കേരളത്തിന് കോഴിയിറച്ചി വിളന്പാൻ കുടുംബശ്രീ
കേരളത്തിന് കോഴിയിറച്ചി വിളന്പാൻ കുടുംബശ്രീ
Wednesday, November 8, 2017 1:40 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു കുടുംബശ്രീയുടെ നേതൃത്വത്തിൽ 5,000 ഇറച്ചിക്കോഴി യൂണിറ്റുകൾ ആരംഭിക്കും. ഇതോടൊപ്പം നിലവിൽ അയൽക്കൂട്ടാംഗങ്ങളും രണ്ടു കറവപ്പശുക്കളുമുള്ള കർഷകരെ ഗ്രൂപ്പുകളാക്കി അവരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോമണ്‍ ഇന്‍ററസ്റ്റ് ഗ്രൂപ്പുകൾക്കും (സിഐജി) രൂപം നല്കും. സ്ത്രീശാക്തീകരണത്തിനായുള്ള പദ്ധതികളുടെ ഉദ്ഘാടനം ഇന്നലെ കനകക്കുന്നിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ. രാജു, ടി. എം. തോമസ് ഐസക്, കെ.ടി. ജലീൽ എന്നിവർ നിർവഹിച്ചു.

കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന കുടുംബശ്രീ ചിക്കൻ പദ്ധതിയിൽ 274 ഗുണഭോക്താക്കളാണുള്ളത്. 1000 കോഴികളെ വളർത്താൻ സൗകര്യമുള്ള സംരംഭങ്ങൾ, നാലു പേർ ചേർന്ന് 1000 കോഴികളെ വളർത്തുന്ന ഗ്രൂപ്പ് സംരംഭങ്ങൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണു പദ്ധതിയൊരുങ്ങുന്നത്. ഇതിന്‍റെ ആദ്യ ഘട്ടത്തിൽ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ഫാമുകളിലെ ഹാച്ചറികൾ ഉപയോഗിക്കും.
കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ, മൃഗസംരക്ഷണ വകുപ്പ്, ഇതര അംഗീകൃത ഏജൻസികൾ എന്നിവിടങ്ങളിൽനിന്ന് ഇതിനാവശ്യമായ മുട്ടകൾ ശേഖരിക്കും. ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണു സംരംഭകർക്കു നല്കുന്നത്. 42 ദിവസത്തിനു ശേഷം ഇവയെ തിരിച്ചു നല്കുന്പോൾ തൂക്കത്തിനനുസരിച്ചുള്ള വില കർഷകർക്കു ലഭിക്കും. കോഴിക്കുഞ്ഞ്, തീറ്റ എന്നിവ വാങ്ങുന്നതിനായി ഒരു വർഷത്തേക്കു നാലു ശതമാനം പലിശ‌നിരക്കിൽ ഒരു ലക്ഷം രൂപ സംരംഭകർക്കു നല്കും.

കുടുംബശ്രീ ചിക്കൻ പദ്ധതി മന്ത്രി ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കുരിയോട്ടുമല ഹാച്ചറിയിൽ‌നിന്നുള്ള ഇറച്ചിക്കോഴികളുടെ വിതരണവും മന്ത്രി നിർഹിച്ചു.

കുടുംബശ്രീ സിഐജി റിവോൾവിംഗ് ഫണ്ട് വിതരണത്തിന്‍റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. മന്ത്രി കെ.ടി. ജലീൽ ഭക്ഷ്യസുരക്ഷാ ഭവനത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു.

സംഘകൃഷി ഗ്രൂപ്പുകളെ ശക്തിപ്പെടുന്നതിനും അവരുടെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനുമായി കുടുംബശ്രീ മിഷൻ ആരംഭിച്ച ജീവ പദ്ധതിയുടെ സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു വിതരണം ചെയ്തു.

ഒരു കുടുംബത്തിൽനിന്നു രണ്ടു പേർ

തിരുവനന്തപുരം: കുടുംബശ്രീ യൂണിറ്റുകളിൽ ഒരു കുടുംബത്തിൽനിന്നു രണ്ടു പേർക്ക് ഇനിമുതൽ അംഗങ്ങളാകാം. നിലവിൽ 42 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീയുടെ ശാക്തീകരണം ലക്ഷ്യമിട്ടാണു പുതിയ ചുവടുവയ്പെന്നു തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഓരോ വീട്ടിലേയും യുവതലമുറയിൽപ്പെട്ട അഭ്യസ്തവിദ്യരായ സ്ത്രീകൾകൂടി കടന്നുവരുന്നതോടെ കുടുംബശ്രീ എന്ന സംരംഭം ആർക്കും എത്തിപ്പിടിക്കാൻ സാധിക്കാത്തവിധം അഭിവൃദ്ധിയിലേക്കുയരും.

സ്ത്രീശാക്തീകരണം മുന്നിൽക്കണ്ടുകൊണ്ടു നിരവധി പദ്ധതികൾക്കാണു കുടുംബശ്രീ രൂപം നൽകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന കുടുംബശ്രീ സൂപ്പർമാർക്കറ്റുകളാണ് ഇവയിൽ പ്രധാനം.

ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പി, ഫാർമസി തുടങ്ങി പഠിച്ച വിഷയം ഏതായാലും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള അവസരങ്ങളും കുടുംബശ്രീ ഒരുക്കും. ഇതോടൊപ്പം സംസ്ഥാനത്തൊട്ടാകെ ഇരുന്നൂറോളം ബഡ്സ് സ്കൂളുകളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.