ന്യൂഡൽഹി: സ്കിൽഡ് ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കടുത്ത് പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ 2016-20). പിഎംകെവിവൈ പദ്ധതി നടത്തിപ്പിലൂടെ 18 മാസത്തിനുള്ളിൽ 5.25 ലക്ഷം പേർക്ക് തൊഴിൽ നല്കാൻ കഴിഞ്ഞെന്ന് സ്കിൽ ഡവലപ്മെന്റ് ആൻഡ് ഓണ്‍ട്രപ്രണർഷിപ് മന്ത്രാലയം അറിയിച്ചു.
സ്വയംതൊഴിലും ശന്പളവും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് പിഎംകെവിവൈയുടെ കീഴിലെ നിയമനം. 78 ശതമാനം ഉദ്യോഗാർഥികളും ജോലി നേടിയെടുത്തപ്പോൾ, 22 ശതമാനം പേർ സ്വയംതൊഴിൽ സ്വീകരിക്കുകയായിരുന്നു. തുണി, ഇലക്ട്രോണിക്സ്, ഹാർഡ്വേർ, ചില്ലറവ്യാപാരം, ബ്യൂട്ടി ആൻഡ് വെൽനെസ്, ടെലികോം, ലോജിസ്റ്റിക്സ്, കൃഷി, ഐടി, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷൻ എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലാണ് 85 ശതമാനം തൊഴിലും ഉൾക്കൊള്ളുന്നത്.
ആകെ ജോലിനേടിയവരിൽ 55 ശതമാനവും സ്ത്രീകളാണ്. തുണി, തയ്യൽ, കംപ്യൂട്ടിംഗ് ആൻഡ് പെരിഫറൽസ്, റീട്ടെയ്ൽ സെയിൽസ്, കസ്റ്റമർ കെയർ, ബ്യൂട്ടി ആൻഡ് വെൽനെസ് വിഭാഗങ്ങളിലാണ് സ്ത്രീകൾക്ക് ജോലി ലഭിച്ചത്.
2016 നവംബറിൽ തുടക്കമിട്ട പിഎംകെവിവൈ പദ്ധതിക്കായി 12,000 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയത്. 2020 ആകുന്പോഴേക്കും ഒരു കോടി യുവാക്കൾക്ക് നിർദിഷ്ട തൊഴിലുകളിൽ പ്രാവീണ്യം നേടാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.