ചെന്നൈയിന്‍ ജയിച്ചു, സെമി പ്രതീക്ഷ
ചെന്നൈയിന്‍ ജയിച്ചു, സെമി പ്രതീക്ഷ
Wednesday, December 2, 2015 11:32 PM IST
ചെന്നൈ: തോരാത്ത മഴയില്‍ വിറങ്ങലിക്കുന്ന ചെന്നൈയിനു ഫുട്ബോള്‍ ആശ്വാസം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ മുംബൈ എഫ്സിയെ തകര്‍ത്തു. ഏകപക്ഷീയമായ മൂന്നു ഗോളിനായിരുന്നു ചെന്നൈയിന്റെ വിജയം. ജയത്തോടെ ചെന്നൈയിന്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി. തോല്‍വിയോടെ മുംബൈ ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ബ്ളാസ്റ്റേഴ്സിനു പിന്നാലെ മുംബൈയും ഐഎസ്എലിനു പുറത്തായി. ചെന്നൈയ്ിന്‍ 13 മത്സരങ്ങളില്‍നിന്ന് 19 പോയിന്റോടെ നാലാം സ്ഥാനത്തേക്കുയര്‍ന്നു. സൂപ്പര്‍ താരം സ്റീവന്‍ മെന്‍ഡോസ, ജെജെ ലാല്‍പെഖുലെ, ബര്‍ണാര്‍ഡ് മെന്‍ഡി എന്നിവരാണ് ചെന്നൈയിന്റെ സ്കോറര്‍മാര്‍.

കനത്ത മഴയെത്തുടര്‍ന്ന് വൈകിയാണ് മത്സരം ആരംഭിച്ചത്. ഒമ്പതാം മിനിറ്റില്‍ സ്റീവന്‍ മെന്‍ഡോസയിലൂടെ ചെന്നൈയിന്‍ അക്കൌണ്ട് തുറന്നു. മലയാളി താരം സക്കീര്‍ മുണ്ടാംപാറയുടെ പാസില്‍നിന്നായിരുന്നു മെന്‍ഡോസയുടെ ഗോള്‍നേട്ടം. ലീഗില്‍ മെന്‍ഡോസയുടെ 11-ാം ഗോളായിരുന്നു ഇത്. എട്ടു മിനിറ്റിനുശേഷം ജെജെയിലൂടെ ചെന്നൈയിന്‍ ലീഡ് ഉയര്‍ത്തി. തോയ്സിംഗായിരുന്നു ഗോളിന്റെ സൂത്രധാരന്‍. തോയ്സിംഗിന്റെ പോസ്റ് ലക്ഷ്യമാക്കിയുള്ള ഷോട്ടിന് മഴവെള്ളത്തില്‍ വീണതോടെ വേഗംകുറഞ്ഞു. തക്കം മുതലാക്കിയ ജെജെ പന്ത് വലയിലെത്തിച്ചു.


ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ ചെന്നൈയിന്‍ വീണ്ടും ലഷ്യം കണ്ടു. തോയ്സിംഗായിരുന്നു ഈ ഗോളിന്റെയും പിന്നില്‍ ബോക്സിനുള്ളില്‍ പന്തു ലഭിച്ച ബെര്‍ണാഡ് മെന്‍ഡി, ഗോളിയെ കബളിപ്പിച്ച് പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. ചെന്നൈയിന്റെ വിജയത്തോടെ നോര്‍ത്ത് ഈസ്റ്റിന്റെ സാധ്യതകള്‍ക്കു മങ്ങലേറ്റിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.