ക്രൂഡ് @ $80
ക്രൂഡ് @ $80
Thursday, May 17, 2018 11:34 PM IST
ന്യൂയോർക്ക്/ലണ്ടൻ: ക്രൂഡ്ഓയിൽ വില നിയന്ത്രണമില്ലാതെ കുതിച്ചുപായുന്നു. വീപ്പയ്ക്ക് 80 ഡോളറിനു മുകളിലായി ബ്രെന്‍റ് ഇനം ക്രൂഡിന്‍റെ വില. ഡബ്ല്യുടിഐ ഇനത്തിന്‍റേത് 72 ഡോളർ കടന്നു. 2014 നവംബറിനു ശേഷമുള്ള ഏറ്റവും കൂടിയ നിലവാരത്തിലാണ് രണ്ടിനവും.

ഇറാൻ പ്രശ്നമാണ് ക്രൂഡിനെ ഉയരങ്ങളിലെത്തിക്കുന്നത്. ഇറാനുമേൽ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുമെന്ന് ഉറപ്പായി. ഇതേത്തുടർന്ന് പ്രമുഖ കന്പനികൾ ഇറാനിലെ ഇടപാടുകൾ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

ഫ്രഞ്ച് കന്പനി ടോട്ടൽ ഇറാനിൽ പ്രഖ്യാപിച്ചിരുന്ന പ്രകൃതിവാതക പദ്ധതി ഉപേക്ഷിക്കുമെന്ന് ഇന്നലെ അറിയിച്ചു. വലിയ എണ്ണടാങ്കർ കന്പനിയായ മെർസ്ക് ടാങ്കേഴ്സ് ഇറാനിൽനിന്ന് ക്രൂഡ്ഓയിൽ കൊണ്ടുവരില്ലെന്നു പ്രഖ്യാപിച്ചു.

ആണവകരാറിൽനിന്നു പിന്മാറിയ അമേരിക്ക ഇറാനുള്ള ഉപരോധങ്ങൾ പുനഃസ്ഥാ പിക്കുമെന്ന് അറിയിച്ച സാഹചര്യത്തിലാണിത്. മേയ് എട്ടുവരെയുള്ള കരാറുകൾ പാലിക്കുമെന്ന് മെർസ്ക് പറഞ്ഞു. അതെല്ലാം നവംബർ ആദ്യത്തോടെ പൂർത്തിയാകും. പിന്നീടുള്ള കരാറുകൾ എടുക്കില്ല.


പെട്രോളിയം കന്പനിയായ ടോട്ടലും ഓയിൽ ടാങ്കർ കന്പനിയായ മെർസ്കും ഈ നിലപാട് എടുത്തതോടെ ഇറാനുമായുള്ള ആണവകരാർ നിലനിർത്താനുള്ള യൂറോപ്യൻ ശ്രമങ്ങൾക്കു തിരിച്ചടിയായി. കന്പനികൾക്ക് ഉപരോധത്തിൽനിന്നു സംരക്ഷണം നല്കാൻ പറ്റിയില്ലെങ്കിൽ കാര്യമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് എമ്മാനുവൽ മാക്രോൺ പറഞ്ഞു. ഉപരോധം തടയാൻ യൂറോപ്പിനു പറ്റില്ലെന്ന സൂചനയാണു മാക്രോണിന്‍റെ വാക്കുകളിലുള്ളത്.

ഇതിനിടെ അമേരിക്കയിൽ തുടർച്ചയായ രണ്ടാം ആഴ്ചയും ക്രൂഡ് സ്റ്റോക്ക് കുറഞ്ഞതും വില കൂടാൻ പ്രേരണയായി.

ആഗോളതലത്തിൽ ഡീസലിനും വിമാന ഇന്ധനത്തിനും ആവശ്യം കുതിച്ചുയരുന്നതുമൂലം ക്രൂഡ് വിലയും കുതിക്കുമെന്നു നിക്ഷേപബാങ്ക് മോർഗൻസ്റ്റാൻലി പ്രവചിച്ചു. 2020 അവസാനം ക്രൂഡ് വില 65 ഡോളർ എന്ന പഴയ പ്രവചനം 90 ഡോളർ എന്നു മാറ്റി. ഡീസലിന്‍റെയും വിമാന ഇന്ധനത്തിന്‍റെയും സ്റ്റോക്ക് നില അഞ്ചുവർഷത്തെ ഏറ്റവും താണ അളവിലാണെന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.