300 കോടി രൂപയുടെ കടപ്പത്രവുമായി കൊശമറ്റം ഫിനാൻസ്
300 കോടി രൂപയുടെ കടപ്പത്രവുമായി കൊശമറ്റം ഫിനാൻസ്
Thursday, March 15, 2018 12:14 AM IST
കൊച്ചി: കൊശമറ്റം ഗ്രൂപ്പിലെ മുഖ്യ കന്പനിയായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ (എൻസിഡി) പൊതുവിപണിയിലിറക്കി. സ്രോതസ് നികുതി ടിഡിഎസ് ബാധകമല്ലാത്ത ഡീമാറ്റ് നിക്ഷേപങ്ങളാണ് കൊശമറ്റം ഫിനാൻസിന്‍റെ പതിമൂന്നാമത്തെ നിക്ഷേപ പദ്ധതിയിലുള്ളത്. ഈ കടപ്പത്രങ്ങൾ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നുണ്ട്.

150 കോടി രൂപയാണ് ലക്ഷ്യമെങ്കിലും അത്രതന്നെ തുകയ്ക്കു കൂടി ഗ്രീൻ ഷൂ ഓപ്ഷൻ അനുമതി ഉള്ളതിനാൽ 300 കോടി രൂപ വരെ സമാഹരിക്കാനാകും. മാസംതോറും പലിശ ലഭിക്കുന്നതും നിശ്ചിത കാലാവധിക്കുശേഷം മുതലും പലിശയും അടക്കം തിരികെ ലഭിക്കുന്നതുമായ വിവിധ നിക്ഷേപ പദ്ധതികളാണ് ഈ സംരംഭത്തിലുള്ളത്. 400 ദിവസം, 18 മാസം, 36 മാസം, 52 മാസം, 60 മാസം, 88 മാസം കാലാവധികളിൽ സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് 9 ശതമാനം മുതൽ 10 ശതമാനം നിരക്കിൽ പലിശ നിക്ഷേപകർക്ക് ലഭിക്കും. തുക ഇരട്ടിയാകുന്ന പദ്ധതിയാണ് 88 മാസ കാലാവധി നിക്ഷേപങ്ങൾക്കുള്ളത്.


നിക്ഷേപങ്ങളുടെ പലിശ തെരഞ്ഞെടുത്തിരിക്കുന്ന പദ്ധതികൾക്കനുസൃതമായി നിക്ഷേപകരുടെ ഡീമാറ്റിലെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നുചേരുന്നതാണ്. ഡിമാറ്റ് രൂപത്തിൽ നിക്ഷേപിച്ചിരിക്കുന്ന നിക്ഷേപകർക്ക് കാലാവധിക്ക് മുന്പ് തങ്ങളുടെ നിക്ഷേപം മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാനുള്ള സൗകര്യമുണ്ട്.

ഈ വർഷം ലക്ഷ്യമിടുന്ന വളർച്ചാനിരക്ക് കൈവരിക്കാൻ ഈ നിക്ഷേപസമാഹരണം സഹായിക്കുമെന്ന് മാനേജിംഗ് ഡ‍യറക്ടറായ മാത്യു കെ. ചെറിയാൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.