സ്വർണവില കുറഞ്ഞുആഭരണശാലകളിൽ ആളനക്കം
സ്വർണവില കുറഞ്ഞുആഭരണശാലകളിൽ ആളനക്കം
Monday, July 16, 2018 1:31 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കുരുമുളകിന്‍റെ വിലത്തകർച്ച ഉത്പാദകരെ കടുത്ത സാന്പത്തികപ്രതിസന്ധിലാക്കും. നൈജീരിയൻ ചുക്കിന്‍റെ വരവ് നാടൻ ചുക്കിന്‍റെ വിലക്കയറ്റത്തിനു തടസമായി. ഉത്തരേന്ത്യൻ ഡിമാൻഡ് ജാതിക്കവില ഉയർത്തി. വെളിച്ചെണ്ണവില താഴ്ന്നു. വ്യാവസായിക ഡിമാൻഡ് മങ്ങിയതിനാൽ രണ്ടാം വാരവും ഷീറ്റ് വില സ്റ്റെഡി. വിവാഹ പാർട്ടികൾ ആഭരണ കേന്ദ്രങ്ങളിലേക്കു ശ്രദ്ധതിരിച്ചു.

കുരുമുളക്

കുരുമുളകിന് തളർച്ചയിൽനിന്ന് തിരിച്ചുവരവിനുള്ള അവസരം ലഭിച്ചില്ല. വിദേശ മുളകിനൊപ്പം നാടൻ ചരക്കും സുലഭമായതോടെ അന്തർസംസ്ഥാന ഇടപാടുകാർ ചരക്ക് സംഭരണം കുറച്ചു. ഡിമാൻഡ് മങ്ങിയതോടെ രണ്ടാഴ്ചയ്ക്കിടെ കുരുമുളകുവില ക്വിന്‍റലിന് 3,200 രൂപ താഴ്ന്നു. മുളകിന് വില്പനക്കാരുണ്ടെങ്കിലും വിലയിടിവു കണ്ട് കയറ്റുമതിക്കാർ രംഗത്തുനിന്ന് പിൻവലിഞ്ഞു. ഇറക്കുമതി കണക്കിലെടുത്താൽ തത്കാലം വിദേശ ഓർഡറിനു സാധ്യതയില്ല.

ഇന്ത്യൻ മുളകിനെ അപേക്ഷിച്ച് പകുതി വിലയ്ക്ക് രാജ്യാന്തര മാർക്കറ്റിൽ ഉത്പന്നം ലഭ്യമാണ്. ഉത്തരേന്ത്യൻ മാർക്കറ്റുകളിൽ നികുതി അടച്ച് ഇറക്കുമതി നടത്തിയ കുരുമുളകിനു പുറമേ കള്ളക്കടത്ത് ചരക്കും വില്പനയ്ക്കു സജ്ജമായത് വിലയിടിവ് രൂക്ഷമാക്കി. വിയറ്റ്നാം കുരുമുളക് കിലോ 280 രൂപയ്ക്കു പോലും ലഭ്യമാണെന്ന് വിപണിവൃത്തങ്ങൾ വ്യക്തമാക്കി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉത്സവകാല ആവശ്യങ്ങൾക്കുള്ള ചരക്കുസംഭരണം തുടങ്ങി. ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 5,400 ഡോളറാണ്. ഇന്തോനേഷ്യയിൽനിന്നുള്ള പുതിയ ക്വട്ടേഷനുകളെ ഉറ്റുനോക്കുകയാണ് ഇറക്കുമതിക്കാർ. കൊച്ചിയിൽ അണ്‍ ഗാർബിൾഡ് കുരുമുളക് 33,600 രൂപയിൽനിന്ന് 32,300 രൂപയായി.

ഏലം

ഏലക്ക വീണ്ടും ശ്രദ്ധിക്കപ്പെട്ടു. അടുത്ത സീസണിൽ ഉത്പാദനം കുറയുമെന്നു മനസിലാക്കി ഇടപാടുകാർ ലേലത്തിൽ പിടിമുറുക്കി. കഴിഞ്ഞവാരത്തിലെ പല ലേലത്തിലും വിൽപ്പനയ്ക്കു വന്ന ഏലക്ക പുർണമായി വിറ്റഴിഞ്ഞു. രാജ്യം ഉത്സവസീസണിന് ഒരുങ്ങുകയാണ്. വാരാരംഭത്തിൽ കിലോഗ്രാമിന് 1300 രൂപയിൽ നീങ്ങിയ ഏലക്ക പിന്നീട് കൂടുതൽ കരുത്തുകാണിച്ചു. വാരമധ്യത്തിനുശേഷം നടന്ന മൂന്നു ലേലത്തിലും ഏലക്ക പൂർണമായി ലേലംകൊണ്ടു. വാരാന്ത്യം ഏലക്ക കിലോഗ്രാമിന് 1377 രൂപയിലാണ്.


ജാതിക്ക

ജാതിക്കയുടെ ലഭ്യത ചുരുങ്ങിയത് വില ഉയർത്തി. ചെറുകിട വിപണികളിൽ ചരക്കുവരവ് ചുരുങ്ങിയ അവസരത്തിൽ ഒൗഷധ വ്യവസായികൾ ജാതിക്കയിൽ പിടിമുറുക്കി. ചില കയറ്റുമതിക്കാരും ഉത്പന്നം കൂടിയ വിലയ്ക്കു ശേഖരിച്ചു. കാർഷികമേഖലയിൽനിന്ന് കയറ്റുമതിക്ക് അനുയോജ്യമായ മികച്ചയിനം ജാതിക്കവരവ് കുറവാണ്. ജാതിക്ക തൊണ്ടൻ കിലോ 150-190 രൂപയിലും തൊണ്ടില്ലാത്തത് 300-330 രൂപയിലും ജാതിപത്രി 425-540 രൂപയിലും വ്യാപാരം നടന്നു.

നാളികേരം

നാളികേരോത്പന്നങ്ങളെ ബാധിച്ച വിലത്തകർച്ച തുടരുന്നു. വൻകിട മില്ലുകാർ വെളിച്ചെണ്ണ ഇറക്കാൻ മത്സരിച്ചതോടെ വില 200 രൂപ കുറഞ്ഞ് 16,600ലേക്കു താഴ്ന്നു. കനത്ത മഴ മൂലം ഉത്പാദകർ കാര്യമായി കൊപ്ര വില്പനയ്ക്കിറക്കിയില്ല. പ്രദേശിക വിപണികളിൽ വെളിച്ചെണ്ണവില്പന കുറഞ്ഞതായാണ് വ്യാപാരികളുടെ പക്ഷം. അയൽ സംസ്ഥാനത്തുനിന്നുള്ള എണ്ണനീക്കം കുറഞ്ഞാൽ നിരക്ക് മെച്ചപ്പെടാം. വാരാന്ത്യം കൊപ്രവില 11,065 രൂപ.

റബർ

റബർ ഷീറ്റിനും ലാറ്റക്സിനും ക്ഷാമം നിലനിന്നിട്ടും ടയർ ലോബി വില ഉയർത്തിയില്ല. തുടർച്ചയായ രണ്ടാം വാരത്തിലും ടയർ കന്പനികൾ 12,750 രൂപ പ്രകാരമാണ് നാലാം ഗ്രേഡ് ഷീറ്റ് ശേഖരിച്ചത്. അഞ്ചാം ഗ്രേഡ് 12,600 രൂപയിൽ തുടരുന്നു. വാരത്തിന്‍റെ രണ്ടാം പാദത്തിൽ മഴ മാറി കാലാവസ്ഥ തെളിയുന്നതോടെ റബർ ടാപ്പിംഗ് പുനരാരംഭിക്കാനാണ് സാധ്യത. ടോക്കോമിൽ നേരിയ റേഞ്ചിൽ റബർവില കയറിയിറങ്ങി.

സ്വർണം

ആഭരണവിപണികളിൽ സ്വർണവില താഴ്ന്നത് വിവാഹ പാർട്ടികൾക്ക് ആശ്വാസമായി. ചിങ്ങത്തിലെ വിവാഹസീസണിന്‍റെ മുന്നോടിയുള്ള കച്ചവടങ്ങൾക്ക് ഇനിയുള്ള ദിനങ്ങളിൽ തുടക്കംകുറിക്കും. 22,720 രൂപയിൽനിന്ന് പവൻ 22,800 വരെ ഉയർന്നെങ്കിലും പിന്നീട് താഴ്ന്ന് ശനിയാഴ്ച 22,400 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സ് സ്വർണം 1257 ഡോളറിൽനിന്ന് 1241ലേക്ക് താഴ്ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.