വണ്ടർലായുടെ വരുമാനമുയർന്നു
വണ്ടർലായുടെ വരുമാനമുയർന്നു
Wednesday, November 15, 2017 12:58 PM IST
കൊച്ചി: അമ്യൂസ്മെന്‍റ് പാർക്കായ വണ്ടർലാ ഹോളിഡേയ്സിന്‍റെ മൊത്തവരുമാനം 2017-18 സാന്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 54 കോടി രൂപയിൽനിന്ന് 15 ശതമാനം വർധിച്ച് 62 കോടി രൂപയായി. ജിഎസ്ടിയുടെ ആഘാതമുണ്ടായിട്ടും അറ്റവരുമാനം കഴിഞ്ഞ സാന്പത്തിക വർഷത്തിന്‍റെ ആദ്യപകുതിയിൽ കൈവരിച്ച 141.86 കോടി രൂപയിൽനിന്ന് 11 ശതമാനം വർധിച്ച് 156.58 കോടി രൂപയായി.

രണ്ടാം പാദത്തിൽ ഹൈദരാബാദ് പാർക്ക് സന്ദർശിച്ചവരുടെ എണ്ണത്തിൽ 20 ശതമാനവും ബംഗളൂരു പാർക്ക് സന്ദർശിച്ചവരുടെ എണ്ണത്തിൽ മൂന്നു ശതമാനവും വർധനയുണ്ടായി. അതേസമയം അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനവും ടിക്കറ്റ് നിരക്കിലെ വർധനയുംമൂലം കൊച്ചി പാർക്ക് സന്ദർശിച്ചവരുടെ എണ്ണത്തിൽ 18 ശതമാനം ശതമാനം കുറവ് സംഭവിച്ചു. കന്പനിയുടെ പുതിയ ചെയർമാനായി എം. രാമചന്ദ്രൻ നിയമിക്കപ്പെട്ടപ്പോൾ മുൻ ചെയർമാൻ ജോർജ് ജോസഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനം ഏറ്റെടുത്തു. വളരെ സങ്കീർണമായ ബിസിനസ് അന്തരീക്ഷത്തിനിടയിലും രണ്ടാം പാദത്തിൽ ഈ പ്രകടനം നിലനിർത്താനായതിൽ തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് വണ്ടർലാ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടർ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പത്രക്കുറിപ്പിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.