വിളവെടുപ്പുയർന്നു, കാർഷിക ഉത്പന്നങ്ങളുടെ വില താഴേക്ക്
വിളവെടുപ്പുയർന്നു, കാർഷിക ഉത്പന്നങ്ങളുടെ വില താഴേക്ക്
Sunday, November 12, 2017 10:42 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

മൂപ്പു കുറഞ്ഞ കുരുമുളകിന്‍റെ വിളവെടുപ്പിനു തുടക്കംകുറിച്ചു. കയറ്റുമതി ഓർഡറുകൾ എത്തിയിട്ടും സീസണിലെ താഴ്ന്ന വിലയിൽ ഏലക്ക. പ്രദേശിക ഡിമാൻഡ് മങ്ങിയത് വെളിച്ചെണ്ണയ്ക്കു തിരിച്ചടി, മില്ലുകാർ കൊപ്ര സംഭരണം കുറച്ചു. ലാറ്റക്സ് ക്ഷാമം നിരക്ക് മെച്ചപ്പെടുത്തി. പവന് തിളക്കമേറി, രാജ്യാന്തര വിപണിയിൽ ഓപ്പറേറ്റർമാർ വില്പനയ്ക്കു തുടക്കംകുറിച്ചു.

കുരുമുളക്

തെക്കൻ കേരളത്തിൽ മൂപ്പു കുറഞ്ഞ കുരുമുളകിന്‍റെ വിളവെടുപ്പു തുടങ്ങി. ഒലിയോറസിൻ കന്പനികളാണ് പൊള്ളമുളക് ശേഖരിക്കുന്നത്. ഏറ്റവും കൂടുതൽ സത്ത് നിർമാതാക്കൾ പ്രവർത്തിക്കുന്നതും ഇവിടെയാണ്. ഹൈറേഞ്ച് മുളകിനെ അപേക്ഷിച്ച് തെക്കൻ ജില്ലകളിൽ വിളയുന്ന കുരുമുളകിലാണ് സത്ത് കൂടുതൽ ലഭിക്കുക. അച്ചാർ നിർമാതാക്കളും മൂപ്പു കുറഞ്ഞ മുളക് ശേഖരിക്കും.

ലൈറ്റ് പെപ്പർ കിലോ നൂറു രൂപയ്ക്കു മുകളിലാണ്. മൂപ്പു കുറഞ്ഞ പൊള്ളമുളക് ആഭ്യന്തര മാർക്കറ്റിൽനിന്നും ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നും ഒലിയോറസിൻ നിർമാതാക്കൾ ഇറക്കുമതി നടത്താറുണ്ട്. കുരുമുളകിന്‍റെ മൂല്യവർധിത ഉത്പന്നങ്ങൾ കയറ്റുമതി നടത്തുന്നതിലും ഇന്ത്യ മുൻപന്തിയിലാണ്.

‌ഇതിനിടയിൽ വിദേശകുരുമുളകിന്‍റെ വരവ് ആഭ്യന്തരവിപണിയെ സമ്മർദത്തിലാക്കി. ഉത്പന്നവില ക്വിന്‍റലിന് 1,000 രൂപ ഇടിഞ്ഞ് വാരാന്ത്യം 41,000 രൂപയായി. ഗാർബിൾഡ് കുരുമുളക് 43,000 രൂപയിലാണ്. കയറ്റുമതി സമൂഹം ഉത്പന്നം സംഭരിക്കാതെ അകന്നു. യൂറോപ്യൻ കയറ്റുമതിക്ക് 6,900 ഡോളറും യുഎസ് കയറ്റുമതിക്ക് 7,100 ഡോളറുമാണ് ഇന്ത്യൻ നിരക്ക്. അടുത്ത സീസണിൽ ഇന്ത്യയിൽ കുരുമുളക് ഉത്പാദനം ഉയരുമെന്ന അന്താരാഷ്‌ട്ര കുരുമുളക് സമൂഹത്തിന്‍റെ വിലയിരുത്തൽ വിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കാം.

ഏലം

ഹൈറേഞ്ചിലെ ലേലകേന്ദ്രങ്ങളിൽ പുതിയ ചരക്കുവരവ് ശക്തം. നടപ്പ് സീസണിൽ ഏകദേശം 8,000 ടണ്‍ ഏലക്ക ലേലത്തിനിറങ്ങി. മികച്ച കാലാവസ്ഥയായതിനാൽ ഒട്ടുമിക്ക തോട്ടങ്ങളിലും വിളവുയർന്നു. വാരാരംഭത്തിൽ മികച്ചയിനം ഏലക്ക കിലോ 1,255 രൂപ വരെ കയറിയെങ്കിലും വരവ് കനത്തതോടെ നിരക്ക് 975 രൂപയായി. ക്രിസ്മസ്-ന്യൂ ഇയർ ബയിംഗിന് തുടങ്ങിയാൽ ഏലക്കവില വീണ്ടും കയറാം. കയറ്റുമതിക്കാർ പ്രതിവാരം 125 ടണ്‍ വരെ ചരക്ക് ശേഖരിച്ചു. ഗൾഫ് രാജ്യങ്ങൾ ഏലത്തിൽ താത്പര്യം കാണിച്ചു. യൂറോപ്പിൽനിന്നും ആവശ്യക്കാരുണ്ട്.


വെളിച്ചെണ്ണ

വെളിച്ചെണ്ണയ്ക്ക് പ്രദേശിക വിപണികളിൽ ആവശ്യം ചുരുങ്ങി. ഇതര പാചകയെണ്ണകളെ അപേക്ഷിച്ച് വെളിച്ചെണ്ണവില ഉയർന്നത് തിരിച്ചടിയായി. കൊച്ചിയിൽ വെളിച്ചെണ്ണ 17,100 രൂപയിലാണ്. മില്ലുകാരും കൊപ്രസംഭരണം നിയന്ത്രിച്ചതിനാൽ വില 11,475-12,700 രൂപയിൽ തുടരുന്നു.
ശബരിമല സീസണ്‍ തുടങ്ങുന്നത് പച്ചത്തേങ്ങ ഡിമാൻഡ് ഉയർത്തും. വിളവെടുപ്പ് നടക്കുന്നതിനാൽ വരുംദിനങ്ങളിൽ ചെറുകിട വിപണികളിൽ ലഭ്യത മെച്ചപ്പെടും. തമിഴ്നാട്ടിൽ വെളിച്ചെണ്ണ 16,350 രൂപയിൽനിന്ന് 16,175 രൂപയായി. മില്ലുകൾ വില്പനയ്ക്ക് തിടുക്കം കാണിച്ചാൽ നിരക്ക് വീണ്ടും കുറയാം.

റബർ

റബർ ഉത്പാദനം ചുരുങ്ങിയത് മാർക്കറ്റിലേക്കുള്ള ഷീറ്റ്, ലാറ്റക്സ് വരവ് കുറച്ചു. റബറിന്‍റെ വിലത്തകർച്ച കർഷകരെ തോട്ടങ്ങളിൽനിന്ന് അകറ്റി. വില ഉയരുമെന്ന നിഗമനത്തിൽ സ്റ്റോക്കിസ്റ്റുകൾ ചരക്കുനീക്കം നിയന്ത്രിച്ചിട്ടും നാലാം ഗ്രേഡ് 12,550ലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് റബർ 12,200 രൂപയിലാണ്. ലാറ്റക്സ് 7,700ൽനിന്ന് 7,900ലേക്ക് ഉയർന്നു. ടോക്കോം എക്സ്ചേഞ്ചിൽ റബർ കിലോ 207 യെന്നിലേക്ക് കയറിയെങ്കിലും ക്ലോസിംഗിൽ 200 യെന്നിനു താഴെയാണ്.

സ്വർണം

സ്വർണവില ഉയർന്നു. ആഭരണവിപണികളിൽ പവൻ 21,920 രൂപയിൽനിന്ന് 22,120 രൂപയായി. ഒരു ഗ്രാമിന്‍റെ വില 2,765 രൂപ. രാജ്യാന്തരവിപണിയിൽ സ്വർണം ട്രോയ് ഒൗണ്‍സിന് 1,269 ഡോളറിൽനിന്ന് 1286 വരെ കയറിയ ശേഷം 1274ലേക്കു താഴ്ന്നു.

സാങ്കേതികമായി രാജ്യാന്തര സ്വർണവിപണി തളർച്ചയിലേക്ക് തിരിയുന്ന സാഹചര്യത്തിൽ ഉൗഹക്കച്ചവടക്കാർ ഷോട്ട് പൊസിഷനുകൾക്ക് മത്സരിക്കാനിടയുണ്ട്. ഇത് മഞ്ഞലോഹത്തെ 1,245 ഡോളർ വരെ താഴ്ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.