ഇന്ത്യക്കു കനത്ത ആഘാതം
ഇന്ത്യക്കു കനത്ത ആഘാതം
Thursday, May 17, 2018 11:25 PM IST
മുംബൈ/ന്യൂഡൽഹി: ബ്രെന്‍റ് ഇനം ക്രൂഡ് ഓയിലിന്‍റെ വില വീപ്പയ്ക്ക് 80 ഡോളറിനു മുകളിലായത് ഇന്ത്യയെ വല്ലാതെ ബാധിക്കും. ഇനിയും വില ക‍യറുമെന്നാണു സൂചന.

ഇന്ത്യക്കു വേണ്ട ക്രൂഡ് ഓയിലിന്‍റെ 81 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഈ വർഷം ഇറക്കുമതിക്ക് 10,500 കോടി ഡോളർ വേണ്ടിവരുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. അതു വീപ്പയ്ക്ക് ശരാശരി 65 ഡോളർ എന്ന നിഗമനത്തിലായിരുന്നു. ബുധനാഴ്ച ഇന്ത്യയുടെ ഇറക്കുമതി ശരാശരി 76 ഡോളറിനായിരുന്നു. ഇനിയും വില ഉയരുമെന്ന് ഉറപ്പാണ്. 80 ഡോളറിലും നിൽക്കാതെ ക്രൂഡ് വില കയറിയാൽ ഇന്ത്യയുടെ കണക്കുകൂട്ടലിനേക്കാൾ വളരെ കൂടുതലാകും ഇറക്കുമതിച്ചെലവ്. 2011-12 മുതൽ മൂന്നുവർഷം 14,000 കോടി ഡോളറിലധികമായിരുന്നു ഇറക്കുമതിച്ചെലവ്. ആ നിലവാരത്തിലേക്ക് ഇക്കൊല്ലം ഇറക്കുമതിച്ചെലവ് കൂടുമോ എന്നാണ് ആശങ്ക.
അങ്ങനെവന്നാൽ വിദേശവ്യാപാരകമ്മി പിടിച്ചാൽ കിട്ടാതാവും. മൊത്ത ആഭ്യന്തര ഉത്പാദന(ജിഡിപി)ത്തിന്‍റെ മൂന്നു ശതമാനത്തിനു മുകളിലേക്ക് കറന്‍റ് അക്കൗണ്ട് കമ്മി (ഇന്ത്യയുടെ വിദേശ ഇടപാടുകളുടെ ബാക്കിപത്രം) ഉയരും. ഇത് അപായകരമായ നിലയാണ്.ഇതോടൊപ്പം അമേരിക്കയിൽ പലിശ കൂടുന്നത് ഇന്ത്യയിൽനിന്നു ഡോളർ പുറത്തേക്കൊഴുകാൻ കാരണമാകും.


ഇതെല്ലാം രൂപയുടെ വിനിമയനിരക്ക് ഇടിക്കും. ഇപ്പോൾത്തന്നെ ഈ വർഷം ഏറ്റവും താണ വികസ്വരരാജ്യ കറൻസിയാണ് രൂപ. 68 രൂപയ്ക്കു മുകളിൽ ഡോളർ എത്തിയപ്പോൾ റിസർവ് ബാങ്ക് വളരെയേറെ ഡോളർ വിറ്റഴിച്ചാണ് രൂപയെ അല്പം ഉയർത്തിയത്. ഇത് അധികനാൾ തുടരാനാവില്ല. വിദേശനിക്ഷേപകർ പണം വലിക്കുന്നതോടെ വിദേശനാണ്യശേഖരം കുറയും. ക്രൂഡ് വിലയുടെ ആഘാതവും വിദേശനാണ്യശേഖരത്തിലാകും. അതു വീണ്ടും രൂപയുടെ വില താഴ്ത്തും. അതു രാജ്യത്ത് വിലക്കയറ്റമുണ്ടാക്കും.

നരേന്ദ്ര മോദി ഭരണമേറ്റതു മുതൽ ക്രൂഡ് വില താണതു വ്യാപാരകമ്മിയും കറന്‍റ് അക്കൗണ്ട് കമ്മിയും താഴ്ത്തി നിർത്തി. വിലക്കയറ്റത്തിനും ശമനമുണ്ടായി. ഇപ്പോൾ ക്രൂഡ് വില കൂടുന്നതോടെ ആ അനുകൂല കാലാവസ്ഥ മാറുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.