കന്പനികളുടെ സാമൂഹ്യപ്രതിബദ്ധത
കന്പനികളുടെ സാമൂഹ്യപ്രതിബദ്ധത
Monday, May 21, 2018 12:45 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

2013ലെ കന്പനി നിയമങ്ങളുടെ പരിഷ്കരണത്തോടുകൂടിയാണ് കന്പനികൾക്ക് സാമൂഹ്യപ്രതിബദ്ധത (സിഎസ്ആർ) നിയമം മൂലം നിർബന്ധമാക്കിയത്. ഇത് 2014 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലായി.

കന്പനികളുടെ സാമൂഹ്യപ്രതിബദ്ധത

ഇന്ത്യയിലുള്ള എല്ലാ കന്പനികളും, പ്രൈവറ്റും പബ്ലിക്കും ഫോറിൻ കന്പനികളുടെ ഇന്ത്യയിലുള്ള ബ്രാഞ്ചുകളും പ്രൊജക്ട് ഓഫീസുകളും ഉൾപ്പെടെയുള്ള എല്ലാ കന്പനികൾക്കും താഴെ പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി സിഎസ്ആർ ബാധകമാണ്.

1) 500 കോടി രൂപയിൽ കൂടുതൽ നെറ്റ്‌വർത്ത്
2) 1000 കോടി രൂപയിൽ കൂടുതൽ വിറ്റുവരവ്
3) അഞ്ചു കോടി രൂപയിൽ കൂടുതൽ അറ്റാദായം.

2017ലെ കന്പനി നിയമങ്ങളുടെ മാറ്റങ്ങൾക്കു മുന്പ് മുകളിൽ സൂചിപ്പിച്ചവയുടെ മൂന്ന് മുൻവർഷങ്ങളിലെ തുകയുടെ ശരാശരിയായിരുന്നു കണക്കിലെടുക്കേണ്ടിയിരുന്നതെങ്കിൽ ഇപ്പോൾ തൊട്ടു മുൻവർഷത്തെ ആസ്തിയും അറ്റാദായവും വാർഷിക‌വിറ്റുവരവുമാണ് കണക്കിലെടുക്കുന്നത്.

സിഎസ്ആർ കമ്മിറ്റിയും അവയുടെ കടമയും

നിയമപരമായി സിഎസ്ആർ ബാധകമായ എല്ലാ കന്പനികളും ഒരു സിഎസ്ആർ കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. ഇവയിൽ മൂന്ന് ഡയറക്ടർമാർ വേണമെന്നായിരുന്നു 2017 വരെയുള്ള നിയമം. അതിൽ ഒരാൾ സ്വതന്ത്ര ഡയറക്ടറായിരിക്കണമായിരുന്നു. എന്നാൽ, 2017 മുതൽ സ്വതന്ത്ര ഡയറക്ടർമാർ ഇല്ലാത്ത കന്പനികളിൽ ചുരുങ്ങിയത് രണ്ട് ഡയറക്ടർമാരെങ്കിലും ഉണ്ടെങ്കിൽ സിഎസ്ആർ കമ്മിറ്റി രൂപീകരിക്കാൻ സാധിക്കും. അതേസമയം, പ്രൈവറ്റ് കന്പനികൾക്ക് നേരത്തെ മുതൽ സിഎസ്ആർ കമ്മിറ്റിയിൽ രണ്ട് ഡയറക്ടർമാർ മാത്രമേ നിർബന്ധമുണ്ടായിരുന്നുള്ളൂ. വിദേശ കന്പനികൾക്ക് രണ്ട് ഡയറക്ടർമാർ മതിയെങ്കിലും അതിലൊരാൾ കന്പനിക്കാര്യങ്ങൾ നോക്കുന്ന ഇന്ത്യൻ റെസിഡന്‍റായിരിക്കണം.

സിഎസ്ആർ കമ്മിറ്റിയാണ് സിഎസ്ആർ പോളിസി രൂപീകരിക്കേണ്ടതും അതനുസരിച്ച് പ്രാവർത്തികമാക്കേണ്ട പദ്ധതികളെക്കുറിച്ച് തീരുമാനമെടുത്ത് ഡയറക്ടർ ബോർഡിനെ അറിയിക്കേണ്ടതും. പദ്ധതി നടത്തിപ്പിന് ആവശ്യമായ തുകയുടെ വിവരങ്ങൾ നല്കുന്നതും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതും ഈ കമ്മിറ്റി തന്നെയാണ്. കമ്മിറ്റി നല്കുന്ന നിർദേശങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ബോർഡിന് അധികാരമുണ്ട്. സിഎസ്ആർ പോളിസി കന്പനിയുടെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തണം.


പ്രവർത്തനമേഖലകൾ

കന്പനിക്ക് തെരഞ്ഞെടുക്കാവുന്ന പ്രവർത്തനമേഖലകൾ കന്പനിനിയമത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അതനുസരിച്ച് ദാരിദ്ര്യനിർമാർജനം, പോഷകാഹാരക്കുറവുകളുടെ നിർമാർജനം, ആരോഗ്യപരിപാലനം, സാനിറ്റേഷൻ, കുടിവെള്ള പദ്ധതികൾ, കേന്ദ്രസർക്കാരിന്‍റെ സ്വച്ഛഭാരത് ഘോഷിലേക്കുള്ള സംഭാവനകൾ, വിദ്യാഭ്യാസം, തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം, സ്ത്രീകൾക്കും പ്രായമായവർക്കും വേണ്ടിയുള്ള പദ്ധതികൾ, സ്ത്രീശക്തീകരണം, സ്ത്രീകൾക്കും അനാഥർക്കും വേണ്ടിയുള്ള ഹോസ്റ്റലുകളുടെ നിർമാണം, ഓൾഡ് ഏജ് ഹോമുകളുടെ നിർമാണങ്ങളും പ്രവർത്തനങ്ങളും, ഗ്രാമീണമേഖലയിലുള്ള സ്പോർട്സ് പ്രൊമോഷൻ, യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകളുടെ സംരക്ഷണം, ഗ്രാമീണ മേഖലയുടെ ഉദ്ധാരണം, ചേരി നിർമാർജനം മുതലായ പദ്ധതികൾ സിഎസ്ആർ സ്കീമിൽ കന്പനികൾക്ക് നടപ്പിലാക്കാവുന്നതാണ്.

സിഎസ്ആർ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം ഡയറക്ടർ ബോർഡിന്‍റെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കണം. കൂടാതെ സിഎസ്ആർ കമ്മിറ്റിയുടെ ഘടന, സിഎസ്ആർ പോളിസിയുടെ പ്രസക്ത ഭാഗങ്ങൾ, നിയമം അനുശാസിക്കുന്ന മുഴുവൻ തുകയും കന്പനിക്ക് ഈ സ്കീമിൽ ചെലവാക്കാൻ സാധിച്ചില്ലെങ്കിൽ അതിന്‍റെ കാരണങ്ങളും ഡയറക്ടർ റിപ്പോർട്ടിൽ വിശദമാക്കിയിരിക്കണം.

ചെലവാക്കേണ്ട തുകകൾ

കന്പനിയുടെ കഴിഞ്ഞ മൂന്നു വർഷത്തെ ശരാശരി ലാഭത്തിന്‍റെ രണ്ടു ശതമാനമാണ് സിഎസ്ആർ പദ്ധതിയനുസരിച്ച് ചെലവാക്കേണ്ടത്. എന്നാൽ, ഇതിനു പരിധിയില്ല. സിഎസ്ആർ സ്കീമിലുള്ള പ്രവർത്തനങ്ങൾ കന്പനി സ്ഥിതി ചെയ്യുന്നതിനോടടുത്തുള്ള പ്രദേശങ്ങളാണ് ഉത്തമമായിട്ടുള്ളത്. രണ്ടോ അതിൽ കൂടുതലോ കന്പനികൾ ഒരുമിച്ച് ഒരു പ്രൊജക്ട് ചെയ്യുന്നതും അനുവദനീയമാണ്. പ്രവർത്തന മേഖല ഇന്ത്യയിൽ തന്നെയായിരിക്കണം.

സിഎസ്ആറിന്‍റെ പരിധിയിൽ വരില്ലാത്തത്

1) കന്പനിയുടെ സാധാരണ പ്രവർത്തനങ്ങൾ.
2) കന്പനിയിലെ ജോലിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ.
3) ഇന്ത്യക്ക് വെളിയിലുള്ള പ്രവർത്തനങ്ങൾ.
4) രാഷ്‌ട്രീയ പാർട്ടികൾക്കു നല്കുന്ന സംഭാവനകൾ.
5) സ്പോണ്‍സർഷിപ് പ്രോഗ്രാമുകൾ, പരസ്യങ്ങൾ മുതലായവ.
6) കന്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്നിയമാനുസൃതം നടത്തേണ്ട കാര്യങ്ങൾ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.