ബാറ്റിംഗില്‍ ഗപ്ടില്‍, ബൌളിംഗില്‍ സ്റാര്‍ക്ക്
ബാറ്റിംഗില്‍ ഗപ്ടില്‍, ബൌളിംഗില്‍ സ്റാര്‍ക്ക്
Monday, March 30, 2015 12:01 AM IST
മെല്‍ബണ്‍: ലോകകപ്പിനു തിരശീല വീഴുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്ടില്‍ ഒന്നാമതെത്തി. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ ജോഷ് ഹെയ്സല്‍വുഡിനെ സിക്സര്‍ പറത്തിയാണ് ടോപ് സ്കോറര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഗപ്ടിലെത്തിയത്. ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെ(541) പിന്തള്ളിയാണ് ഗപ്ടില്‍ ഒന്നാം സ്ഥാനത്തെത്തിയത്. എന്നാല്‍, ഇന്നലെ 15 റണ്‍സ് മാത്രമെടുക്കാനാണ് ഗപ്ടിലിനായത്. ഒമ്പതു മത്സരങ്ങളില്‍നിന്ന് 547 റണ്‍സാണ് ഗപ്ടില്‍ നേടിയത്. 68.37 ശരാശരിയിലാണ് ഗപ്ടില്‍ ഇത്രയും റണ്‍സ് നേടിയത്.

ഇതില്‍ രണ്ടു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമുണ്ട്. ക്വാര്‍ട്ടറില്‍ വെസ്റ് ഇന്‍ഡീസിനെതിരേ പുറത്താകാതെ നേടിയ 237 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. കുമാര്‍ സംഗക്കാരയ്ക്ക് ഏഴു മത്സരങ്ങളില്‍നിന്ന് 541ഉം ദക്ഷിണാഫ്രിക്കയുടെ എബി ഡിവിലില്യേഴ്സിന് എട്ടു മത്സരങ്ങളില്‍നിന്ന് 482 റണ്‍സുമുണ്ട്. സിംബാബ്് വെയുടെ ബ്രണ്ടന്‍ ടെയ്ലര്‍ക്ക് 412ഉം ഇന്ത്യയുടെ ശിഖര്‍ ധവാന് 412 റണ്‍സുമുണ്ട്.


ബൌളിംഗില്‍ ഓസ്ട്രേലിയയുടെ മൈക്കിള്‍ സ്റ്റാര്‍ക്കാണു മുന്നില്‍. എട്ടു മത്സരങ്ങളില്‍നിന്ന് 22 വിക്കറ്റുകള്‍ നേടിയ സ്റ്റാര്‍ക്കിന്റെ മികച്ച പ്രകടനം കിവീസിനെതിരേ നടന്ന മത്സരത്തില്‍ 28 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് നേടിയതാണ്. കിവീസിന്റെ ട്രെന്‍ഡ് ബോള്‍ട്ട് 22 വിക്കറ്റ് നേടിയിട്ടുണ്െടങ്കിലും ഒരു മത്സരം കൂടുതല്‍ കളിച്ചു. മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ ഉമേഷ് യാദവും(18) നാലാമത്ത് —ന്ത്യയുടെ മുഹമ്മദ് ഷാമിയു(17)മാണ്. അഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ മോര്‍ണി മോര്‍ക്ക(17)ലാണ്.

മാന്‍ ഓഫ് ദ ചാമ്പ്യന്‍ഷിപ്പ് ആകാനും സ്റാര്‍ക്കിനു കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.