ജേതാക്കളെ കാത്ത് കോടികളുടെ സമ്മാനം
Saturday, March 28, 2015 11:41 PM IST
മുംബൈ: ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുക. ഇത്തവണ കിരീട ജേതാക്കള്‍ക്ക് 24 കോടി രൂപയിലധികം രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 10 കോടി രൂപയും. മൂന്നരക്കോടി രൂപ വീതമാണ് സെമിയില്‍ തോറ്റ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും ലഭിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട ടീമുകള്‍ക്ക് ഒന്നരക്കോടി യിലധികം രൂപ വീതവും ലഭിക്കും. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്ക് രണ്ടരക്കോടി രൂപയും ഗ്രൂപ്പില്‍ പുറത്താകുന്നവര്‍ക്ക് രണ്ടുകോടി രൂപയുമാണ് നല്‍കുന്നത്.

2015ലെ ലോകകപ്പിലെ സ്പോണ്‍സര്‍മാരായി ആഗോള ഭീമന്‍ കമ്പനികളായ എല്‍ജി, പെപ്സികോ, എംആര്‍എഫ് ടയര്‍, ഹ്യൂണ്ടായ്, റിലയന്‍സ് എന്നിവരാണെത്തിയത്. കൂടാതെ ക്രിക്കറ്റ് സംപ്രേഷണത്തിനായി സ്റാര്‍ സ്പോര്‍ട്സ്, സൂപ്പര്‍ സ്പോര്‍ട്, ബിസ്കൈബി, ഇഎസ്പിഎന്‍, ഫോക്സ് സ്റ്റാര്‍ ഓസ്ട്രേലിയ, സ്കൈ ടിവി, ചാനല്‍ നയന്‍ എന്നീ ലോകത്തെ വലിയ ചാനലുകളും എത്തി. ചാനലുകളും കമ്പനികളും വലിയ തുകയ്ക്കാണ് സംപ്രേക്ഷണാവകാശവും സ്പോണ്‍സര്‍ഷിപ്പും സ്വന്തമാക്കിയത്. ആദ്യ മൂന്നു ലോകകപ്പുകളില്‍ പ്രുഡന്‍ഷ്യല്‍ അഷ്വറന്‍സ് കമ്പനിയായിരുന്നു സ്പോണ്‍സമാര്‍. 1975സ് 100,000പൌണ്ടും 1983 ലോകകപ്പില്‍ 500,000 പൌണ്ടും കമ്പനി സ്പോണ്‍സര്‍ ചെയ്തു. 1987ലെ ലോകകപ്പില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും 1992ല്‍ ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് കമ്പനിയും ലോകകപ്പിന്റെ സ്പോണ്‍സറായി. 1996ല്‍ വില്‍സ് ലോകകപ്പ് സ്പോണ്‍സര്‍ ചെയ്തപ്പോള്‍ എട്ട് മില്യണാണ് ലോകകപ്പിന്റെ നടത്തിപ്പിനായി നല്‍കിയത്. 1975ലെ ലോകകപ്പില്‍ വെസ്റ് ഇന്‍ഡീസ് ജേതാക്കളായപ്പോള്‍ 4000 പൌണ്ടാണ് ലഭിച്ചത്. രണ്ടാം സ്ഥാനക്കാര്‍ക്ക് 2000 പൌണ്ടും മാന്‍ ഓഫ് ദ മാച്ചിന് 200 പൌണ്ടുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.