Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സ...
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
Previous
Next
Sports News
Click here for detailed news of all items
സ്വപ്നം വീണുടഞ്ഞു
Monday, December 22, 2014 12:39 AM IST
മുംബൈ: കളിയുടെ നിശ്ചിത സമയംവരെ കേരളത്തിനൊപ്പം നിന്ന മത്സരത്തില്‍ ഇഞ്ചുറി സമ്മാനിച്ച് മുഹമ്മദ് റഫീക്കിന്റെ തലയ്ക്കുള്ള ഇടി. ആ ഇടി വലയിലല്ല പതിച്ചത് മറിച്ച് കേരളത്തിന്റെ നെഞ്ചകത്തായിരുന്നു. കേരളത്തിനു കരയാം. ഹൃദയത്തില്‍ ഫുട്ബോളിനെ വരിച്ച് ബ്ളാസ്റ്റേഴ്സിന്റെ വിജയത്തിനായി മുംബൈക്കു വണ്ടികയറിയ ആയിരങ്ങള്‍ക്കൊപ്പം ഇങ്ങ് മൂന്നരക്കോടി ജനങ്ങള്‍ മറക്കാനാഗ്രഹിച്ച മുഹൂര്‍ത്തം.
കോല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന് കോല്‍ക്കത്തയ്ക്കുവേണ്ടി കളിച്ച മുഹമ്മദ് റഫീക് മത്സരത്തിന്റെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നേടിയ ഹെഡര്‍ ഗോളില്‍ കേരള ബ്ളാസ്റേഴ്സ് പ്രഥമ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം കൈവിട്ടു. ടൂര്‍ണമെന്റ് തുടങ്ങുംമുമ്പേ സാധ്യത കല്പിക്കപ്പെട്ടിരുന്ന അത്ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്കു കിരീടം. ഒപ്പം എട്ടു കോടി രൂപയും. കേരളത്തിന്റെ കിരീടപ്രതീക്ഷകള്‍ വീണുടഞ്ഞു.
ആദ്യ ഐഎസ്എലില്ത്തന്നെ ഇന്ത്യന്‍ താരം നേടിയ ഗോളില്‍ കോല്‍ക്കത്ത കിരീടമണിഞ്ഞത് കാവ്യനീതിയുമായി. മലയാളി താരം മുഹമ്മദ് റാഫിക്കു പകരക്കാരനായി ഇറങ്ങിയാണ് കോല്‍ക്കത്ത താരം ഗോള്‍ സ്വന്തമായത്. ഇന്ത്യയിലെ രണ്ടു ഫുട്ബോള്‍ പവര്ഹൌസുകളായ കേരളം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഫൈനല്‍ എന്നതുകൊണ്ടുതന്നെ മത്സരത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും കേരളം തോറ്റു. എങ്കിലും അഭിമാനത്തോടെയാണ് സച്ചിന്റെ കേരള ബ്ളാസ്റ്റേഴ്സ് ആദ്യ സീസണ് അവസാനിപ്പിക്കുന്നത്.
പതിഞ്ഞ താളത്തില്‍ ആദ്യപകുതി
ചരിത്രഫൈനലില് കിക്കോഫ് നടത്തിയത് ബ്ളാസ്റേഴ്സിന്റെ പൊന്നോമന ഇയാന്‍ ഹ്യൂമായിരുന്നു. ഇന്ത്യന്‍ ഫുട്ബോളിനെ മറ്റൊരു തലത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ അവിടെ തുടങ്ങി. കേരളം 4-1-3-2 എന്ന ശൈലിയില്‍ തുടങ്ങിയപ്പോള്‍ കോല്‍ക്കത്ത പിന്തുടര്ന്നത് 4-2-3-1 എന്നതായിരുന്നു. മൈക്കിള്‍ ചോപ്ര, ഇയാന്‍ ഹ്യൂം, സ്റീഫന് പിയേഴ്സണ്‍ എന്നിവര്‍ കേരളത്തിന്റെ സ്ട്രൈക്കര്‍മാരായി.
പൊസഷന്‍ കാത്ത് പ്രതിരോധത്തിന് ഊന്നല്‍ നല്കിയ ഇരുടീമും ബോക്സില്‍ അധികം അപകടാവസ്ഥ സൃഷ്ടിക്കാതെയായിരുന്നു ആദ്യപകുതി കളിച്ചത്. എന്നാല്‍, വളരെ തുറന്ന ചില അവസരങ്ങളും സൃഷ്ടിക്കാന്‍ ഇരു ടീമിനുമായി. അഞ്ചാം മിനിറ്റില്‍ മൈക്കിള്‍ ചോപ്രയെ ബോക്സില്‍വച്ച് അനായാസം മാര്‍ക്ക് ചെയ്ത് കോല്‍ക്കത്ത പ്രതിരോധക്കാര്‍ അപകടം ഒഴിവാക്കി. ഇയാന്‍ ഹ്യൂമിന്റെ മനോഹര പാസില്‍നിന്നായിരുന്നു ചോപ്രയുടെ മുന്നേറ്റം. ആറാം മിനിറ്റില്‍ കേരളത്തിന്റെ സൌമിക് ഡേയുടെ ക്രോസ് കണക്ട് ചെയ്യാന്‍ പിയേഴ്സനായില്ല. 10-ാം മിനിറ്റില്‍ സ്പാനിഷ് താരം ഫുല്ഗയ്ക്കു ലഭിച്ച ഹാഫ് ചാന്‍സ് അദ്ദേഹം തുലച്ചു. 12-ാം മിനിറ്റിലാണ് കേരളത്തിനു മികച്ച അവസരം ലഭിച്ചത്. പിയേഴ്സന്റെ പോസ്റ്റിനുള്ളിലെ മികച്ച ലോബ്് കോല്‍ക്കത്ത ഗോളി കൈകൊണ്ടിടിച്ച് തള്ളിവിട്ടു. അവസരം കാത്തുനിന്ന കാഷ്മീരി താരം ഇഷ്ഫാഖ് മൂന്നു പ്രതിരോധക്കാരെ കബളിപ്പിച്ചു തൊടുത്ത ഷോട്ട് പക്ഷേ, ഗോളി എഡല്‍ പിടിച്ചു. 26-ാം മിനിറ്റില്‍ മലയാളി താരം റാഫിയെ ഫൌള് ചെയ്തതിനു ബ്ളാസ്റേഴ്സ് താരം നിര്‍മല്‍ ഛേത്രിക്കു മഞ്ഞക്കാര്‍ഡ്.
ബ്ളാസ്റേഴ്സിന്റെ ആക്രമണപ്പെരുക്കം
രണ്ടാം പകുതിയില്‍ ആക്രമണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ഇരു ടീമും തുടങ്ങിയത്. അതുകൊണ്ടുതന്നെ മത്സരം കൂടുതല്‍ ആവേശത്തിനു വഴിമാറി.
മൂന്നു മിനിറ്റിനുള്ളില്‍ മൂന്നവസരങ്ങള്‍ സൃഷ്ടിച്ച് കേരളം കോല്‍ക്കത്തയെ വിറപ്പിച്ചു. കേരളം കൊട്ടിക്കയറുകയായിരുന്നു ആക്രമണപ്പെരുക്കങ്ങളിലേക്ക്. 48-ാം മിനിറ്റില്‍ പിയേഴ്സന്റെ പാസ് കൃത്യമാകാത്തതിനാല്‍ പന്ത് അനായാസം അത്ലറ്റിക്കോ ഗോളി എഡല്‍ തടുത്തു. തൊട്ടുപിന്നാലെ ഇഷ്ഫാഖ് അഹമ്മദിന്റെ പാസില്‍ സ്റീവന്‍ പിയേഴ്സിന്റെ കൃത്യതയില്ലാത്ത ഷോട്ട് പുറത്തേക്കു പോയി.
കേരള ബ്ളാസ്റേഴ്സിനു ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. അധികം താമസിയാതെ മൈക്കിള്‍ ചോപ്രയുടെ ഉഗ്രന്‍ ഷോട്ട് ഗോളി എഡല്‍ ആയാസപ്പെട്ടു തടുത്തു. സൌമിക് ഡേയില്നിന്നു ലഭിച്ച പാസ് മൈക്കിള്‍ ചോപ്രയിലേക്ക്. ഗോളി മാത്രം മുന്നിലുള്ളപ്പോള്‍ ഇയാന്‍ ഹ്യൂമിന്റെ ഡബിള്‍ മൈന്‍ഡ് വിനയായി. പന്ത് മൈനസ് പാസ് നല്‍കണോ വേണ്ടയോ എന്ന ചിന്തയ്ക്കിടെ കോല്‍ക്കത്ത പ്രതിരോധക്കാര്‍ പന്തുമായി കടന്നു. ആവേശം വിതച്ച് രണ്ടാം പകുതി അങ്ങനെ മുന്നേറി. ഇതിനിടെ കോല്‍ക്കത്തയുടെ നാറ്റോയുടെ മുന്നേറ്റം കേരളത്തിന്റെ പ്രതിരോധം തകര്‍ത്തു. 63-ാം മിനിറ്റില്‍ വീണ്ടും അര്നലിലൂടെ കോല്‍ക്കത്ത മുന്നിലെത്താതെ പോയത് അദ്ദേഹത്തിന്റെ നിര്‍ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ്.
അനായാസം ഓഫ്സൈഡ് ട്രാപ് മറികടന്ന് മുന്നേറിയ അര്‍നല്‍ തൊടുത്ത ഷോട്ട് പോസ്റ്റുരുമ്മി പുറത്തേക്ക്. രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ കേരളതാരങ്ങള്‍ സൃഷ്ടിക്കുന്നുണ്െടങ്കിലും പന്ത് കൈവശം വച്ച് അനാവശ്യ അവസരം എതിര് ടീമിനു നല്കി. പാസുകളിലൂടെ മുന്നേറാനുള്ള സാമാന്യ യുക്തി പ്രയോഗിക്കാതെ അവസരങ്ങള്‍ തുലച്ചു.
72-ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് റാഫിയെ പിന്‍വലിച്ച് മുഹമ്മദ് റഫീക്കിനെ കോല്‍ക്കത്ത ഇറക്കി. 77-ാം മിനിറ്റില്‍ കേരളം ആദ്യ സബ്സ്റിറ്റ്യൂഷന് വരുത്തി. വിക്ടര്‍ ഫുല്ഗയെ പിന്‍വലിച്ച് പെന്‍ ഒറിഗിയെ ഇറക്കി. പെന്‍ ഒറിഗി പകരക്കാരനായി ഇറങ്ങിയപ്പോഴൊക്കെ കേരളം വിജയിച്ചു എന്ന കണക്കുവച്ചായിരുന്നു ഇത്തവണയും അദ്ദേഹത്തെ ഇറക്കിയത്. 79-ാം മിനിറ്റില്‍ മൈക്കിള്‍ ചോപ്രയുടെ ഷോട്ട് എഡല്‍ അനായാസം കൈപ്പിടിയിലൊതുക്കി. 84-ാം മിനിറ്റിലും മൈക്കിള്‍ ചോപ്രയുടെ ഉജ്വല മുന്നേറ്റം ഇയാന്‍ ഹ്യൂം നല്കിയ പാസ് ബോക്സിനുള്ളില്‍ സ്വീകരിച്ച ചോപ്ര രണ്ടു പ്രതിരോധക്കാരെ കബളിപ്പിച്ചു തൊടുത്ത ഷോട്ട് അവിശ്വസനീയമാം വണ്ണം എഡല്‍ തടുത്തു. പന്ത് പോസ്റ്റിലുരുമ്മി പുറത്തേക്ക്.
കേരളത്തിന്റെ ആരാധകരും താരങ്ങളും ഒരുപോലെ തരിച്ചിരുന്ന നിമിഷം. ഈ മത്സരത്തിലെ ഹീറോ ആവുകയായിരുന്നു അര്‍മേനിയന്‍ സ്വദേശിയായ എഡല്‍. കേരളത്തിന്റെ മുന്നേറ്റങ്ങളത്രയും തകര്‍ത്ത എഡല്‍ കോല്‍ക്കത്തയെ അക്ഷരാര്‍ഥത്തില്‍ കാത്തുരക്ഷിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ സൌമിക് ഡേയ്ക്കു പകരം മലയാളികളുടെ അഭിമാനതാരം സുശാന്ത് മാത്യു ഇറങ്ങി. കേരളത്തിന്റെ രണ്ടാമത്തെ സബ്സ്റിറ്റ്യൂഷനായിരുന്നു ഇത്. അധികം താമസിയാതെ രണ്ടാം പകുതിയുടെ നിശ്ചിത സമയവും അവസാനിച്ചു.
തലയിടിയില് ഇഞ്ചുറി കേരളത്തിന്
അധികസമയമായി റഫറി അനുവദിച്ചത് മൂന്നു മിനിറ്റായിരുന്നു. മത്സരം അധികസമയത്തേക്ക് എന്നു പ്രതീക്ഷിച്ച നിമിഷം. കേരളം മറക്കാനാഗ്രഹിക്കുന്ന കോല്‍ക്കത്തയുടെ കോര്‍ണറിലേക്ക് നീങ്ങുമ്പോള്‍ ഇഞ്ചുറി ടൈമും അവസാനിച്ചിരുന്നു. എന്നാല്‍, കോര്‍ണര്‍ എടുക്കാന്‍ കോല്‍ക്കത്തയെ അനുവദിച്ചു. കോര്‍ണറിലേക്ക് കോല്‍ക്കത്തയെ എത്തിച്ചത് മുഹമ്മദ് റഫീക്കായിരുന്നു. കോര്‍ണര്‍ എടുത്തത് യാക്കൂബ് പൊഡാനി. ഇടതുവിംഗിലെ മൂലയില്നിന്നുയര്ത്തി നല്കിയ പാസ് നേരേ പതിച്ചത് ബോക്സില്‍ മാര്ക്കിംഗില്ലാതെ നിന്നിരുന്ന റഫീക്കിലേക്ക്. പന്ത് ഡേവിഡ് ജയിംസിനെ മറികടന്ന് വലയില്‍. അതുവരെ ജയിച്ചുനിന്ന കേരളം അക്ഷരാര്‍ഥത്തില്‍ തരിച്ചിരുന്നു. കോല്്ക്കത്ത താരങ്ങള്‍ ആവേശംകൊണ്ടു തുള്ളിച്ചാടി. റഫീക്കിന്റെ മുകളില്‍ കിടന്ന് അവര്‍ സന്തോഷം ആഘോഷിച്ചു.
ഗാലറിയില്‍ ടീം ഉടമ സൌരവ് ഗാംഗുലി മുഷ്ടി ചുരുട്ടി വായുവില്‍ ചുഴറ്റി. സച്ചിന് ആദ്യം നിരാശനായി എങ്കിലും തന്റെ ടീമിന്റെ ഉജ്വല പ്രകടനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു കൈയടിച്ചു.
കേരള ടീം അംഗങ്ങള്‍ നിരാശരായി മൈതാനത്തിരുന്നു. സംഭവിച്ചതെന്തെന്നറിയാതെ പലരും പകച്ചുനിന്നു. കപ്പിനും ചുണ്ടിനുമിടയില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥ. ഒടുവില്‍ കോല്‍ക്കത്ത താരങ്ങള്‍ ലൂയിസ് ഗാര്‍സ്യ പ്രഥമ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ഏറ്റുവാങ്ങി. താരങ്ങള്‍ ആനന്ദനൃത്തം ചവിട്ടി. ഗാംഗുലിയും ഒപ്പം കൂടി. രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന് നാലു കോടി രൂപയും സെമിയിലെത്തിയ ടീമുകള്‍ക്ക് ഒരു കോടി രൂപ വീതവും ലഭിച്ചു.
70 ദിവസങ്ങള്‍, 61 മത്സരങ്ങള്‍ പിന്നിട്ട പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് തിരശീല. 41 കോടിയിലേറെ പ്രേക്ഷകര്‍ കണ്ട, കാഴ്ചക്കാരുടെ കാര്യത്തില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിനു പിന്നില്‍
രണ്ടാമതെത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സൂപ്പര്‍ ഹിറ്റ്. ഇനി അടുത്ത വര്‍ഷം വരെ കാത്തിരിപ്പ്. ലെറ്റ്സ് ഫുട്ബോള്‍...!
അവാര്ഡുകളേറെയും കേരള ബ്ളാസ്റേഴ്സിന്
ഹീറോ ഓഫ് ദ ലീഗ്- ഇയാന്‍ ഹ്യൂം (കേരള ബ്ളാസ്റേഴ്സ്)
മാന്‍ ഓഫ് ദ മാച്ച്(ഫൈനല്‍)- അപ്പൌളോ എഡെല്‍ (കോല്‍ക്കത്ത)
എമേര്‍ജിംഗ് പ്ളയര്‍ -സന്ദേശ് ജിങ്കന് (കേരള ബ്ളാസ്റേഴ്സ്)
ഫാന്‍സ് അവാര്‍ഡ് -കേരള ബ്ളാസ്റേഴസ്. രണ്ടാം സ്ഥാനം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്
ഫെയര്‍ പ്ളേ അവാര്‍ഡ്- ഡല്‍ഹി ഡൈനാമോസ്
മോസ്റ്റ് എക്സൈറ്റിംഗ് പ്ളയര്‍- ലൂയിസ് ഗാര്‍സ്യ (കോല്‍ക്കത്ത)
ഗോള്‍ ഓഫ് ദ ലീഗ്- കോസ്താസ് കറ്റ്സോറാനിസ് (പൂന)
ഗോള്‍ഡന്‍ ഗ്ളൌ- യാന്‍ സെദ (ഗോവ)
ഗോള്‍ഡന്‍ ബൂട്ട്- എലാനോ ബ്ളൂമര്‍(എട്ടുഗോള്‍, ചെന്നൈയിന്)
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സിൽ ജീവനക്കാർ
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സിൽ ജീവനക്കാർ
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
Latest News
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ജയ്പുർ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റയാൻ പരാഗിന്റെ പടപടേ ബാറ്റിംഗിലൂടെ രാജസ്ഥാൻ റോയൽസിന് ജയം. 12 ...
Top