ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ മാറ്റങ്ങൾ
ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ മാറ്റങ്ങൾ
Monday, April 23, 2018 1:10 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

2017-18 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകളിൽ സർക്കാർ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആധാർ നന്പർ നിർബന്ധമാക്കിയതു കൂടാതെ റിട്ടേണ്‍ ഫോമുകളിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. വിവിധങ്ങളായ ഫോമുകളെപ്പറ്റിയും അവ ആരൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്നിവയെപ്പറ്റിയും ചുവടെ:

ഐടിആർ -1 (സഹജ്)

ഒരു പേജ് മാത്രമുള്ള ഈ റിട്ടേണ്‍ ഫോം ശന്പളക്കാർക്കും ഒന്നിൽ കൂടാത്ത ഹൗസ് പ്രോപ്പർട്ടിയുള്ള വരുമാനക്കാർക്കും (മുൻകാലനഷ്ടം അക്കൗണ്ടിലേക്ക് കൊണ്ടുവന്നിട്ടില്ലെങ്കിൽ മാത്രം) മറ്റു വരുമാനമുള്ളവർക്കും (ലോട്ടറി, കുതിരപ്പന്തയങ്ങളിൽനിന്നുമുള്ള വരുമാനങ്ങൾ ഒഴികെ) 50 ലക്ഷം രൂപയിൽ താഴെയാണ് വാർഷികവരുമാനം വരുന്നതെങ്കിൽ മാത്രം ഇതുപയോഗിക്കാം. എന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് ഐടിആർ -1 (സഹജ്) ഇന്ത്യയിൽ റസിഡന്‍റ് സ്റ്റാറ്റസുള്ള വ്യക്തികൾ (ഇൻഡിവിജ്വൽസ്) മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. മുൻകാലങ്ങളിൽ ഈ റിട്ടേണ്‍ ഫോം നോണ്‍റസിഡന്‍റ് സ്റ്റാറ്റസുള്ളവർക്കും റസിഡന്‍റ് ബട്ട് നോട്ട് ഓർഡിനറിലി റസിഡന്‍റ് സ്റ്റാറ്റസുള്ളവർക്കും ഉപയോഗിക്കാമായിരുന്നു.

ഉപയോഗിക്കാൻപാടില്ലാത്തവർ

1) ഒന്നിൽ കൂടുതൽ ഹൗസ് പ്രോപ്പർട്ടികളിൽനിന്നു വരുമാനമുള്ളവർ.
2) കുതിരപ്പന്തയത്തിൽനിന്നും ലോട്ടറിയിൽനിന്നും വരുമാനമുള്ളവർ.
3) നികുതി ചുമത്തപ്പെടാവുന്ന മൂലധനനേട്ടം ഉള്ളവർ (ഇവിടെ ഹ്രസ്വകാല മൂലധനേട്ടവും ദീർഘകാല മൂലധനനേട്ടവും ഉൾപ്പെടും.)
4) കൃഷിയിൽനിന്ന് 5000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ.
5) ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമുള്ളവർ.
6) ഇന്ത്യയിൽ റസിഡന്‍റ് ആണെങ്കിലും വിദേശത്ത് സ്വത്തുക്കളോ ബാങ്ക് അക്കൗണ്ടുകളോ ഉള്ളവർ.
7) ഡബിൾ ടാക്സേഷൻ അവോയിഡൻസ് നിയമപ്രകാരം നികുതി ആനുകൂല്യം നേടുന്നവർ.

മുകളിൽ സൂചിപ്പിച്ച നികുതിദായകരാരും ഐടിആർ-1 (സഹജ്) ഉപയോഗിക്കാൻ പാടില്ല.

ആറു ഭാഗങ്ങൾ

ഐടിആർ-1ൽ പ്രധാനമായും ആറു ഭാഗങ്ങളാണുള്ളത്. ഒന്നാമത്തെ ഭാഗത്തിൽ പൊതുവായിട്ടുള്ള കാര്യങ്ങളാണ് പൂരിപ്പിക്കേണ്ടത്. ഇവിടെ പാൻ, പേര്, ആധാർ നന്പർ അഥവാ ആധാർ എന്‍ററോൾമെന്‍റ് ഐഡി, മൊബൈൽഫോണ്‍ നന്പർ, ഇ-മെയിൽ ഐഡി, അഡ്രസ്, റിട്ടേണിന്‍റെ സ്റ്റാറ്റസ് മുതലായവയാണ് പൂരിപ്പിക്കേണ്ടത്.

രണ്ടാമത്തെ ഭാഗത്തെ മൂന്ന് ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൽ ആദ്യത്തെ ഉപവിഭാഗത്തിൽ ശന്പളം വിശദമായ രീതിയിൽ ചോദിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നെറ്റ് സാലറി മാത്രമായിരുന്നു ഈ സ്ഥാനത്ത് നല്കേണ്ടിയിരുന്നത്. രണ്ടാമത്തെ ഉപവിഭാഗത്തിൽ ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനത്തെപ്പറ്റിയാണ് വിവരങ്ങൾ നല്കേണ്ടത്. അവ സ്വന്തമായി ഉപയോഗിക്കുകയാണെങ്കിൽ അങ്ങനെയും; അതല്ല, വാടകയ്ക്ക് നല്കിയിരിക്കുകയാണെങ്കിൽ അതും സൂചിപ്പിക്കണം. മൊത്തം വാടക, മുനിസിപ്പൽ/കോർപറേഷൻ/പഞ്ചായത്ത് നികുതികൾ ഇവ കിഴിച്ച് നെറ്റ് ആന്വൽ വാല്യു, ആന്വൽ വാല്യുവിന്‍റെ 30 ശതമാനം ഡിഡക്‌ഷൻ, ഹൗസിംഗ് ലോണ്‍ എടുത്തിട്ടുണ്ടെങ്കിൽ അതിന്‍റെ പലിശ എന്നിവയാണ് രണ്ടാമത്തെ ഉപവിഭാഗത്തിൽ നല്കേണ്ടത്.

മൂന്നാമത്തെ ഉപവിഭാഗത്തിൽ മറ്റു വരുമാനങ്ങളാണ് നല്കേണ്ടത്. മുകളിൽ സൂചിപ്പിച്ച മൂന്ന് ഉപവിഭാഗങ്ങളുടെ ആകെത്തുകയാണ് രണ്ടാമത്തെ ഭാഗത്തിന്‍റെ അവസാന ഘടകമായി ചേർക്കേണ്ടത്.


മൂന്നാമത്തെ ഭാഗത്തിൽ മൊത്തം വരുമാനത്തിൽനിന്നു ലഭിക്കുന്ന വിവിധങ്ങളായ കിഴിവുകളെപ്പറ്റിയാണ് ചോദിച്ചിട്ടുള്ളത്. ഓരോ ഇനത്തിലും നിക്ഷേപങ്ങൾ അല്ലെങ്കിൽ ചെലവുകൾ ഉണ്ടെങ്കിൽ അവ യഥാക്രമം പൂരിപ്പിച്ച്, കിഴിവെടുത്ത്, ആകെ വരുമാനം കാണുക.

നികുതി കണക്കാക്കാൻ

നാലാമത്തെ ഭാഗത്ത് നികുതി കണക്കാക്കുകയാണു ചെയ്യുന്നത്. നികുതിക്കു മുന്പുള്ള വരുമാനം കണ്ടിട്ട് അവയുടെ നിർദേശിക്കപ്പെട്ടിട്ടുള്ള നിരക്കുകളിൽ നികുതി നിശ്ചയിക്കുക. 87എ അനുസരിച്ച് ആനുകൂല്യമുണ്ടെങ്കിൽ അവ എടുക്കുക. ബാക്കിവരുന്ന തുകയിന്മേൽ മൂന്നു ശതമാനം സെസ് ചുമത്തി, 89(1) വകുപ്പനുസരിച്ച് എന്തെങ്കിലും കിഴിവുണ്ടെങ്കിൽ അവയുമെടുത്ത്, 234 എ, ബി, സി വകുപ്പുകളനുസരിച്ച് പലിശ നല്കേണ്ടതുണ്ടെങ്കിൽ അവയും, 234 എഫ് അനുസരിച്ച് ഫീസ് നല്കേണ്ടതുണ്ടെങ്കിൽ അവയും ചേർത്ത് ആകെ നികുതിത്തുക നിശ്ചയിച്ച്, അവയിൽനിന്നു മുൻകൂർ അടച്ച നികുതിയും സ്രോതസിൽ പിടിക്കപ്പെട്ടിട്ടുള്ള നികുതിയും കിഴിച്ച് ബാക്കി എന്തെങ്കിലും നികുതിയുണ്ടെങ്കിൽ അവയും അടച്ച്, അതല്ല റീഫണ്ടാണ് ലഭ്യമെങ്കിൽ അവയും സൂചിപ്പിച്ച് നാലാം ഭാഗം പൂർത്തിയാക്കാവുന്നതാണ്.

ബാങ്ക് അക്കൗണ്ട് വിവരം

അഞ്ചാം ഭാഗത്തിൽ ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങൾ സമർപ്പിക്കണം. ബാങ്കിന്‍റെ പേരും അക്കൗണ്ട് നന്പരും ഐഎഫ്എസ് കോഡും പൂർണമായും നല്കേണ്ടതുണ്ട്. നിലവിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ നല്കണം. മൂന്നു വർഷമായി ഓപ്പറേഷനില്ലാതെ കിടക്കുന്ന അക്കൗണ്ടാണെങ്കിൽ അതിന്‍റെ വിവരങ്ങൾ നല്കേണ്ടതില്ല. നികുതിയുടെ റീഫണ്ടുണ്ടെങ്കിൽ അവ ഏതു ബാങ്കിലേക്കാണ് ക്രെഡിറ്റ് ചെയ്യപ്പെടേണ്ടതെങ്കിൽ അതും മാർക്ക് ചെയ്യുക. അതിനുശേഷം മുൻകൂർ നികുതി അടച്ചിരിക്കുന്ന ചെലാന്‍റെ വിവരങ്ങൾ, ബിഎസ്ആർ കോഡ്, ചെലാൻ നന്പർ, തീയതി എന്നിവ സഹിതം സമർപ്പിക്കേണ്ടതാണ്.

അവസാനത്തഭാഗത്ത് സ്രോതസിൽ പിടിക്കപ്പെട്ട നികുതിയുടെ കണക്കുകളാണു നല്കേണ്ടത്. ഇവിടെ ടിഡിഎസ് പിടിച്ച വ്യക്തിയുടെ പാൻ/സ്ഥാപനത്തിന്‍റെ ടാൻ/ ഡിഡക്ടറുടെ പേര് മുതലായവയാണ് നല്കേണ്ടത്. ഈ ആറു ഭാഗങ്ങൾക്കും ശേഷം റിട്ടേണിൽ ഒപ്പിടുന്നതോടുകൂടി സഹജ് പൂർണമാകും.

ഫയലിംഗ്

സഹജ് ഓണ്‍ലൈൻ ആയും ഓഫ്‌ലൈൻ ആയും ഫയൽ ചെയ്യാം. 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും അഞ്ചു ലക്ഷം രൂപയിൽ താഴെ നികുതിക്കു മുന്പ് വരുമാനമുള്ളവർക്കും നികുതിയുടെ റീഫണ്ട് ലഭിക്കാനില്ലെങ്കിൽ പേപ്പർഫോമിൽ റിട്ടേണുകൾ ഫയൽ ചെയ്യാം. ഇലക്‌ട്രോണിക്കായി ഫയൽ ചെയ്യുകയാണെങ്കിൽ ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ച് ആധാർ/ ഒടിപി/ ഇലക്‌ട്രോണിക് വേരിഫിക്കേഷൻ കോഡ് വഴിയോ റിട്ടേണുകൾ വേരിഫൈ ചെയ്യാവുന്നതാണ്. അതുമല്ലെങ്കിൽ റിട്ടേണ്‍ ഫയൽ ചെയ്യുന്പോൾ ലഭിക്കുന്ന ഐടിആർ ഒപ്പിട്ട് (നീലനിറമുള്ള മഷി ഉപയോഗിക്കുക) ഓർഡിനറി പോസ്റ്റ് വഴിയോ, സ്പീഡ് പോസ്റ്റ് വഴിയോ സിപിസി, ബംഗളൂരു, പിൻ-560500 എന്ന വിലാസത്തിൽ റിട്ടേണുകൾ ഫയൽ ചെയ്ത് 120 ദിവസങ്ങൾക്കകം ലഭിക്കത്തക്കവിധം അയയ്ക്കുക. അയയ്ക്കുന്നതിന് കൊറിയർ സർവീസ് ഉപയോഗിക്കരുത്. ഐടിആർ അയയ്ക്കുന്നതിന്‍റെ കൂടെ ഒരു വിധത്തിലുള്ള സപ്പോർട്ടിംഗ് ഡോക്കുമെന്‍റുകളും അയയ്ക്കരുത്.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.