വില തിരികെപ്പിടിച്ച് വിളകൾ
വില തിരികെപ്പിടിച്ച് വിളകൾ
Monday, May 28, 2018 12:57 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: റബർ ക്ഷാമം ടയർ വ്യവസായികളെ അസ്വസ്ഥരാക്കുന്നു. കാലവർഷത്തിന്‍റെ വരവ് നാളികേരോത്പന്നങ്ങളുടെ നിരക്ക് വീണ്ടും ഉയർത്താം. ആഭ്യന്തര ഡിമാൻഡ് കുരുമുളകുവില മെച്ചപ്പെടുത്തി. കാർഷിക മേഖലകളിൽനിന്നുള്ള ജാതിക്ക വരവ് ശക്തിയാർജിച്ചു. ന്യൂയോർക്കിൽ സ്വർണം 1301 ഡോളറിൽ.

റബർ

റബർ ഉത്പാദകരെ തോട്ടങ്ങളിലേക്ക് അടുപ്പിക്കാൻ ടയർ കന്പനികൾ ഷീറ്റ്‌വില ഉയർത്തി. കാർഷിക മേഖലയിൽ റബർ സ്റ്റോക്ക് കുറഞ്ഞതിനാൽ ഇനി ടാപ്പിംഗ് ആരംഭിച്ചാൽ മാത്രമേ വ്യവസായികൾക്ക് റബറിന്‍റെ ലഭ്യത ഉറപ്പു വരുത്താനാവൂ. ആർഎസ്എസ് നാലാം ഗ്രേഡ് നാലു മാസത്തെ ഉയർന്ന നിരക്കായ 12,900 രൂപയിലെത്തി. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ജൂണിൽ 13,400 ലേക്ക് വില ഉയരാം.

അഞ്ചാം ഗ്രേഡ് റബർ 300 രൂപ ഉയർന്ന് 12,700 രൂപയായി. ലാറ്റക്സ് ക്ഷാമം മൂലം ചെറുകിട വ്യവസായികൾ 9000 രൂപ വരെ വാഗ്ദാനം ചെയ്തിട്ടും കാര്യമായി സംഭരിക്കാനായില്ല. മണ്‍സൂണ്‍ സംസ്ഥാനത്തിന്‍റെ പടിവാതിലിൽ എത്തിയിട്ടും ഉത്പാദകർ റബർ വെട്ടിന് ഉത്സാഹം കാണിക്കാതെ തോട്ടങ്ങളിൽനിന്ന് അകന്ന്നിൽക്കുകയാണ്. പ്രതികൂല കാലാവസ്ഥ ടാപ്പിംഗിനു തടസം വരുത്താതിരിക്കാൻ മരങ്ങളിൽ റെയിൻ ഗാർഡുകൾ ഇനിയും ഒരുക്കിയിട്ടില്ല.

ഷീറ്റിന് മാത്രമല്ല, ലാറ്റക്സിനും ദൗർലഭ്യം നേരിടുന്നതിനാൽ ടാപ്പിംഗ് പുനരാരംഭിക്കേണ്ടത് വ്യവസായികളുടെ ആവശ്യമായി മാറുകയാണ്. നിലവിലെ സാഹചര്യത്തിൽ പുതിയ ചരക്ക് വിൽപനയ്ക്കെത്താൻ എത്താൻ ജൂലൈ വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

രൂപയുടെ മൂല്യത്തിലെ തകർച്ച വിദേശ റബർ ഇറക്കുമതിയുടെ ആകർഷണം താത്കാലികമായി കുറച്ചു. റബർ ഇറക്കുമതിയിൽനിന്ന് ടയർ ലോബി പിൻവലിയുന്നത് ആഭ്യന്തരവിപണിക്ക് നേട്ടമാവും. രാജ്യാന്തര വിപണിയിൽ റബർ നാലു മാസത്തിനിടയിൽ ആദ്യമായി കിലോ 200 യെൻ വരെ ഉയർന്നു.

ജൂണിൽ 214 യെന്നിലെ പ്രതിരോധം മറികടക്കുകയാണ് വിപണിയുടെ ലക്ഷ്യം. ഏഷ്യൻ ഉത്പാദന രാജ്യങ്ങളിൽ റബറിന്‍റെ ലഭ്യത വരുംമാസങ്ങളിൽ ഉയർന്നാൽ നിക്ഷേപകർക്ക് അവധി വ്യാപാരത്തിൽ ലാഭമെടുപ്പിന് നീക്കം നടത്താം.

‌നാളികേരം

കാലവർഷം നാളികേര വിളവെടുപ്പിനെയും കൊപ്രാ സംസ്കരണത്തെയും ബാധിക്കുമെന്നതിനാൽ വെളിച്ചെണ്ണവില വീണ്ടും ഉയരാം. ഓഫ്സീസണിലെ മെച്ചപ്പെട്ട വില മുന്നിൽക്കണ്ട് സ്റ്റോക്കിസ്റ്റുകൾ പുതിയ കൊപ്ര വിൽപ്പനയ്ക്ക് ഇറക്കുന്നത് കുറച്ചു.

മാസാരംഭ ഡിമാണ്ട് വെളിച്ചെണ്ണ വിപണി ചുടുപിടിക്കാൻ അവസരം ഒരുക്കുമെന്ന കണക്കുകൂട്ടലിലാണ് മില്ലുകാർ. കൊച്ചിയിൽ വെളിച്ചെണ്ണ 17,900 രൂപയിലും കൊപ്ര 11,925 രൂപയിലുമാണ്. കാലാവസ്ഥ മാറ്റം വിലയിരുത്തിയാൽ കൊപ്ര വീണ്ടും 12,000 ത്തിലേക്ക് ചുവടുവയ്ക്കാം.

കുരുമുളക്

ഇന്ത്യയിലേക്കുള്ള ശ്രീലങ്കൻ കുരുമുളക് ഇറക്കുമതിക്ക് പുതിയ ലൈസൻസ് അനുവദിച്ചു. നികുതി രഹിതമായി 2500 ടണ്‍ കുരുമുളക് ഇറക്കുമതിക്ക് 78 കന്പനികൾക്കാണ് കേന്ദ്രം അനുമതി നൽകിയത്. രാജ്യത്തെ വിവിധ കന്പനികൾ മൊത്തം 17,258 ടണ്‍ കുരുമുളക് ഇറക്കുമതിക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിനെ സമീപിച്ചു. എന്നാൽ, ഇന്ത്യ-ശ്രീലങ്ക വാണിജ്യ ഉടന്പടി പ്രകാരം പ്രതിവർഷം 2500 ടണ്‍ കുരുമുളകിൽ കൂടുതൽ ഡ്യൂട്ടി ഫ്രീയായി ഇറക്കുമതി നടത്താനാവില്ലെന്ന നിലപാടിൽ ഡിജിഎഫ്ടി ഉറച്ചുനിന്നു. 1000 മുതൽ 2500 ടണ്‍ മുളക് ഇറക്കുമതിക്ക് വരെ ചില കന്പനികളും അപേക്ഷ സമർപ്പിച്ചിരുന്നു.


അനുമതി ലഭിച്ച ഓരോ കന്പനിക്കും 32 ടണ്‍ വീണ്ടും കുരുമുളക് ഇറക്കുമതി നടത്താനാവും. ഇറക്കുമതി നടത്തുന്ന ചരക്ക് മൂല്യവർധിത ഉത്പന്നമാക്കി റീ എക്സ്പോർട്ട് നടത്തമെന്നാണ് വ്യവസ്ഥ. അതേസമയം, കിലോ 500 രൂപയിൽ താഴ്ന്ന കുരുമുളക് ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. പുതിയ ലൈസൻസ് വിതരണം വിപണിയിൽ കാര്യമായ ചലനമുളവാക്കിയില്ല.

ആഭ്യന്തര ഡിമാൻഡിൽ ഉത്പന്ന വില ക്വിന്‍റലിന് 500 രൂപ വർധിച്ച് ഗാർബിൾഡ് കുരുമുളക് 38,800 ൽ വിപണനം നടന്നു. കൊച്ചിയിലേക്കുള്ള ഹൈറേഞ്ച് മുളക് വരവുകുറഞ്ഞ അളവിലാണ്. അന്തർസംസ്ഥാന വ്യാപാരികൾ വരും ദിനങ്ങളിൽ ചരക്കു സംഭരണരംഗത്ത് സജീവമാകുമെന്ന പ്രതീക്ഷയിലാണ് കാർഷികമേഖല. ഇതിനിടയിൽ അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6000 ഡോളറിന് മുകളിലെത്തി. രൂപയുടെ മൂല്യം ഇടിഞ്ഞതിനാൽ വിദേശ ചരക്ക് ഇറക്കുമതിയിൽനിന്ന് വ്യവസായികൾ താത്കാലികമായി പിൻവലിയുന്നത് ആഭ്യന്തരവിപണിക്ക് നേട്ടമാവും.

ഏലം

ലേലകേന്ദ്രങ്ങളിൽ ഏലക്കാ വരവ് ചുരുങ്ങിയെങ്കിലും ഉത്പന്നത്തിന് മികവ് കാണിക്കാനായില്ല. ഏതാനും ആഴ്ചകളായി വാരാരംഭത്തിൽ ഏലക്ക വില ഇടിയുകയും പിന്നീട് നിരക്ക് മെച്ചപ്പെടുകയുമാണ്. കിലോ 1044 രൂപയിലേക്കു താഴ്ന്ന ഏലക്ക വാരാന്ത്യം 1266 ലേക്കുകയറി. മഴയുടെ വരവ് തോട്ടങ്ങളെ വീണ്ടും സജീവമാക്കും. ഉത്സവകാല ആവശ്യങ്ങൾക്കായി ഉത്തരേന്ത്യക്കാർ ജൂണ്‍ അവസാനം ഏലക്കസംഭരണം തുടങ്ങും.

ജാതിക്ക

ജാതിക്കയും ജാതിപത്രിയും വിപണിയിൽ എത്തിച്ചത് വിലയെ ബാധിച്ചു. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ വ്യവസായികളും കയറ്റുമതിക്കാരും നിരക്ക് ഇടിച്ചു. മഴ തുടങ്ങിയാൽ ജലാംശത്തോതിന്‍റെ പേരിൽ വാങ്ങലുകാർ നിരക്ക് വീണ്ടും ഇടിക്കാൻ നീക്കം നടത്താം. ജാതിക്ക കിലോ 150-175 രൂപയിലും ജാതിപരിപ്പ് 300-325 രൂപയിലും ജാതിപത്രി 350-475 രൂപയിലുമാണ്.

സ്വർണം

സ്വർണവില ചാഞ്ചാടി. ആഭരണകേന്ദ്രങ്ങളിൽ പവൻ 23,120 രുപയിൽ നിന്ന് 23,280 വരെ കയറിയെങ്കിലും ശനിയാഴ്ച 23,200 രൂപയിലാണ്. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഒൗണ്‍സിന് 1301 ഡോളർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.