കർഷകർക്കു പ്രതീക്ഷ നല്കുന്ന റബർവിലക്കയറ്റം
കർഷകർക്കു പ്രതീക്ഷ നല്കുന്ന റബർവിലക്കയറ്റം
Sunday, July 16, 2017 10:58 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

ഇറക്കുമതി റബർ വരവിലെ കാലതാമസം വ്യവസായികളെ ആഭ്യന്തര മാർക്കറ്റിലേക്ക് അടുപ്പിച്ചു. ഓണഡിമാൻഡ് മുന്നിൽക്കണ്ട് മില്ലുകാർ വിലയുയർത്തി കൊപ്ര സംഭരിച്ചു. ഏലം വിളവെടുപ്പ് വൈകിയത് വ്യവസായികളെ അസ്വസ്ഥരാക്കി. കറിപൗഡർ യൂണിറ്റുകളുടെ പിന്മാറ്റം കുരുമുളകിനെ തളർത്തി. സ്വർണവിലയിൽ ചാഞ്ചാട്ടം.

റബർ

റബർ ഉത്പാദക മേഖലയ്ക്കു പ്രതീക്ഷ പകർന്ന് ഷീറ്റ് വിലയിൽ കുതിച്ചുചാട്ടം. വിദേശ റബർ ഇറക്കുമതിയിൽ പെട്ടെന്നുണ്ടായ കുറവ് വ്യവസായികളിൽ പിരിമുറുക്കമുളവാക്കി. ഇത് ടയർ ഉത്പാദനത്തെ ബാധിക്കാതിരിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ മത്സരിച്ചാണ് വൻകിട കന്പനികൾ ചരക്കു വാങ്ങിയത്. ഓഫ് സീസണിൽ പ്രതീക്ഷിച്ച വിലക്കയറ്റമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

വിവിധയിനം റബറിന് ക്വിന്‍റലിന് 700 രൂപ വർധിച്ചു. 12,700 രൂപയിൽ വില്പനയ്ക്കു തുടക്കംകുറിച്ച നാലാം ഗ്രേഡ് റബർവില 13,000ലെ നിർണായക പ്രതിരോധം മറികടന്ന് 13,400 രൂപയായി. ടയർ കന്പനികൾ ഷീറ്റിനായി കൊച്ചി, കോട്ടയം വിപണികളെ ആശ്രയിച്ചു. ഇതിനിടെ ടാപ്പിംഗ് പുരോഗമിച്ചതോടെ ലാറ്റക്സ് വരവ് മെച്ചപ്പെട്ടു. ജൂലൈ ആദ്യപകുതിയിലെ ലാറ്റക്സ് വരവ് മുൻവർഷത്തെ അപേക്ഷിച്ച് പകുതി മാത്രമെന്നാണ് ഒരു വിഭാഗം വ്യാപാരികളുടെ പക്ഷം. ലാറ്റക്സ് ശേഖരിക്കാൻ ചെറുകിട വ്യവസായികൾ മത്സരിച്ചത് ഉത്പന്നവില ക്വിന്‍റലിന് 9,000 രൂപയിലെത്തിച്ചു.

ടോക്കോമിൽ റബർ കിലോ 200 യെന്നിലാണ്. വിപണിയുടെ സാങ്കേതികവശങ്ങൾ ബുള്ളിഷാണെങ്കിലും അനുകൂല വാർത്തകളുടെ അഭാവം വിലക്കയറ്റത്തിനു തടസമായി. മൂന്നു വർഷമായി തായ്‌ലൻഡ് റബർവിപണി അഭിമുഖീകരിക്കുന്ന പ്രതിസന്ധി തുടരുന്നു. കർഷകർക്ക് പുതിയ സാന്പത്തിക പാക്കേജുകൾ വീണ്ടും പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് തായ്‌ലൻഡ്. എന്നാൽ, ഇതു റബറിന് എത്രമാത്രം ഗുണകരമാകുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

നാളികേരം

നാളികേരോത്പന്നങ്ങളുടെ വില കുതിച്ചുകയറിയത് കൊപ്ര ഉത്പാദകർക്ക് ആവേശമായി. മികച്ചയിനം കൊപ്രയ്ക്കു നേരിട്ട ക്ഷാമം മില്ലുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ഭീതിയും വിലയുയർത്താൻ അവരെ പ്രേരിപ്പിച്ചു. ഓണത്തിനു മുന്നോടിയായി എണ്ണവിപണി ചൂടുപിടിച്ചത് നാളികേര കർഷകർക്കു നേട്ടമാകും. കൊച്ചിയിൽ കൊപ്ര വില 8,540ൽനിന്ന് 8,920 രൂപയായി. 9,000 രൂപയിലെ തടസം മറികടന്നാൽ കൊപ്ര 9,400 വരെ ഉയരാം. വെളിച്ചെണ്ണയ്ക്ക് പ്രദേശിക ഡിമാൻഡ് വരുംദിനങ്ങളിൽ ഉയരും. കൊച്ചിയിൽ വെളിച്ചെണ്ണവില 600 രൂപ ഉയർന്ന് 13,300 രൂപയായി.


കുരുമുളക്

ഉത്തരേന്ത്യയിലെ കറിമസാല പൗഡർ യൂണിറ്റുകൾ കുരുമുളക് സംഭരണം കുറച്ചത് ഉത്പന്നവിലയെ ബാധിച്ചു. കനത്ത മഴയാണ് ഇക്കുറി വാങ്ങലുകാരെ പിൻതിരിപ്പിച്ചത്. ഉത്തരേന്ത്യയിലെത്തിക്കുന്ന ചരക്ക് ഈർപ്പം തട്ടാതെ സൂക്ഷിക്കാനുള്ള അസൗകര്യങ്ങൾ വാങ്ങലുകാരെ അകറ്റി. അണ്‍ഗാർബിൾഡ് 48,800ലും ഗാർബിൾഡ് മുളക് 50,800 രൂപയിലുമാണ്.
അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 8,000-8,400 ഡോളറിലാണ്. ഇന്തോനേഷ്യയിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. ശ്രീലങ്കയും വിളവെടുപ്പിനുള്ള തയാറെടുപ്പിലാണ്. സെപ്റ്റംബറിൽ സീസണ്‍ ആരംഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ബ്രസീലും. ഇതിനിടെ വിയറ്റ്നാമിൽ കുരുമുളകുവില ടണ്ണിന് 3,000 ഡോളറായി ഇടിഞ്ഞു. 2009നു ശേഷം ആദ്യമായാണ് അവരുടെ നിരക്ക് ഇത്രയേറെ ഇടിയുന്നത്. റിക്കാർഡ് ഉത്പാദനമാണ് വിലത്തകർച്ച രൂക്ഷമാക്കിയത്.

ഏലം

കർക്കടകം ആദ്യപകുതിയിൽ ഏലം വിളവെടുപ്പിനു തുടക്കം കുറിക്കാനാവുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റു. പുതിയ ഏലക്കവരവു വൈകിയത് കയറ്റുമതിക്കാരെയും ആഭ്യന്തര വ്യവസായികളെയും പരിഭ്രാന്തരാക്കി. വിദേശ ഓർഡറുള്ളവർ ലഭ്യത ഉറപ്പാക്കാൻ ലേലത്തിൽ വിലയുയർത്തി ചരക്കു സംഭരിച്ചു. വാരാരംഭത്തിൽ കിലോ 1281 രൂപയിൽ നീങ്ങിയ മികച്ചയിനം ഏലക്കയുടെ വില പിന്നീട് 1359 രൂപയിലെത്തി. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഏലത്തിന് അന്വേഷണങ്ങളുണ്ട്.

സ്വർണം

ആഭരണകേന്ദ്രങ്ങളിൽ സ്വർണവില ചാഞ്ചാടി. 21,360 രൂപയിൽനിന്ന് പവന് 640 രൂപ ഇടിഞ്ഞ് 20,720ലേക്ക് വാരമധ്യം താഴ്ന്നു. എന്നാൽ, വാരാന്ത്യദിനങ്ങളിൽ 200 രൂപ ഉയർന്ന് പവൻ 20,920 രൂപയായി. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണവില ട്രോയ് ഒൗണ്‍സിന് 1212 ഡോളറിൽനിന്ന് 1228 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.