വിജയവഴിയില്‍ നിര്‍ഭാഗ്യം, ഘോഷാലിനു വെങ്കലം
വിജയവഴിയില്‍ നിര്‍ഭാഗ്യം, ഘോഷാലിനു വെങ്കലം
Wednesday, September 24, 2014 11:27 PM IST
ഇഞ്ചിയോണ്‍: സ്ക്വാഷ് ഫൈനലിനു തലേന്ന് സൌരവ് ഘോഷാല്‍ നടത്തിയ അവസാന ട്വീറ്റ് ഇങ്ങനെയായിരുന്നു. എന്റെ മുഴുവന്‍ ശ്രദ്ധയും നാളത്തെ മത്സരത്തിലാണ്. വിജയത്തിനായി അവസാനനിമിഷം വരെ പൊരുതും.

എന്നാല്‍, ചരിത്രത്തിലേക്കുള്ള കാല്‍വയ്പ് പൂര്‍ത്തീകരിക്കാന്‍ ഈ 28-കാരനായില്ല. മത്സരശേഷം റാക്കറ്റ് വലിച്ചെറിഞ്ഞാണ് സൌരവ് നിരാശ തീര്‍ത്തത്.

കുവൈറ്റിന്റെ അബ്ദുള്ള അല്‍മെസയെനയ്ക്കെതിരേ ആദ്യ രണ്ടു ഗെയിമും അനായാസം നേടി മൂന്നാംഗെയിമില്‍ ജയത്തിനടുത്തെത്തിയാണ് സൌരവ് വെള്ളി കൊണ്ട് തൃപ്തിപ്പെട്ടത്. സ്കോര്‍ 10-12,2-11,14-12,11-8,11-9. ആദ്യ ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ കളിക്കുന്നതിന്റെ ആവേശത്തിലായിരുന്നു സൌരവ്. കുവൈറ്റിന്റെ അബ്ദുള്ള അല്‍മെസയെനെ നിലംതൊടാന്‍ അനുവദിക്കാതെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തുടക്കം. ആദ്യഗെയിം 21 മിനിറ്റുകള്‍ക്കുള്ളില്‍ 12-10നു തീര്‍ക്കാന്‍ ബംഗാള്‍ താരത്തിനായി. സ്വര്‍ണത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നതിന്റെ ആവേശത്തില്‍ രണ്ടാം ഗെയിമിലും കുവൈറ്റ് താരത്തെ അനായാസം കീഴടക്കിയതോടെ യൊറുമുള്‍ സ്ക്വാഷ് കോര്‍ട്ടിലെ ഗാലറികളില്‍ ഇന്ത്യന്‍ പതാക പാറി.


മൂന്നാം ഗെയിമും ആധികാരികമായി തന്നെയാണ് സൌരവ് തുടങ്ങിയത്. മത്സരം പെട്ടെന്ന് തീര്‍ക്കാനുള്ള ആവേശത്തിലായിരുന്നു സൌരവ്. 12-11 നു സൌരവിനും സ്വര്‍ണത്തിനുമിടയ്ക്കു ഒരു പോയിന്റിന്റെ മാത്രം വ്യത്യാസം. ഒരുനിമിഷത്തെ അശ്രദ്ധ മതി ജീവിതം മാറിമറിയാനെന്നു സൌരവ് തിരിച്ചറിഞ്ഞ നിമിഷം. മൂന്നാം ഗെയിം തുടങ്ങി 48 മിനിറ്റുകള്‍ക്കുള്ളില്‍ സ്വര്‍ണം അബ്ദുള്ളയുടെ കൈകളിലെത്തി. സ്വര്‍ണം നഷ്ടപ്പെടുത്തിയെങ്കിലും ഏഷ്യന്‍ ഗെയിംസിലെ നാലാം മെഡലാണ് താരം കൈക്കലാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.