പയറുവർഗങ്ങളുടെ കയറ്റുമതി അനുവദിച്ചു; ഇറക്കുമതിച്ചുങ്കം കൂട്ടി
പയറുവർഗങ്ങളുടെ കയറ്റുമതി അനുവദിച്ചു; ഇറക്കുമതിച്ചുങ്കം കൂട്ടി
Wednesday, May 16, 2018 11:27 PM IST
ന്യൂഡൽഹി: പയർ, കടല, പരിപ്പ് തുടങ്ങിയവയുടെ കയറ്റുമതി അനുവദിച്ചു. ഇവയുടെ ഇറക്കുമതിക്ക് അളവു നിയന്ത്രണവും പ്രഖ്യാപിച്ചു.

വിലയിടിവുമൂലം വിഷമിക്കുന്ന കർഷകരെ സഹായിക്കാനാണിതെന്നു കേന്ദ്രം വിശദീകരിച്ചു. കടലയുടെ ഇറക്കുമതിച്ചുങ്കം 60 ശതമാനമായും തുവരപ്പരിപ്പിന്‍റേത് 50 ശതമാനമായും പരിപ്പിന്‍റേത് 30 ശതമാനമായും വർധിപ്പിച്ചു. ഇതുവരെ 10 ശതമാനമായിരുന്നു ചുങ്കം.

2017 ഓഗസ്റ്റ് അഞ്ചു മുതലുള്ള ഒരു വർഷം രണ്ടുലക്ഷം ടൺ തുവരപ്പരിപ്പേ ഇറക്കുമതി ചെയ്യാവൂ. 2017 ഓഗസ്റ്റ് 21 മുതലുള്ള ഒരുവർഷം മൂന്നുലക്ഷം ടൺ ചെറുപയറും ഉഴുന്നുപരിപ്പുമേ ഇറക്കുമതി അനുവദിക്കൂ. ജൂൺ വരെയുള്ള മൂന്നുമാസത്തേക്ക് ഒരുലക്ഷം ടൺ പഠാണിപ്പരിപ്പിന്‍റെ ഇറക്കുമതി അനുവദിക്കും.


രാജ്യത്ത് ഉത്പാദനം വർധിച്ച സാഹചര്യത്തിൽ പയറുവർഗങ്ങളുടെ ഇറക്കുമതി 2017-18ൽ കുറഞ്ഞിരുന്നു. തലേവർഷത്തെ 66 ലക്ഷം ടണ്ണിന്‍റെ സ്ഥാനത്ത് 56.5 ലക്ഷം ടൺ മാത്രമേ ഇറക്കുമതി ചെയ്തുള്ളൂ.

ഭക്ഷ്യ എണ്ണയുടെയും എണ്ണക്കുരുക്കളുടെയും വില പിടിച്ചു നിർത്താൻ പാമോയിൽ അടക്കമുള്ള സസ്യ എണ്ണകളുടെയെല്ലാം ഇറക്കുമതിച്ചുങ്കം നേരത്തേ വർധിപ്പിച്ചതായും ഗവൺമെന്‍റ് പത്രക്കുറിപ്പിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.