ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി-20യിൽ ഫെഡറൽ ബാങ്ക് പങ്കാളി
ഇന്ത്യ-ന്യൂസിലൻഡ്  ട്വന്‍റി-20യിൽ ഫെഡറൽ ബാങ്ക് പങ്കാളി
Thursday, October 19, 2017 1:06 PM IST
കൊച്ചി: തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നവംബർ ഏഴിന് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി-20 മത്സരത്തിന്‍റെ ഔദ്യോഗിക ബാങ്കിംഗ് പങ്കാളിയായി ഫെഡറൽ ബാങ്ക്, കേരള ക്രിക്കറ്റ് അസോസിയേഷനുമായി ധാരണാപത്രം ഒപ്പിട്ടു. ഈ മാസം 16ന് ആരംഭിച്ച ഓണ്‍ലൈൻ ടിക്കറ്റ് വില്പനയ്ക്കു മികച്ച പ്രതികരണമാണ് രാജ്യത്താകമാനമുള്ള ക്രിക്കറ്റ് പ്രേമികളിൽനിന്നു ലഭിക്കുന്നതെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

ഓണ്‍ലൈൻ ടിക്കറ്റ് വില്പന ആരംഭിച്ച് ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ അനുവദിക്കപ്പെട്ടതിൽ 50 ശതമാനത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഓണ്‍ലൈൻ ബുക്ക് ചെയ്തവർക്ക് ബുക്കിംഗ് ഉറപ്പുവരുത്തുന്ന എസ്എംഎസുമായി തെരഞ്ഞെടുക്കപ്പെട്ട ഫെഡറൽ ബാങ്ക് ശാഖകളിൽനിന്നു നവംബർ ഒന്നു മുതൽ ടിക്കറ്റുകൾ നേരിട്ട് കൈപ്പറ്റാം. ഇതിനായി ഏതെങ്കിലും തിരിച്ചറിയൽ രേഖ കൂടി ഹാജരാക്കണം.


ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം കണ്‍ഫർമേഷൻ മെസേജ് ലഭിക്കാത്തവർ വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ചു [email protected] എന്ന ഇമെയിൽ വഴിയോ 1800425 1199 എന്ന നന്പർ മുഖേനയോ ബാങ്കുമായി ബന്ധപ്പെടണം. അപേക്ഷ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ ബുക്കിംഗ് ഉറപ്പാക്കുന്ന സന്ദേശം ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.