നാളികേരവും സ്വർണവും കുതിക്കുന്നു, പ്രതീക്ഷ നല്കാതെ കുരുമുളക്
നാളികേരവും സ്വർണവും കുതിക്കുന്നു, പ്രതീക്ഷ നല്കാതെ കുരുമുളക്
Sunday, September 10, 2017 11:06 AM IST
വിപണി വിശേഷം/ കെ.ബി. ഉദയഭാനു

ഉത്തരേന്ത്യയിൽനിന്ന് ഉണ്ടക്കൊപ്രയ്ക്ക് അനുഭവപ്പെട്ട ഡിമാൻഡ് നാളികേരോത്പന്ന വിപണിയുടെ കണക്കുകൂട്ടലുകൾ മാറ്റിമറിച്ചു. വിദേശ കുരുമുളക് പ്രവാഹത്തിനു മുന്നിൽ ആഭ്യന്തര കർഷകരുടെയും സ്റ്റോക്കിസ്റ്റുകളുടെയും കാലിടറുന്നു. ഉൗഹക്കച്ചവടക്കാർ റബർ അവധിനിരക്ക് ഉയർത്തിയെങ്കിലും ഓണാവധി കർഷകർക്കു തിരിച്ചടിയായി. പവന്‍റെ തിളക്കം വർധിച്ചു.

നാളികേരം

നാളികേരോത്പാദന മേഖലയെ ആവേശം കൊള്ളിച്ച് വെളിച്ചെണ്ണയും കൊപ്രയും ഓണത്തിനു ശേഷവും കുതിച്ചു. ഓണ ഡിമാൻഡ് കഴിയുന്നതോടെ നിരക്കിടിയുകയാണു പതിവ്. എന്നാൽ, ഇക്കുറി വെളിച്ചെണ്ണ മാത്രമല്ല, കൊപ്രയും റിക്കാർഡ് പ്രകടനം കാഴ്ചവച്ചു. ഓയിൽ മില്ലുകളിൽനിന്ന് മില്ലിംഗ് കൊപ്രയ്ക്ക് കാര്യമായ ഓർഡറുകളില്ല. എന്നാൽ, ഭക്ഷ്യാവശ്യങ്ങൾക്കുള്ള ഉണ്ടക്കൊപ്ര വിപണിയിൽ താരമാണിപ്പോൾ.

ദീപാവലി അടുത്തതോടെ ഉത്തരേന്ത്യയിൽ ഉണ്ടക്കൊപ്രയ്ക്കു ഡിമാൻഡ് വർധിച്ചു. ക്വിന്‍റലിന് 13,500-14,000 രൂപയിലാണ് ഉണ്ടക്കൊപ്ര. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വില 7,000-8,000 രൂപയായിരുന്നു. ഉണ്ടക്കൊപ്ര ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിനു മുഖ്യകാരണം.

ചൈനയിൽനിന്നും ഉണ്ടക്കൊപ്രയ്ക്ക് ആവശ്യക്കാരെത്തി. കൊച്ചി, ചെന്നൈ തുറമുഖങ്ങൾ വഴി ഈ വർഷം 200 കണ്ടെയ്നർ ഉണ്ടക്കൊപ്രയുടെ ഷിപ്പ്മെന്‍റ് നടന്നു. മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതി 40 ശതമാനം വർധിച്ചു. കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടക്കൊപ്ര ഉത്പാദിപ്പിക്കുന്നുണ്ട്. ഉണ്ടക്കൊപ്രയുടെ മികവിൽ കൊച്ചിയിൽ വെളിച്ചെണ്ണ 14,900 രൂപയിൽനിന്ന് 16,100ലേക്കു കയറി. കൊപ്രയ്ക്ക് 800 രൂപ ഉയർന്ന് 10,790 രൂപയായി.

കുരുമുളക്

വിദേശ കുരുമുളകിനു മുന്നിൽ പതറുകയാണ് കർഷകരും സ്റ്റോക്കിസ്റ്റുകളും. ഇറക്കുമതി നടത്തിയ വിദേശ കുരുമുളക് നാടൻ ചരക്കിൽ കലർത്തി വ്യവസായികൾ 45,000 രൂപയ്ക്ക് വില്പന നടത്തി. ക്വിന്‍റലിന് 49,700 രൂപയിൽ വിപണനം നടന്ന ഗാർബിൾഡ് കുരുമുളക് വാരാവസാനം 48,200ലേക്ക് ഇടിഞ്ഞു. വിലയിടിവിന്‍റെ ആക്കം വർധിച്ചതോടെ സ്റ്റോക്കിസ്റ്റുകൾ പരിഭ്രാന്തിയിലാണ്.

ദീപാവലി വേളയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഉത്തരേന്ത്യക്കാർ ചരക്കു സംഭരിച്ചു. എന്നാൽ, ഇക്കുറി വില കുറഞ്ഞ വിദേശമുളക് വൻതോതിൽ ഇറക്കുമതി നടത്തിയത് ആഭ്യന്തര വിപണിയെ കടുത്ത പ്രതിസന്ധിലാക്കി.


കാർഷിക മേഖലകളിലെ മധ്യവർത്തികൾ പലരും കടുത്ത സാന്പത്തിക ഞെരുക്കത്തിലാണ്. അന്താരാഷ്‌ട്ര വിപണിയിൽ മുളകുവില താഴ്ന്നെങ്കിലും വിദേശ ബയറർമാർ ഇന്ത്യൻ മാർക്കറ്റിൽ താത്പര്യം കാണിച്ചില്ല. യൂറോപ്യൻ കയറ്റുമതിക്ക് 7,750 ഡോളറും യുഎസ് കയറ്റുമതിക്ക് 8,000 ഡോളറുമാണ്.

ഏലം

ലേലകേന്ദ്രങ്ങളിൽനിന്ന് ഏലക്ക സംഭരിക്കാൻ ഇടപാടുകാർ ഉത്സാഹിച്ചു. ഇതോടെ ഉത്പന്നവില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,645 രൂപ വരെ കയറി. ഉത്പാദക മേഖലകളിലും ഉത്തരേന്ത്യയിലും ഏലത്തിന്‍റെ സ്റ്റോക്ക് കുറവാണ്. ഇതു മൂലം കിട്ടുന്ന വിലയ്ക്ക് ചരക്ക് ലേലം കൊള്ളാൻ വാങ്ങലുകാർ വാരാരംഭത്തിൽ മത്സരിച്ചു.

പ്രതിദിനം അര ലക്ഷം കിലോ ഏലക്ക വരെ ലേലത്തിനിറങ്ങി. കാലാവസ്ഥ അനുകൂലമായത് വിളവെടുപ്പിന് സഹായകമായി. ഹൈറേഞ്ചിൽ മഴ ലഭ്യമായതിനാൽ വരും മാസങ്ങളിലും ഏലക്കയുടെ ഉത്പാദനം ഉയരുമെന്നാണ് കർഷകരിൽനിന്നു ലഭിക്കുന്ന വിവരം. ഉത്സവകാല ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഉത്തരേന്ത്യയിൽനിന്ന് ഏലത്തിന് ഓർഡറുണ്ട്.

ചുക്ക്

വിലയുയർത്തി ചുക്ക് സംഭരിക്കാൻ കയറ്റുമതിമേഖല തയാറായില്ല. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ചുക്കിന് അന്വേഷണങ്ങളുണ്ട്. എന്നാൽ, കയറ്റുമതിക്കാർ കരുതലോടെയാണ് നീങ്ങുന്നത്. അന്തരീക്ഷ താപനില കുറഞ്ഞത് ചുക്കിന്‍റെ ഗുണമേന്മയെ ബാധിച്ചിട്ടുണ്ട്. വിവിധയിനം ചുക്ക് 10,500-12,750 രൂപ.

റബർ

കാർഷികമേഖല ഓണാഘോഷങ്ങളിലേക്കു തിരിഞ്ഞതുമൂലം മാർക്കറ്റിലേക്കുള്ള റബർ വരവു ചുരുങ്ങി. പല ദിവസങ്ങളിലും വിപണി അവധിയായിരുന്നതിനാൽ ടാപ്പിംഗിനും കർഷകർ താത്പര്യം കാണിച്ചില്ല. വിദേശത്ത് റബർവില ഉയർന്നത് നിക്ഷേപകരെ അവധി വ്യാപാരത്തിലേക്ക് ആകർഷിച്ചു. റബർ അവധി നിരക്കുകൾ ഉയർന്നെങ്കിലും ഈ വിലക്കയറ്റം കർഷകർക്കു പ്രയോജനം ചെയ്തില്ല. നാലാം ഗ്രേഡ് ഷീറ്റ് വില 13,300ലും അഞ്ചാം ഗ്രേഡ് 13,100 രൂപയിലുമാണ്.

സ്വർണം

|സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ആഭരണവിപണികളിൽ പവൻ 22,320 രൂപയിൽനിന്ന് 22,720 രൂപയായി. ഒരു ഗ്രാമിന്‍റെ വില 2,840 രൂപ. രാജ്യാന്തര വിപണികളിൽ സ്വർണവില ട്രോയ് ഒൗണ്‍സിന് 1,358 ഡോളർ വരെ ഉയർന്ന ശേഷം ക്ലോസിംഗ് വേളയിൽ 1,348 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.