ന്യൂഡൽഹി: കാറുകളുടെ സെസ് ആദ്യം പറഞ്ഞിരുന്ന തോതിൽ വർധിപ്പിക്കാത്തതിൽ വാഹന നിർമാതാക്കളുടെ സംഘടന (സിയാം) ആശ്വാസം രേഖപ്പെടുത്തി. ചെറുകാറുകൾക്ക് സെസ് വർധിപ്പിക്കാത്തതിലും സിയാം സന്തുഷ്ടി രേഖപ്പെടുത്തി.
സെസ് പത്തു ശതമാനം വർധിപ്പിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ, ശനിയാഴ്ച ചരക്ക് സേവനനികുതി (ജിഎസ്ടി) കൗൺസിൽ ഏഴു ശതമാനം വരെയേ വർധിപ്പിച്ചുള്ളൂ.
നാലു മീറ്ററിൽ താഴെ നീളവും 1200 സിസി പെട്രോൾ അല്ലെങ്കിൽ 1500 സിസി ഡീസൽ എൻജിനുമുള്ള ചെറുകാറുകൾക്ക് സെസ് വർധിപ്പിച്ചില്ല. മറ്റുള്ള കാറുകൾക്കും എസ്യുവികൾക്കും രണ്ടു ശതമാനം, അഞ്ചു ശതമാനം, ഏഴു ശതമാനം എന്നിങ്ങനെയാണ് സെസ് വർധന.
ചെറുകാറുകളടക്കം എല്ലാ കാറുകൾക്കും ജിഎസ്ടിക്ക് മുൻപുണ്ടായിരുന്നതിലും കുറവാണ് ഇപ്പോൾ നികുതിയും സെസുംകൂടി നല്കേണ്ടത്.
സെസ് വർധനമൂലം ചില കാറുകൾക്കു വരുന്ന വിലവർധന
(ഏകദേശ സൂചിക)
മാരുതി എർടിഗ 43,000 രൂപ,
സിയാസ് 15,000.
ഹ്യൂണ്ടായി ക്രെറ്റ 63,000, വെർണ 16,000,
എലാൻട്ര 25,000, ടക്സൺ 1,27,000.
മഹീന്ദ്ര ബൊലേറോ 49,000,
സ്കോർപിയോ 67,000, എക്സ്യുവി 85,000.
ഹോണ്ട സിറ്റി 17,000, ബിആർവി 62,000,
സിആർവി 1,62,000.
ടൊയോട്ട ഇന്നോവ ക്രിസ്റ്റ 94,000,
ഫോർച്യൂണർ 1,71,000, കൊറോള 30,000.
റെനോ ഡസ്റ്റർ 58,000, ലോഡ്ജി 54,000.
ജീപ് കോംപാസ് 1,00,000.
ഫോക്സ്വാഗൺ വെന്റോ 16,000,
ടിഗ്വാൻ 2,00,000.
ടാറ്റാ സഫാരി 68,000, ഹെക്സ 76,000 രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.