ആ സ്വപ്നം സഫലമായില്ല
Monday, March 30, 2015 12:03 AM IST
മെല്‍ബണ്‍: വേദനയും കടിച്ചമര്‍ത്തിയാണ് മാര്‍ട്ടിന്‍ ക്രോ ഓസീസ്- കിവീസ് മത്സരം കാണാനെത്തിയത്. 1992ല്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന ലോകകപ്പില്‍ പ്രകടനമികവിലൂടെ ആരാധകരുടെ മനം കവര്‍ന്ന ക്രോ ഇന്നലെയും കാണികളുടെ ഹൃദയത്തിലിടം നേടി. എന്നാല്‍, ആ വരവ് കാണികള്‍ എതിരേറ്റത് കണ്ണീരോടെയായിരുന്നു. ലിംഫോമ എന്ന കാന്‍സര്‍ രോഗിയായ ക്രോ ഒരിക്കല്‍ക്കൂടി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടിലെത്തിയത് കൊടിയ വേദന കടിച്ചമര്‍ത്തിയാണ്. കിവീസിന്റെ വിജയം വളരെ ആഗ്രഹിച്ച ക്രോ തനിക്കു സാധിക്കാത്ത കിരീടനേട്ടം മക്കല്ലത്തിനും സംഘത്തിനും സാധിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. 2012ലാണ് താന്‍ ലിംഫോമ ബാധിതനാണെന്ന് ക്രോ പുറം ലോകത്തെ അറിയിച്ചത്. ഇതു താന്‍ കാണുന്ന അവസാന ക്രിക്കറ്റ് മത്സരമായിരിക്കുമെന്നും ക്രോ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.