കൃഷ്ണചന്ദ്രനു സ്വപ്നസാഫല്യം
കൃഷ്ണചന്ദ്രനു സ്വപ്നസാഫല്യം
Saturday, February 28, 2015 11:57 PM IST
സി. അനില്‍കുമാര്‍

പാലക്കാട്: എല്ലാ ക്രിക്കറ്റ് കളിക്കാരനും ഒരു ദിനമുണ്ട്. ലോകകപ്പ് ക്രിക്കറ്റില്‍ കൃഷ്ണചന്ദ്രനെന്ന യുഎഇ ഓള്‍റൌണ്ടറുടെ ആ ദിനവും ഇന്നുതന്നെ. ഇന്ത്യയും കേരളവും പാലക്കാടും ഉറ്റുനോക്കുന്ന മത്സരത്തില്‍ കൃഷ്ണചന്ദ്രന്‍തന്നെയാവും ശ്രദ്ധാകേന്ദ്രം.

കളിച്ചുവളര്‍ന്ന സ്വന്തം രാജ്യത്തിനെതിരെ ഈ ലോകകപ്പിലെ ഏക മലയാളി അങ്കത്തിനിറങ്ങുകയാണ് ഇന്ന്. പാലക്കാട് കൊല്ലങ്കോട് താസില്‍ദാര്‍പാടം കൃഷ്ണകൃപയില്‍ രവീന്ദ്രനാഥന്റെയും ശോഭയുടെയും മകനാണ് പാലക്കാട്ടുകാരുടെ കിച്ചുവെന്ന കൃഷ്ണചന്ദ്രന്‍. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങുന്ന കൃഷ്ണചന്ദ്രന്‍ യുഎഇ ടീമിന്റെ നെടുംതൂണാണ്. മത്സരം ജയിച്ചാലും തോറ്റാലും കിച്ചുവിനിതു സ്വ്പനസാഫല്യം.


കഠിനാധ്വാനവും പ്രവാസജീവിതവും തന്നെയാണു കിച്ചുവിനെ യുഎഇ ടീമിലെത്തിച്ചത്. 2010 ലാണു ജോലി തേടി യുഎഇയിലെത്തിയത്. ഫ്ളൈ എമിറേറ്റ്സില്‍ സീനിയര്‍ കാര്‍ഗോ കസ്റമര്‍ സര്‍വീസ് ഏജന്റാണ്. 2012-13 സീസണില്‍ ഉമല്‍ക്വൈന്‍ എമിറേറ്റ്സിനുവേണ്ടി പുറത്തെടുത്ത മികവാണ് ദേശീയ ടീമിലെത്തിച്ചത്. ചെന്നൈയില്‍ സ്കൂള്‍ പഠനം.

ബാംഗളൂരു സര്‍വകലാശാലയ്ക്കുവേണ്ടി വിസ്സി ട്രോഫിയില്‍കളിച്ചു. 2005ല്‍ ഇന്ത്യന്‍ സര്‍വകലാശാല ടീമിലെത്തി. ഓസ്ട്രേലിയയില്‍ സൌത്ത് വെയില്‍സ് യൂണിവേഴ്സിറ്റിക്കെതിരേയും കളിച്ചു.പാലക്കാട് ഗ്യാലക്സി ക്രിക്കറ്റ് ക്ളബ് അംഗമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.