യുവിയും ഗംഭീറും സഹീറും കരാറിനു പുറത്ത്
Tuesday, December 23, 2014 11:37 PM IST
ന്യൂഡല്‍ഹി: ബിസിസിഐയുടെ പുതുക്കിയ കരാര്‍ പട്ടികയില്‍നിന്നും മുതിര്‍ന്ന താരങ്ങളായ യുവരാജ് സിംഗ്, സഹീര്‍ ഖാന്‍, ദിനേശ് കാര്‍ത്തിക്, വിരേന്ദര്‍ സെവാഗ്, ഗൌതം ഗംഭീര്‍ എന്നിവരെ ഒഴിവാക്കി. ഇതാദ്യമായാണ് യുവിയും ഗംഭീറും ബിസിസിഐ കരാറിനു പുറത്താകുന്നത്. രഞ്ജി ട്രോഫിയില്‍ കഴിഞ്ഞദിവസം മികച്ച ഫോമില്‍ കളിച്ച് യുവി സെഞ്ചുറി നേടിയിരുന്നു. എന്നിട്ടും കരാറില്‍നിന്നു യുവിയെ പുറത്താക്കിയത് ദൌര്‍ഭാഗ്യകരമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. 25 ഫോറിന്റെയും ഒറു സിക്സിന്റെയും അകമ്പടിയോടെയാണ് മഹാരാഷ്്ട്രയ്ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയത്. കരാറില്‍നിന്നു പുറത്തായതോടെ ഇവരുടെ അന്താരാഷ്്ട്ര കരിയറിനു തിരശീല വീണിരിക്കുന്നു എന്നു വിലയിരുത്താം. 33കാരനായ യുവിക്ക് ഇനിയുമേറെ ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടി ചെയ്യാനാകുമെന്നു വിലയിരുത്തപ്പെട്ടിരുന്നു.

ഇവരെ ലോകകപ്പിനുള്ള 30 അംഗ സാധ്യതാ പട്ടികയിലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഗ്രേഡ് എയില്‍ വരുന്നവര്‍ക്ക് പ്രതിവര്‍ഷം ഒരു കോടി രൂപ വീതം ലഭിക്കും ഗ്രേഡ് ബിയിലുള്ളവര്‍ക്ക് അമ്പതു ലക്ഷവും ഗ്രേഡ് സിയിലുള്ളവര്‍ക്ക് 25 ലക്ഷവും ലഭിക്കും. 32 കളിക്കാരാണ് ബിസിസിഐയുടെ പട്ടികയിലുള്ളത്. മലയാളി താരം സഞ്ജു വി. സാംസന്‍ ഗ്രേഡ് സിയില്‍ ഇടം നേടിയത് മലയാളികള്‍ക്ക് അഭിമാനമായി.


ഗ്രേഡ് എ (ഒരു കോടി വീതം)

എം.എസ്. ധോണി, വിരാട് കോഹ്ലി, സുരേഷ് റെയ്ന, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍

ഗ്രേഡ് ബി(അമ്പതു ലക്ഷം)

പ്രഗ്യാന്‍ ഓജ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്‍, ഉമേഷ് യാദവ്, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, മുഹമ്മദ് ഷാമി.

ഗ്രേഡ് സി(25 ലക്ഷം)

വൃദ്ധിമാന്‍ സാഹ, റോബിന്‍ ഉത്തപ്പ, അമിത് മിശ്ര, വരുണ്‍ ആരോണ്‍, സ്റ്റുവര്‍ട്ട് ബിന്നി, പങ്കജ് സിംഗ്, കെ.എല്‍. രാഹുല്‍, ആര്‍. വിനയ് കുമാര്‍, മോഹിത് ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, പര്‍വേസ് റസൂല്‍, അക്ഷര്‍ പട്ടേല്‍, മനോജ് തിവാരി, കരണ്‍ ശര്‍മ, സഞ്ജു സാംസണ്‍, കുല്‍ദീപ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.