ഇന്ത്യക്കാർക്കു കഴിക്കാൻ കോഴിക്കാൽ അമേരിക്കയിൽനിന്നു വരും
ഇന്ത്യക്കാർക്കു  കഴിക്കാൻ    കോഴിക്കാൽ  അമേരിക്കയിൽനിന്നു വരും
Friday, February 16, 2018 11:33 PM IST
ന്യൂഡൽഹി: ഇറക്കുമതി നിബന്ധനകളിൽ തീരുമാനമായാൽ അമേരിക്കയിൽനിന്ന് കോഴിക്കാൽ വിമാനം കയറും, ഇന്ത്യക്കാർക്കു കഴിക്കാൻ. അമേരിക്കയിൽന്ന് ചിക്കൻ ഇറക്കുമതി ചെയ്യാനായി ആരോഗ്യ നിബന്ധനകൾ പുനഃക്രമീകരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.
കേന്ദ്ര മൃഗസംരക്ഷണ ഫിഷറീസ് മന്ത്രാലയം ആരോഗ്യ സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കുന്നതോടെ അമേരിക്കൻ കോഴിവളർത്തൽ വ്യവസായം ഇന്ത്യയിലേക്ക് ഉത്പന്നങ്ങൾ ക‍യറ്റി അയയ്ക്കാൻ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

ഭയത്തോടെ ആഭ്യന്തര കോഴിവളർത്തൽ മേഖല

അമേരിക്കയിൽനിന്ന് കോ‍ഴിയുത്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തുമെന്ന കാര്യത്തിൽ തീരുമാനമുണ്ടായാൽ ഇന്ത്യയിലെ കർഷകർക്കും കോഴിവ്യവസായ മേഖലയ്ക്കും വലിയ തിരിച്ചടിയാകും. കണക്കുകൾ പ്രകാരം ഇന്ത്യയിലെ 40 ശതമാനം കർഷകരെ അമേരിക്കയുടെ ഈ കടന്നുവരവ് പ്രതികൂലമായി ബാധിക്കും. ഈ 40 ശതമാനം വരുന്ന കർഷകർ 35 ലക്ഷം ടൺ കോഴിയാണ് വർഷം ഉത്പാദിപ്പിക്കുന്നത്.


പക്ഷിപ്പനി പരക്കുമെന്ന പേരിൽ ഇറക്കുമതി എതിർത്തിരുന്ന ഇന്ത്യയുടെ നടപടി ലോക വാണിജ്യ സംഘടനയിൽ അമേരിക്ക ചോദ്യം ചെയ്തിരുന്നു. ഇറക്കുമതി നിരോധനം അശാസ്ത്രീയമാണെന്ന് 2015ൽ ഡബ്ല്യുടിഒ വിധിക്കുകയും ചെയ്തു. ഇതേത്തുടർന്ന് രണ്ടു തവണ ഇന്ത്യ ഇറക്കുമതി നിയമങ്ങൾ ഭേദഗതി ചെയ്തു. ഇതിലും തൃപ്തിവരാതെയാണ് അമേരിക്ക വീണ്ടും നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്ന് ഇപ്പോൾ ആവശ്യപ്പെടുന്നത്. തങ്ങളുടെ രോഗപ്രതിരോധ സംവിധാനങ്ങൾ തിരിച്ചറിഞ്ഞുവേണം ആരോഗ്യ സർട്ടിഫിക്കറ്റ് നല്കേണ്ടതെന്നാണ് അമേരിക്കയുടെ വാദം.

അതേസമയം, നിബന്ധനകളിൽ മാറ്റം വരുത്തുമെങ്കിലും കേന്ദ വാണിജ്യ മന്ത്രാലയവും രാജ്യത്തെ പൗൾട്രി മേഖലയും ഡ്രസ് ചെയ്തു ശീതീകരിച്ച ചിക്കൻ, ജനിതക മാറ്റം വരുത്തിയ തീറ്റ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു പഠിക്കുന്നുണ്ട്. ഇവയെക്കുറിച്ച് എന്തെങ്കിലും മോശം റിപ്പോർട്ട് ലഭിച്ചാൽ ഇറക്കുമതിക്ക് അനുമതി നല്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.