30,000 കടന്നു സെൻസെക്സ്; നിഫ്റ്റിക്കും പുതിയ റിക്കാർഡ്
30,000 കടന്നു സെൻസെക്സ്; നിഫ്റ്റിക്കും പുതിയ റിക്കാർഡ്
Wednesday, April 26, 2017 11:54 AM IST
മുംബൈ: ഇന്ത്യൻ ഓഹരി കന്പോളം ആവേശത്തിന്‍റെ പരകോടിയിൽ. ഇന്നലെ സെൻസെക്സ് ചരിത്രത്തിലാദ്യമായി 30,000നു മുകളിൽ ക്ലോസ് ചെയ്തു. 2015 മാർച്ചിലും ഇക്കൊല്ലവും ഏതാനും തവണ സെൻസെക്സ് 30,000നു മുകളിൽ കയറിയിട്ടുണ്ടെങ്കിലും ക്ലോസിംഗ് മുപ്പതിനായിരത്തിനു താഴെയായിരുന്നു. ഇന്നലെ 30,167.09 വരെ കയറിയ സെൻസെക്സ് ഒടുവിൽ 30,133.35 ൽ ക്ലോസ് ചെയ്തു. ഇന്നലത്തെ നേട്ടം 190.11 പോയിന്‍റ്. 2015 മാർച്ച് നാലിന് 30,024.74 വരെ സെൻസെക്സ് കയറിയെങ്കിലും ക്ലോസിംഗ് വളരെ താഴെയായിരുന്നു.
നിഫ്റ്റി സൂചിക ഇന്നലെയും പുതിയ ഉയരം കുറിച്ചു. 9,367 വരെ ഉയർന്നിട്ട് 9,351.85 എന്ന പുതിയ റിക്കാർഡിൽ ക്ലോസ് ചെയ്തു.

നിഫ്റ്റി ബാങ്കിംഗ്, നിഫ്റ്റി മിഡ്കാപ് തുടങ്ങിയവയും പുതിയ ഉയരങ്ങളിലെത്തി.
ഓഹരികളുടെ ചുവടുപിടിച്ച് രൂപയും നേട്ടത്തിലാണ്. ഡോളർ ഇന്നലെ 64 രൂപ വരെ താണിരുന്നു. ക്ലോസ് ചെയ്യുന്പോൾ ഡോളർ വില 64.11 രൂപ. ഇരുപതു മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണു രൂപ ഇപ്പോൾ.

വിദേശനിക്ഷേപ സ്ഥാപനങ്ങളല്ല ഇപ്പോഴത്തെ ഓഹരിക്കുതിപ്പിനു പിന്നിൽ. സ്വദേശി സ്ഥാപനങ്ങളും ഫണ്ടുകളും വൻതോതിൽ വാങ്ങിക്കൂട്ടുന്നുണ്ട്. കന്പനികൾ മികച്ച ഫലം പ്രഖ്യാപിക്കുമെന്നും സാന്പത്തിക വളർച്ച മെച്ചപ്പെടുമെന്നുമുള്ള വിശ്വാസത്തിലാണു കന്പോളം. ഇപ്പോഴത്തെ ആവേശം കന്പോളത്തെ കുറേക്കൂടി മുന്പോട്ടു കൊണ്ടുപോകുമെന്നാണു വിശ്വസിക്കുന്നത്.


സെൻസെക്സ് നാഴികക്കല്ലുകൾ

1979 ഏപ്രിൽ ഒന്നിനാണു സെൻസെക്സ് തയാറാക്കി തുടങ്ങിയത്. അന്നത്തെ സൂചിക 100 എന്ന അടിസ്ഥാനം സ്വീകരിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഏറ്റവും വ്യാപാരം ചെയ്യപ്പെടുന്നതും വലുതുമായ 30 ഓഹരികളുടെ വിലയും വ്യാപാരത്തോതും വച്ചാണ് സൂചിക തയാറാക്കുന്നത്. ആ സെൻസെക്സിന്‍റെ നാഴികല്ലുകൾ.

1,000: 1990 ജൂലൈ 25
2,000: 1992 ജനുവരി 15
3,000: 1992 ഫെബ്രുവരി 29
4,000: 1992 മാർച്ച് 30
5,000: 1999 ഒക്‌ടോബർ 11
6,000: 2000 ഫെബ്രുവരി 11
7,000: 2005 ജൂൺ 21
8,000: 2005 സെപ്റ്റംബർ 8
9,000: 2005 ഡിസംബർ 9
10,000: 2006 ഫെബ്രുവരി 7
11,000: 2006 മാർച്ച് 27
12,000: 2006 ഏപ്രിൽ 20
13,000: 2006 ഒക്‌ടോബർ 30
14,000: 2006 ഡിസംബർ 5
15,000: 2007 ജൂലൈ 6
16,000: 2007 സെപ്റ്റംബർ 19
17,000: 2007 സെപ്റ്റംബർ 26
18,000: 2007 ഒക്‌ടോബർ 9
19,000: 2007 ഒക്‌ടോബർ 15
20,000: 2007 ഒക്‌ടോബർ 29
21,000: 2008 ജനുവരി 8
22,000: 2014 മാർച്ച് 10
23,000: 2014 മേയ് 9
24,000: 2014 മേയ് 13
25,000: 2014 മേയ് 16
26,000: 2014 ജൂലൈ 7
27,000: 2014 സെപ്റ്റംബർ 2
28,000: 2014 നവംബർ 5
29,000: 2015 ജനുവരി 22
30,000: 2015 മാർച്ച് 4
30,000: 2017 ഏപ്രിൽ 26
(2015 മാർച്ച് നാലിനു 30,000 കടന്നെങ്കിലും ക്ലോസ് ചെയ്തത് വളരെ താഴെയാണ്. ഇന്നലെ 30,133.35ൽ ക്ലോസ് ചെയ്തു).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.