സെല്ലർമാരെന്ന വ്യാജേന ഫ്ലിപ്കാർട്ടിന്‍റെ 17 ലക്ഷം തട്ടി
സെല്ലർമാരെന്ന വ്യാജേന ഫ്ലിപ്കാർട്ടിന്‍റെ 17 ലക്ഷം തട്ടി
Saturday, November 18, 2017 2:20 PM IST
ബംഗളൂരു: സെല്ലർമാർ എന്ന വ്യാജേന ഫ്ലിപ്കാർട്ടിന്‍റെ സെല്ലർ പ്രൊട്ടക്‌ഷൻ ഫണ്ടിൽനിന്ന് (എസ്പിഎഫ്) 17 ലക്ഷം തട്ടിയെടുത്തു. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെത്തുടർന്ന് ബുധനാഴ്ച കൊറമംഗള പോലീസ് സ്റ്റേഷനിൽ ഫ്ലിപ്കാർട്ട് പരാതി നല്കി.

ഈ വർഷം ആദ്യം നടന്ന തട്ടിപ്പ് കഴിഞ്ഞ ദിവസമാണ് ഫ്ലിപ്കാർട്ട് തിരിച്ചറിഞ്ഞത്. ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുൾപ്പെടെ നിരവധി ഉത്പന്നങ്ങളുടെ സെല്ലർമാരെന്ന പേരിൽ വ്യാജ വിലാസം നല്കിയായിരുന്നു തട്ടിപ്പ്. എസ്പിഎഫിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് തട്ടിപ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു. വിറ്റ ഉത്പന്നങ്ങൾ കാണാതാകുകയോ അല്ലെങ്കിൽ അവയ്ക്ക് തകരാർ സംഭവിക്കുകയോ ചെയ്താൽ സെല്ലർമാരുടെ പണം തിരികെ നല്കുന്ന സംവിധാനമാണ് എസ്പിഎഫ്.


പശ്ചിമബംഗാൾ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പു നടത്തിയതെന്നാണ് സൂചന. വിവിധ പേരുകളിൽ സെല്ലർമാർ എന്ന വ്യാജേന രജിസ്റ്റർ ചെയ്തശേഷം ഫ്ലിപ്കാർട്ടിന്‍റെ ലോജിസ്റ്റിക് സർവീസുകൾ വഴി ഇടപാടുകാർക്ക് ഉത്പന്നങ്ങൾ വിൽക്കുന്നു. ഉത്പന്നങ്ങൾക്ക് തകരാറുണ്ടെന്നു ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കുന്പോൾ ഫ്ലിപ്കാർട്ടിൽനിന്ന് സെല്ലർമാർക്കും നഷ്ടപരിഹാരം ലഭിക്കും. അതായത് വിറ്റ ഉത്പന്നം ഫ്ലിപ്കാർട്ട് സെല്ലർമാർക്ക് തിരിച്ച് നല്കില്ല. പകരം എസ്പിഎഫിൽനിന്ന് നഷ്ടപരിഹാരമാണ് നല്കുന്നത്.

പശ്ചിമബംഗാളിൽ വ്യാപകമായി പരാതിയുയർന്നതിനെത്തുടർന്ന് മേയ് 15ന് ഫ്ലിപ്കാർട്ട് അന്വേഷണം ആരംഭിച്ചിരുന്നു. ക്രമക്കേട് കണ്ടെത്തിയതോടെ യാണ് പരാതി നല്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.