ഫെഡറൽ ബാങ്ക് പുതിയ സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കും
ഫെഡറൽ ബാങ്ക് പുതിയ  സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കും
Friday, July 14, 2017 11:32 AM IST
ആലുവ: ഫെഡറൽ ബാങ്കിന്‍റെ ഭരണനിർവഹണത്തിൽ ഏതാനും സ്വതന്ത്ര ഡയറക്ടർമാരെ പുനർനിയമിക്കാൻ 86-ാമത് വാർഷിക പൊതുയോഗം തീരുമാനിച്ചു. 4,000 കോടി രൂപ വരെയുള്ള ബോണ്ടുകൾ പുറപ്പെടുവിപ്പിച്ച് ബാങ്കിന്‍റെ മൂലധനം ഉയർത്തുന്നതും ജീവനക്കാർക്കായുള്ള ഓഹരി പദ്ധതി 2017 അവതരിപ്പിക്കുന്നതും അടക്കമുള്ള പ്രമേയങ്ങൾക്കും യോഗം അംഗീകാരം നൽകി.

ചെയർമാൻ കെ.എം. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. ഉപഭോക്തൃ സംതൃപ്തി കൂടുതൽ മെച്ചപ്പെടുത്താനും കഴിവുകൾ ഉയർത്താനും ബാങ്കിനുള്ള പ്രതിബദ്ധത തുടരുമെന്ന് ചെയർമാൻ ഉറപ്പു നൽകി. വെല്ലുവിളികൾ നിറഞ്ഞതും ചാഞ്ചാട്ടങ്ങളോടു കൂടിയതുമായ ഇപ്പോഴത്തെ അന്തരീക്ഷത്തിലും മികച്ച സ്ഥായിയായ വളർച്ച കൈവരിക്കാനായി ബാങ്കിനുള്ള പദ്ധതികളെക്കുറിച്ച് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസൻ വിവരിച്ചു. ബാങ്കിന്‍റെ ഡയറക്ടർമാരും ഓഹരി ഉടമകളും യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.