മെട്രോയിൽ പ്ലാസ്റ്റിക് ബോട്ടിൽ റീസൈക്ലിംഗ് മെഷീനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
മെട്രോയിൽ പ്ലാസ്റ്റിക് ബോട്ടിൽ റീസൈക്ലിംഗ് മെഷീനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
Tuesday, June 27, 2017 11:31 AM IST
തൃശൂർ: പ്ലാസ്റ്റിക് വിമുക്ത മെട്രോ എന്ന ലക്ഷ്യവുമായി കൊച്ചി മെട്രോ നടപ്പാക്കുന്ന പദ്ധതികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കൈകോർക്കുന്നു. മെട്രോ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് ബോട്ടിൽ റീസൈക്ലിംഗ് മെഷീനുകൾ സ്ഥാപിച്ചുകൊണ്ടാണിത്. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. നിക്ഷേപകർക്കു പ്രോത്സാഹനമായി സമ്മാനങ്ങളും നല്കും.

ആദ്യമായി സ്ഥാപിക്കുന്ന മൂന്നു മെഷീനുകളും സൗത്ത് ഇന്ത്യൻ ബാങ്കാണ് വാങ്ങി വിവിധ മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിക്കുക. ബാങ്കിന്‍റെ സാമൂഹ്യപ്രതിബദ്ധതാ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് പ്ലാസ്റ്റിക്കിനെ അകറ്റിനിർത്താനുള്ള മെട്രോ പദ്ധതിയിൽ സഹകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

വൈൽഡ് വെസ്റ്റ് മീഡിയയാണ് ഈ മെഷീന്‍റെ നിർമാതാക്കൾ. മെഷീന്‍റെ പ്രവർത്തനവും അറ്റകുറ്റപ്പണികളും നിർമാതാക്കളുടെ ഉത്തരവാദിത്വത്തിലായിരിക്കും. ആദ്യഘട്ടത്തിൽ പാലാരിവട്ടം, കുസാറ്റ്, ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളിലാണ് മെഷീൻ സ്ഥാപിക്കുക. പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കുന്നവർക്ക് പ്രോത്സാഹനവുമായി വിവിധ വ്യാപാരസ്ഥാപനങ്ങളുടെ ഡിസ്കൗണ്ട് കൂപ്പണുകൾ മെഷീനുകളിൽ ലഭ്യമാകും. കൂപ്പണുകൾ നിക്ഷേപകനു തെരഞ്ഞെടുക്കാനുമാകും. ഇതിനകം ചുങ്കത്ത് ജ്വല്ലറി, മക്ഡോണാൾഡ്സ് തുടങ്ങിയ സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കാൻ തയാറായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ സ്ഥാപനങ്ങളുടെ സഹകരണം കൊച്ചി മെട്രോ അധികൃതർ തേടിയിട്ടുമുണ്ട്.


മെട്രോ യാത്രക്കാരല്ലാത്തവർക്കും മെഷീൻ ഉപയോഗിക്കാവുന്ന തരത്തിൽ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റില്ലാതെ പ്രവേശിക്കാവുന്ന ഭാഗത്തായിരിക്കും മെഷീൻ സ്ഥാപിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.