ചൈനയിൽ വേരുറപ്പിക്കാൻ ലുലു ഗ്രൂപ്പ്
ചൈനയിൽ വേരുറപ്പിക്കാൻ ലുലു ഗ്രൂപ്പ്
Saturday, June 23, 2018 12:58 AM IST
കൊച്ചി: റീട്ടെയിൽ ഗ്രൂപ്പായ ലുലു ചൈനയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു. ചൈനയിലെ ഷീ ജിയാങ് പ്രവിശ്യയിലെ യിവുവിൽവച്ച് ഭാവിപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി യിവു സിറ്റി സെക്രട്ടറി ലിൻയിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ധാരണാപത്രം ഒപ്പിട്ടു.

ഡെപ്യൂട്ടി പാർട്ടി സെക്രട്ടറിയും യിവു മേയറുമായ വാങ് ജിയാൻ, ലുലു ചൈന റീജണൽ ഡയറക്ടർ ഹാഫിസ് ഉമ്മർ, യിവു മാനേജർ നിറോസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ധാരണപ്രകാരം ചൈനയിലെ യിവുവിലും മറ്റു നഗരങ്ങളിലും ലുലു ഹൈപ്പർമാർക്കറ്റുകൾ സ്ഥാപിക്കും. 20 കോടി ഡോളറാണ് (ഏകദേശം 1360 കോടി) ഇതിനായി ലുലു ഗ്രൂപ്പ് മുതൽമുടക്കുന്നത്. ഹൈപ്പർമാർക്കറ്റ് സ്ഥാപിക്കുന്നതിനായി യിവുവിൽ 10 ഏക്കർ സ്ഥലം ദീർഘകാലത്തേക്കു പാട്ടത്തിനു നല്കാനും തീരുമാനമായിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ അസംബ്ലിംഗ് യൂണിറ്റും സ്ഥാപിക്കും.


ചൈനയിൽനിന്നുള്ള ലുലുവിന്‍റെ വാർഷിക വ്യാപാരം ഇപ്പോഴുള്ള 20 കോടി ഡോളറിൽനിന്നു 30 കോടി ഡോളറാക്കി വർധിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക്സ്, ഗാർഹിക ഉപകരണങ്ങൾ, കംപ്യൂട്ടർ, സ്പോർട്സ്, ഫിറ്റ്നസ്, കളിപ്പാട്ടങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളാണു ലുലു ചൈനയിൽനിന്നു കയറ്റുമതി ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.