ക്ഷാമത്തിൽ പിടിമുറുക്കി ഏലക്കവിലയിൽ കുതിപ്പ്
ക്ഷാമത്തിൽ പിടിമുറുക്കി ഏലക്കവിലയിൽ കുതിപ്പ്
Sunday, April 8, 2018 11:26 PM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

നാളികേരോത്പാദനം പ്രതീക്ഷിച്ചതിലും കുറയുമെന്ന ആശങ്ക കൊപ്രയാട്ട് വ്യവസായികളിൽ പിരിമുറുക്കമുളവാക്കി. രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽ കുരുമുളക് വിറ്റഴിക്കാൻ ഉത്പാദകരാജ്യങ്ങൾ മത്സരിക്കുന്നു. ഏലക്കക്ഷാമം ഉത്പന്നവിലയിൽ മുന്നേറ്റം സൃഷ്ടിച്ചു. റബർവിലയിൽ കാര്യമായ വ്യതിയാനമില്ല. സ്വർണവില ചാഞ്ചാടി.

നാളികേരം

ദക്ഷിണേന്ത്യയിൽ നാളികേരോത്പാദനം കുറയുമെന്ന സൂചനയാണ് കാർഷികമേഖലയിനിന്നു ലഭിക്കുന്നത്. കേരളത്തിൽ വിളവെടുപ്പ് നടക്കുന്നുണ്ടെങ്കിലും ഉത്പാദകകേന്ദ്രങ്ങളിൽ പച്ചത്തേങ്ങയുടെ ലഭ്യത കുറവാണ്. ഉത്പാദനം ചുരുങ്ങിയത് കൊപ്രക്കളങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു.

കൊപ്രക്ഷാമം മൂലം രണ്ടാഴ്ചയ്ക്കിടെ വെളിച്ചെണ്ണ ക്വിന്‍റലിന് 1000 രൂപ ഉയർന്നു. വൻകിട മില്ലുകാർ സംഭരിക്കാൻ മത്സരിച്ചതോടെ കൊപ്രവില 12,180ലേക്കു കയറി. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ റിക്കാർഡ് പ്രകടനം വൈകാതെ പ്രതീക്ഷിക്കാം.

തമിഴ്നാട്ടിലെ തെങ്ങിൻതോപ്പുകൾ വിളവെടുപ്പിനൊരുങ്ങി. പല തോട്ടങ്ങളിലും ഉത്പാദനം പ്രതീക്ഷിച്ച രീതിയിൽ ഉയർന്നിട്ടില്ലെന്നാണ് ആദ്യസൂചന. മേയ് മധ്യത്തിലും പൊള്ളാച്ചി, പഴനി, കോയന്പത്തൂർ, കാങ്കയം ഭാഗങ്ങളിൽ തേങ്ങയുടെ ലഭ്യത ചരുങ്ങിയാൽ മുംബൈയിലെ വൻകിട മില്ലുകാർ കൊപ്രവിപണിയിൽ പിടിമുറുക്കും. അതായത്, കൊപ്രയ്ക്കൊപ്പം വെളിച്ചെണ്ണയും മുന്നിലുള്ള മാസങ്ങളിൽ ചൂടുപിടിക്കും.

വിദേശ കൊപ്ര ഇറക്കുമതിക്ക് വ്യവസായികൾ വീണ്ടും ചരടുവലി തുടങ്ങി. ഇന്തോനേഷ്യ, ഫിലിപ്പീൻസ് വിപണികളിലെ കൊപ്രയുടെ വിലകളെക്കുറിച്ച് ഇന്ത്യയിൽനിന്ന് അന്വേഷണങ്ങളെത്തിയെന്നാണ് വിവരം. കയറ്റുമതിക്ക് അനുസൃതമായി വ്യവസായികൾക്ക് ഡ്യൂട്ടി ഫ്രീയായി കൊപ്ര ഇറക്കുമതി നടത്താനാവും. ആൻഡമാൻ - നിക്കോബാർ ദ്വീപുകളിൽനിന്നുള്ള കൊപ്ര കോൽക്കത്ത തുറമുഖത്ത് എത്തിയിട്ടുണ്ട്.

ഇക്കുറി ലക്ഷദ്വീപിലും നാളികേരോത്പാദനം കുറയുമെന്നാണ് അവിടെനിന്ന് ലഭിക്കുന്ന വിവരം. ദക്ഷിണേന്ത്യൻ കാലാവസ്ഥ നിലനിൽക്കുന്ന ശ്രീലങ്കയിലും ഉത്പാദനം ചുരുങ്ങിയതായാണ് വിപണിയുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ. വിഷുവിനോടനുബന്ധിച്ച് പ്രാദേശികവിപണികളിൽ വെളിച്ചെണ്ണ വില്പന ഉയരുമെന്നത് വിലക്കയറ്റം ശക്തമാക്കാം.

കുരുമുളക്

വില കുറഞ്ഞ വിദേശമുളകിന്‍റെ വരവു നിയന്ത്രിക്കാൻ കേന്ദ്രം നടപടികൾ സ്വീകരിച്ചത് വ്യവസായികളെ പുതിയ മാർഗങ്ങളിലേക്കു തിരിയാൻ പ്രേരിപ്പിക്കുന്നു. ഡിസംബറിൽ കിലോഗ്രാമിന് 500 രൂപയിൽ താഴ്ന്ന വിലയ്ക്കുള്ള മുളകിറക്കുമതി നിരോധിച്ചശേഷവും ഏകദേശം 600 ടണ്‍ കുരുമുളക് ഇറക്കുമതി നടത്തിയെന്നാണു സൂചന.

രാജ്യാന്തരവിപണിയിൽ ശ്രീലങ്ക ടണ്ണിന് 4,700 ഡോളറിൽ കുരുമുളക് വാഗ്ദാനം ചെയ്യുന്പോൾ ഇതേ ചരക്ക് ഇന്ത്യൻ വ്യവസായികൾ 7,700 ഡോളറിന് ഇറക്കുമതി നടത്തി. ഓരോ ടണ്ണിനും 3000 ഡോളർ അധികം നല്കിയുള്ള ഇറക്കുമതിക്കു പിന്നിൽ വൻ വെട്ടിപ്പുകൾ അരങ്ങേറുന്നതായാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ. പതിനഞ്ച് ടണ്ണിന്‍റെ ഓരോ കണ്ടെയ്നർ കുരുമുളക് ഇറക്കുമതി നടത്തുന്പോഴും 45,000 ഡോളർ കൂടുതൽ നല്കുന്നതിനു പിന്നിൽ വൻ ദുരൂഹതയുണ്ടെന്നാണ് വിപണിയുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ.


അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 6000 ഡോളറാണ്. വിയറ്റ്നാം 2700 ഡോളറിനും കുരുമുളക് ഷിപ്പ്മെന്‍റ് നടത്തി. ജൂലൈ-ഓഗസ്റ്റിൽ വില്പനയ്ക്കു സജ്ജമാക്കുന്ന പുതിയ കുരുമുളകിന് ഇന്തോനേഷ്യ 3,800 ഡോളറാണ് ആവശ്യപ്പെടുന്നത്. ഒക്‌ടോബറിലെ പുതിയ ചരക്ക് ബ്രസീൽ 2800 ഡോളറിന് കയറ്റുമതി നടത്താമെന്ന വാഗ്ദാനവുമായി യുഎസ്- യൂറോപ്യൻ വാങ്ങലുകാരെ സമീപിച്ചു.

കർണാടകത്തിൽനിന്നുള്ള കുരുമുളക് വാരാരംഭത്തിൽ കിലോ 380 രൂപയായിരുന്നത് പിന്നീട് 355ലേക്ക് താഴ്ന്നു. ഹൈറേഞ്ചിൽനിന്ന് കൊച്ചിയിലേക്കുള്ള ചരക്കുനീക്കം നാമമാത്രമാണ്. അണ്‍ഗാർബിൾഡ് കുരുമുളക് 38,300 രൂപയിൽനിന്ന് 37,700 രൂപയായി. ഗാർബിൾഡ് കുരുമുളക് 39,700 രൂപ.

ഏലം

ഏലക്കയുടെ ലഭ്യത ചുരുങ്ങി. പ്രമുഖ ലേലകേന്ദ്രങ്ങളിൽ ഏലക്കവരവ് ചുരുങ്ങിയത് വില ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചു. വാരാരംഭത്തിൽ കിലോ 1230 രൂപയിൽ ലേലം നടന്ന വലുപ്പംകൂടിയ ഇനങ്ങളുടെ നിരക്ക് പിന്നീട് 1523 രൂപയിലെത്തി. വാരത്തിന്‍റെ രണ്ടാം പാദത്തിൽ വില അല്പം ചാഞ്ചാടിയ ശേഷം ശനിയാഴ്ച 1557 രൂപയായി ഉയർന്നു. ആഭ്യന്തര-വിദേശ വിപണികളിൽ ഏലത്തിന് അന്വേഷണങ്ങളുണ്ട്. ‌

റബർ

ആഗോള റബർവിപണി അധികോത്പാദനത്തെക്കുറിച്ചുള്ള ആശങ്കയിലാണ്. പിന്നിട്ട മൂന്നു മാസങ്ങളിൽ മുഖ്യ ഉത്പാദകരാജ്യങ്ങൾ കയറ്റുമതി നിയന്ത്രിച്ചിട്ടും വില ഉയർന്നില്ല. റബറിന്‍റെ ലഭ്യത രാജ്യാന്തര മാർക്കറ്റിൽ ഉയരുമെന്നത് വില കുറയാൻ ഇടയാക്കുമോയെന്ന ഭീതിയിലാണ് കയറ്റുമതിരാജ്യങ്ങൾ. ഇതിനിടെ ചൈന-അമേരിക്ക വ്യാപാരബന്ധത്തിലെ പ്രതിസന്ധികൾ തിരിച്ചടിയായി.

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്ന രാജ്യമായ ചൈന വരുംദിനങ്ങളിൽ റബർ സംഭരണത്തിൽ തണുപ്പൻ മനോഭാവം കാണിച്ചാൽ തിരിച്ചടിയാവും. കൊച്ചി, കോട്ടയം വിപണികളിൽ വ്യവസായികളും നിലയുറപ്പിച്ചിരുന്നെങ്കിലും വിലയിൽ കാര്യമായ മാറ്റമില്ല. നാലാം ഗ്രേഡ് 12,200 രൂപയിലും അഞ്ചാം ഗ്രേഡ് റബർ 12,000 രൂപയിലുമാണ്. ടാപ്പിംഗ് പുനരാരംഭിക്കാൻ കാലതാമസം സൃഷ്ടിക്കുമെന്ന വിലയിരുത്തൽ ലാറ്റക്സ് വില 7600ൽനിന്ന് 7800ലേക്ക് ഉയർത്തി.

സ്വർണം

സ്വർണവില ചാഞ്ചാടി. ആഭരണകേന്ദ്രങ്ങളിൽ 22,600 രൂപയിൽ വില്പനയ്ക്കു തുടക്കം കുറിച്ച പവൻ 22,840 വരെ ഉയർന്ന ശേഷം 22,760ലേക്ക് താഴ്ന്നു. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സ് സ്വർണം 1322 ഡോളറിൽനിന്ന് 1335 വരെ കയറിയെങ്കിലും ക്ലോസിംഗിൽ നിരക്ക് 1332 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.