റേറ്റിംഗ്: ഓഹരികൾ കുതിക്കും
റേറ്റിംഗ്: ഓഹരികൾ കുതിക്കും
Friday, November 17, 2017 1:15 PM IST
മുംബൈ: മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് കൂട്ടിയതിന്‍റെ ആവേശത്തിൽ കന്പോളങ്ങൾ. ഓഹരി വിപണി ഒരവസരത്തിൽ 1.1 ശതമാനം വരെ കയറിയെങ്കിലും ലാഭമെടുക്കലിനെ തുടർന്ന് അല്പം താഴ്ന്നാണു ക്ലോസ് ചെയ്തത്. ഡോളറിന്‍റെ നിരക്ക് 49 പൈസ വരെ താണിട്ട് 31 പൈസ നഷ്‌ടത്തിൽ ക്ലോസ് ചെയ്തു.

ഇന്ത്യയുടെ റേറ്റിംഗ് ബിഎഎ3 നിന്ന് ബിഎഎ2 ലേക്കു കൂട്ടി. ഭാവി സാധ്യത പോസിറ്റീവിൽ‌നിന്ന് ഉറപ്പുള്ളത് എന്ന വിഭാഗത്തിലേക്കും മാറ്റി.

ഈ സാഹചര്യത്തിൽ ഓഹരികൾ മാർച്ചിനകം പത്തു ശതമാനം ഉയർച്ച നേടുമെന്നാണു പ്രമുഖ നിക്ഷേപവിദഗ്ധർ പറയുന്നത്. മക്കാറി സെക്യൂരിറ്റീസിലെ സന്ദീപ് ഭാട്ടിയ മേയ് മാസത്തോടെ 15 ശതമാനം കയറ്റം പ്രതീക്ഷിക്കുന്നു. ജിയോസ് ഫിയറിലെ അരവിന്ദ് സാഗും അതിനോടു യോജിച്ചു.

സെൻസെക്സ് ഇന്നലെ 235.98 പോയിന്‍റ് നേട്ടത്തോടെ 33,342.8ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 68.85 പോയിന്‍റ് കയറി 10,283.6ൽ അവസാനിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി, ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ, എൻടിപിസി, ഗെയിൽ, പെട്രോനെറ്റ് എൽഎൻജി തുടങ്ങിയവയുടെ വിദേശവായ്പാ റേറ്റിംഗും മൂഡീസ് കൂട്ടി. പെട്രോളിയം കന്പനികളടക്കമുള്ളവയുടെ വിദേശവായ്പയ്ക്കു പലിശ കുറയാൻ ഇതു സഹായിക്കും. ഈ ഓഹരികൾക്കെല്ലാം ഇന്നലെ വിലകൂടി.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇന്ത്യ കൈക്കൊണ്ട അനുകൂല നടപടികളുടെ ഫലമാണ് ഇപ്പോൾ മൂഡീസ് റേറ്റിംഗ് ഉയർത്തിയതെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ഡൽഹിയിൽ പറഞ്ഞു. ഇതിനെ സ്വാഗതം ചെയ്യുന്നു. ഇന്ത്യ കൈക്കൊണ്ട പുരോഗമന നടപടികൾക്കുള്ള അംഗീകാരമായി ഇതിനെ വിലയിരുത്തുന്നു. അല്പം വൈകിയാണെങ്കിലും ഇന്ത്യ സ്വയം നേടിയ നേട്ടത്തിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോട്ടു നിരോധനം, ആധാർ, ഡിജിറ്റൽ ഇന്ത്യ തുടങ്ങി കേന്ദ്ര സർക്കാർ നടപ്പാക്കിയ സാന്പത്തിക പരിഷ്കാരങ്ങളും ഇതിലേക്കു വഴി തെളിച്ചു. ജിഎസ്ടി നടപ്പാക്കിയത് ഏറ്റവും വലിയ തീരുമാനമായി ലോകം വിലയിരുത്തുകയാണെന്നും ജയ്റ്റ്‌ലി അവകാശപ്പെട്ടു.

രാജ്യം ഇപ്പോൾ തുടർന്നുവരുന്ന രീതികളുമായി മുന്നോട്ടു പോകാനുള്ള കരുത്താണ് റേറ്റിംഗിലൂടെ ലഭിച്ചിരിക്കുന്നത്. പരിഷ്കാരങ്ങളിൽ സംശയമുള്ളവർക്ക് ഇനി പരിശോധന നടത്താമെന്നും ധനമന്ത്രി വ്യക്തമാക്കി.


ഇന്ത്യയുടെ റേറ്റിംഗ് ഒന്പതാമത്

മൂഡീസിന്‍റെ റേറ്റിംഗിൽ നിക്ഷേപയോഗ്യമായ പത്തു ഗ്രേഡുകളാണുള്ളത്. അതിൽ ഒന്പതാമത്തേതാണ് ഇന്ത്യക്കു ലഭിച്ച ബിഎഎ2. ഇതുവരെ ഉണ്ടായിരുന്നതു ബിഎഎ3.
മൂഡീസിന്‍റെ ശൈലിയിൽ ട്രിപ്പിൾ എ ആണ് ഏറ്റവും മെച്ചപ്പെട്ടത്. തുടർന്ന് എഎ1, എഎ2, എഎ3, എ1, എ2, എ3, ബിഎഎ1, ബിഎഎ2, ബിഎഎ3 എന്നിങ്ങനെ പോകുന്നു നിക്ഷേപയോഗ്യമായവ. ബിഎ1, ബിഎ2, ബിഎ3 എന്നിവ നിക്ഷേപയോഗ്യമല്ല. ‌

പണ്ടു പണ്ട് ഇതിലും മെച്ചം

ഇന്ത്യക്ക് കൂടുതൽ മികച്ച റേറ്റിംഗ് ഉണ്ടായിരുന്ന കാലമുണ്ട്. 1988 ജനുവരി 28 മുതൽ 1990 ഒക്‌ടോബർ മൂന്നു വരെ ഇന്ത്യയുടെ റേറ്റിംഗ് എ2 ആയിരുന്നു. മൂഡീസിന്‍റെ ശൈലി പ്രകാരം ആറാം സ്ഥാനം. ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച റേറ്റിംഗ് ആയിരുന്നു അത്.

രസകരമായ കാര്യം ആ റേറ്റിംഗിൽനിന്ന് ഒന്പതുമാസം കഴിഞ്ഞപ്പോൾ ഇന്ത്യ ചെന്നുപെട്ടത് നിക്ഷേപയോഗ്യമല്ലെന്ന ഗ്രേഡിലാണ്. ഇന്ത്യ വിദേശനാണ്യമില്ലാതെ കുഴഞ്ഞതും സ്വർണം പണയം വച്ചതുമെല്ലാം 1991 ആദ്യമായിരുന്നു.

റേറ്റിംഗ് ചരിത്രം

28-1-1988 എ2
4-10-1990  ബിഎഎ1
26-3-1991 ബിഎഎ3
24-6-1991 ബിഎ2 (നിക്ഷേപയോഗ്യമല്ല)
1-12-1994 ബിഎഎ3 (നിക്ഷേപയോഗ്യം)
19-6-1998 ബിഎ2 (നിക്ഷേപയോഗ്യമല്ല. പൊഖ്റാൻ ആണുബോംബ് സ്ഫോടനശേഷം)
3-20-2003 ബിഎ1
22-1-2004 ബിഎഎ3 (നിക്ഷേപയോഗ്യം)
17-11-2017 ബിഎഎ2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.