5,200 കോടിയുടെ വിദേശവായ്പ എടുക്കാൻ റിലയൻസ്
5,200 കോടിയുടെ വിദേശവായ്പ എടുക്കാൻ റിലയൻസ്
Monday, November 20, 2017 11:15 AM IST
മുംബൈ: റിലയൻസ് വീണ്ടും വിദേശവായ്പ എടുക്കുന്നു. ഇത്തവണ 80 കോടി ഡോളർ (5,200 കോടി രൂപ) ആണ് വിദേശത്തുനിന്നു സമാഹരിക്കുന്നത്. ഡിമാൻഡ് കൂടിയാൽ സമാഹരിക്കുന്ന തുക ഇരട്ടിയാക്കാൻ ഉദ്ദേശ്യമുണ്ട്.

രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും ലാഭമുള്ളതുമായ കന്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. ഒപ്പം, ഏറ്റവുമധികം കടമുള്ളതും റിലയൻസ് ഇൻഡസ്ട്രീസിനാണ്.
ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിലെ 1,01,169 കോടി രൂപ വിറ്റുവരവുണ്ടാക്കിയ കന്പനിക്ക് 8,109 കോടി രൂപയായിരുന്നു അറ്റാദായം. 77,014 കോടി രൂപയുടെ പണമിച്ചം കന്പനിക്കുണ്ട്. എങ്കിലും 2,14,145 കോടി രൂപയുടെ വായ്പയെടുത്തിട്ടുണ്ട്. ഈ കടം അല്പം കുറയ്ക്കാൻ ഉദ്ദേശിച്ചാണ് വിദേശവായ്പ.

വിദേശവായ്പയ്ക്ക് പലിശ വളരെ കുറവുണ്ട്. ഇന്ത്യയുടെ റേറ്റിംഗ് ഉയർന്നതിനാൽ ഒരാഴ്ച മുൻപത്തേതിലും കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കും. ഇന്ത്യയുടെ പുതിയ റേറ്റിംഗ് ആയ ബിഎഎ 2 ആണ് റിലയൻസിന്‍റെ കടമെടുപ്പിനും നല്കിയിട്ടുള്ളത്.

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് കന്പനികൾ കടബാധ്യത മൂലം ഞെരുങ്ങുകയാണെങ്കിലും ജ്യേഷ്ഠൻ മുകേഷ് അംബാനിയുടെ റിലയൻസിനു കടം വലിയ ബാധ്യതയായിട്ടില്ല.

ടെലികോം കന്പനിയായ റിലയൻസ് ജിയോയിൽ 1.4 ലക്ഷം കോടി രൂപ മുടക്കിയിട്ടുണ്ട് കന്പനി. ഇതിൽ 90 ശതമാനവും വായ്പയാണ്. കഴിഞ്ഞ ത്രൈമാസത്തിൽ 260 കോടിയുടെ പ്രവർത്തനലാഭമുണ്ടാക്കിയെങ്കിലും 271 കോടി രൂപ അറ്റ നഷ്‌‌ടമുണ്ട്. ജിയോ ഈ ധനകാര്യവർഷംതന്നെ ലാഭത്തിലെത്തുമെന്നാണു പ്രതീക്ഷ.

പെട്രോകെമിക്കലിലും കന്പനി ഒരു ലക്ഷം കോടിയിലേറെ രൂപയുടെ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്ത ഒന്നര വർഷം കന്പനി വലിയ കടബാധ്യതയിലായിരിക്കുമെന്നു റേറ്റിംഗ് ഏജൻസി മൂഡീസ് വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.