കുരുമുളകിനു തളർച്ച, പ്രതീക്ഷയേകി റബർവിലയിൽ ചാഞ്ചാട്ടം
കുരുമുളകിനു തളർച്ച, പ്രതീക്ഷയേകി റബർവിലയിൽ ചാഞ്ചാട്ടം
Sunday, July 23, 2017 10:55 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

വിദേശ കുരുമുളക് ഇറക്കുമതിക്ക് കടിഞ്ഞാൺ അനിവാര്യം, ആഭ്യന്തര കർഷകർ സാന്പത്തിക ഞെരുക്കത്തിൽ, ഓഫ് സീസണിലെ വിലക്കയറ്റം സ്വപ്നങ്ങളിൽ ഒതുങ്ങാം. ചിങ്ങം പിറക്കുംമുന്പേ നാളികേരോത്പന്നങ്ങളുടെ വിലയിൽ കുതിപ്പ്. ഷീറ്റിന്‍റെ വിലക്കയറ്റം കർഷകരെ ടാപ്പിംഗിനു പ്രേരിപ്പിച്ചു, ലാറ്റക്സ് വില ഉയരുന്നില്ല. യൂറോയുടെ തിരിച്ചുവരവ് ആഗോള വിപണിയിൽ സ്വർണവില ഉയർത്തി.

കുരുമുളക്

കുരുമുളകുവില നിത്യേന ഇടിഞ്ഞത് കാർഷികമേഖലയെ സാന്പത്തിക പിരിമുറുക്കത്തിലാക്കും. ഓഫ് സീസണായതിനാൽ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകരും സ്റ്റോക്കിസ്റ്റുകളും. സെപ്റ്റംബർ-ഒക്‌ടോബറിലെ ഉത്സവകാലവേളയിൽ ഇക്കുറി കുരുമുളകുവില ഉയരാനുള്ള സാധ്യതകൾക്കു മങ്ങലേറ്റു. വിദേശ കുരുമുളക് വൻതോതിൽ ഇറക്കുമതി നടത്തിയതാണ് ആഭ്യന്തര മാർക്കറ്റിനെ സമ്മർദത്തിലാക്കിയത്.

പിന്നിട്ട വാരം ക്വിന്‍റലിന് 1000 രൂപ ഇടിഞ്ഞ് അണ്‍ ഗാർബിൾഡ് മുളക് 47,800 രൂപയിലേക്കു താഴ്ന്നു. ഗാർബിൾഡ് കുരുമുളകുവില ശനിയാഴ്ച 49,800 രൂപയിലാണ്. വിവിധ ഭാഗങ്ങളിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ വില്പനയ്‌ക്കെത്തിയ മുളകിൽ ജലാംശത്തോത് ഉയർന്നതും വിലയെ ബാധിച്ചു.

അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളകുവില ടണ്ണിന് 8,000 ഡോളറിലേക്കു താഴ്ന്നെങ്കിലും ബയറർമാരിൽനിന്ന് അന്വേഷണങ്ങളില്ല. വിളവെടുപ്പു തുടങ്ങിയ ഇന്തോനേഷ്യ താഴ്ന്ന വിലയ്ക്ക് ഓഫറുകൾ ഇറക്കുമെന്ന നിഗമത്തിലാണ് യൂറോപ്യൻ ബയറർമാർ. ഇന്തോനേഷ്യയുടെ വരവിനു മുന്പായി സ്റ്റോക്ക് വിറ്റുമാറാൻ ബ്രസീൽ ശ്രമം നടത്തി. ഇതിനിടെ കന്പോഡിയൻ കുരുമുളക് വിയറ്റ്നാമിലെത്തിയത് അവിടെ സ്ഥിതിഗതികൾ സങ്കീർണമാക്കി. വിയറ്റ്നാം ടണ്ണിന് 3000 ഡോളറിന് വരെ ചരക്ക് വാഗ്ദാനം ചെയ്തതായി അറിയുന്നു.

നാളികേരം

ചിങ്ങം പിറക്കുംമുന്പേ നാളികേരോത്പന്നങ്ങളുടെ വിലയിലുണ്ടായ ഉണർവ് കാർഷികകേരളത്തിന് ആവേശമായി. പതിവിലും നേരത്തേ കൊപ്രയാട്ട് വ്യവസായികൾ ചരക്കു സംഭരിച്ചത് വിപണിയിൽ ആവേശം വിതറി. ഒരു ക്വിന്‍റൽ കൊപ്രയ്ക്ക് പതിനായിരം രൂപയെന്ന മോഹവിലയിൽ ചരക്ക് കൈമാറാൻ മലബാർ മേഖലയിലെ ഉത്പാദകർക്കായി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് കൊപ്രവില അഞ്ചക്കത്തിലെത്തുന്നത്.

ദക്ഷിണേന്ത്യയിൽ വരൾച്ച മൂലം നാളികേര ഉത്പാദനം കുറവാണ്. ഇതുമൂലം പച്ചത്തേങ്ങയും കൊപ്രയും വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് വില്പനയ്ക്കെത്തുന്നില്ല. കൊപ്രക്ഷാമം മില്ലുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയും തല ഉയർത്തുന്നുണ്ട്. വിലക്കയറ്റം നേട്ടമാക്കാൻ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് നടക്കുന്നു. മാസാരംഭ ഡിമാൻഡ് മുന്നിൽക്കണ്ട് മില്ലുകാർ എണ്ണ റിലീസിംഗ് തുടങ്ങി. കൊച്ചിയിൽ 13,300ൽനിന്ന് വെളിച്ചെണ്ണ 14,000 രൂപയായി. രണ്ടാഴ്ചയ്ക്കിടെ എണ്ണവില ക്വിന്‍റലിന് 1,300 രൂപ വർധിച്ചു. കാങ്കയത്ത് വെളിച്ചെണ്ണ വില 12,900 രൂപ മാത്രമാണ്.


റബർ

ടയർ കന്പനികൾ റബറിൽ കാണിച്ച താത്പര്യം കാർഷികമേഖലയിൽ ഉണർവ് പകർന്നു. മാസങ്ങളായി നിലനിന്ന താഴ്ന്ന വില മൂലം കർഷകർ തോട്ടങ്ങളിൽനിന്ന് വിട്ടുനിന്നിരുന്നു. ഉത്പാദകർ വെട്ടിനു തയാറായത് കണക്കിലെടുത്താൽ ചിങ്ങത്തിനു മുന്പായി പുതിയ ഷീറ്റുവരവ് ഉയരാം. കോട്ടയത്ത് ഒരു വേള നാലാം ഗ്രേഡ് 14,200 വരെ ഉയർന്നു. കൊച്ചിയിൽ വില 14,100ലാണ്. അഞ്ചാം ഗ്രേഡ് 14,000 രൂപയിലെത്തി. ലാറ്റക്സ് വരവ് ഉയർന്നതിനാൽ രണ്ടാഴ്ചയായി വില 9,000 രൂപയിലാണ്.

ചൈനീസ് വ്യവസായികമേഖലയിലെ ഉണർവ് പ്രമുഖ അവധിവ്യാപാര കേന്ദ്രമായ ടോക്കോമിൽ റബറിനെ രണ്ടു മാസത്തിനിടയിലെ ഉയർന്ന റേഞ്ചിൽ എത്തിച്ചു.

ഏലം

ഓഗസ്റ്റിൽ പുതിയ ഏലക്ക ലേലത്തിനിറങ്ങുമെന്ന പ്രതീക്ഷയിലാണ് വാങ്ങലുകാർ. വില്പനയ്ക്കെത്തിയ പഴയ ചരക്ക് ശേഖരിക്കാൻ ഇടപാടുകാർ മത്സരിച്ചു. ഇതോടെ ഒരു കിലോയ്ക്ക് നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയായ 1436 രൂപയിലേക്ക് നിരക്ക് കയറി.

ജാതിക്ക

വിദേശജാതിക്ക എത്തുമെന്നു വ്യക്തമായതോടെ ആഭ്യന്തരവ്യവസായികൾ നാടൻചരക്ക് സംഭരിക്കുന്നതിൽനിന്ന് അല്പം അകന്നു. ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള ചരക്കാണ് എത്തുന്നത്. വിദേശ ചരക്കുവരവ് ആഭ്യന്തര കർഷകരെ ബാധിക്കും. ഇതിനിടെ ഇറക്കുമതി ലോബി തന്നെ ആഭ്യന്തരവില ഉയർത്തി ചരക്ക് വിറ്റഴിക്കാൻ അണിയറ നീക്കങ്ങൾ നടത്തുന്നതായി സൂചനയുണ്ട്.

അടയ്ക്ക

പാൻമസാല വ്യവസായികൾ അടയ്ക്കയിൽ താത്പര്യം കാണിച്ചു. കൊച്ചിയിൽ പുതിയ അടയ്ക്ക 20,000-21,000 രൂപയിലാണ്.

സ്വർണം

ആഭരണവിപണിയിൽ സ്വർണവില ഉയർന്നു. 20,920 രൂപയിൽ വാരത്തിന്‍റെ ആദ്യപകുതിയിൽ നീങ്ങിയ പവൻ പിന്നീട് 21,280ലേക്ക് കയറി. ഒരു ഗ്രാമിന്‍റെ വില 2,660 രൂപ. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സ് സ്വർണം 1228 ഡോളറിൽനിന്ന് 1,254 ഡോളറായി. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ നിരക്ക് 1,261 ഡോളറിലേക്കു നീങ്ങാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.