വാടകയ്ക്കും ഗിഫ്റ്റ് വൗച്ചറിനും ജിഎസ്ടി
Tuesday, March 28, 2017 11:52 AM IST
ന്യൂഡൽഹി: ബസുകൾ, മിനിവാനുകൾ, പിക്അപ് വാനുകൾ തുടങ്ങിയവയ്ക്ക് ചരക്കുസേവന നികുതി (ജിഎസ്ടി) വരുന്പോൾ സെസ് ഉണ്ടാവില്ല. ലോക്സഭയിൽ അവതരിപ്പിച്ച ജിഎസ്ടി ബില്ലുകളാണ് ഇതു വ്യക്തമാക്കുന്നത്. പത്തുപേരിൽ കൂടുതൽ യാത്രചെയ്യാവുന്ന വാഹനങ്ങളെ സെസിൽ നിന്ന് ഒഴിവാക്കി.ഇപ്പോൾ ബസുകൾക്ക് 12.5 ശതമാനം വീതമാണ് എക്സൈസ് ഡ്യൂട്ടിയും സംസ്ഥാന വാറ്റും. വാനുകൾക്ക് എക്സൈസ് ഡ്യൂട്ടി 24 ശതമാനവും വാറ്റ് 12.5 ശതമാനവുമാണ്. സെസ് ചുമത്തുന്നില്ലെങ്കിൽ ഇപ്പോൾ നല്കുന്നത്ര നികുതി മാത്രമേ ജിഎസ്ടി വരുന്പോഴും നൽകേണ്ടതുള്ളൂ.

ആഡംബര കാറിന് കുറയും

അതേസമയം ആഡംബര വാഹനങ്ങൾക്ക് 28 ശതമാനം ജിഎസ്ടിക്കു പുറമേ 15 ശതമാനം സെസും നൽകണം. നാലു മീറ്ററിലേറെ നീളവും 1500 സിസിയിലേറെ എൻജിൻ വലിപ്പവും ഉള്ളവയാണ് ആഡംബര വാഹനങ്ങൾ. സെസ് ചുമത്തിയാലും ഇവയ്ക്കു നികുതിബാധ്യത ഇപ്പോഴത്തേതിൽ നിന്ന് കുറയും. മിക്ക സംസ്ഥാനങ്ങളിലും ഒക് ട്രോയ് നാലുശതമാനം വരെ ഈടാക്കുന്നുണ്ട്. പുറമേ നാലുശതമാനം ഇൻഫ്രാസ്ട്രക്ചർ സെസ്, ഒരുശതമാനം ഓട്ടോ സെസ്, ഒരു ശതമാനം നാഷണൽ കലാമിറ്റി കണ്ടിൻജൻസി സെസ് തുടങ്ങിയവയുമുണ്ട്. 27 ശതമാനം മുതൽ 30 ശതമാനം വരെ എക്സൈസ് ഡ്യൂട്ടി, 12.5 മുതൽ 15 വരെ ശതമാനം വാറ്റ് എന്നിവ ചേരുന്പോൾ നികുതി 50 ശതമാനത്തിലധികമാകും. പുതിയ സംവിധാനത്തിൽ സെസ് അടക്കം 43 ശതമാനമേ നികുതി വരൂ. പല വാഹനങ്ങൾക്കും 10 മുതൽ 12 വരെ ശതമാനം നികുതി ലാഭമുണ്ടാകും.

ഗിഫ്റ്റ് വൗച്ചറിനും


കന്പനികൾ നൽകുന്ന ഗിഫ്റ്റ് വൗച്ചറുകൾ ഉപയോഗിച്ചു സാധനങ്ങൾ വാങ്ങുന്പോൾ വൗച്ചറിനു നികുതി നൽകണം.ഗിഫ്റ്റ് വൗച്ചറിനെ സർവീസായല്ല ഉത്പന്നമായാണ് ബില്ലിൽ കണക്കാക്കുന്നത്.

സെസ് ബാക്കി വീതം വയ്ക്കും

ജിഎസ്ടി നടപ്പാക്കുന്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്താനാണ് സെസ് ചുമത്തുന്നത്. അഞ്ചുവർഷത്തേക്കാണ് നഷ്ടം നികത്തുക. അത്രകാലമേ സെസ് ഉണ്ടാകൂ.

അഞ്ചുവർഷം കഴിയുന്പോൾ സെസ് പിരിച്ച തുകയിൽ മിച്ചമുള്ളതിൽ ഒരു പകുതി കേന്ദ്രത്തിനും ബാക്കി എല്ലാ സംസ്ഥാനങ്ങൾക്കുംകൂടി നൽകും. നേരത്തേ മുഴുവൻ തുകയും സംസ്ഥാനങ്ങൾക്ക് എന്നാണ് പറഞ്ഞിരുന്നത്.
സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം രണ്ടുമാസം കൂടുന്പോൾ നൽകും. നേരത്തേ മൂന്നുമാസം കൂടുന്പോൾ എന്നാണു പറഞ്ഞിരുന്നത്.

നഷ്ടപരിഹാരം നിശ്ചയിക്കാൻ 2015-16 ലെ സംസ്ഥാന വരുമാനമാണ് ആധാരമാക്കുക. ഓരോ വർഷവും 14 ശതമാനം വർധനയുണ്ടായില്ലെങ്കിൽ വ്യത്യാസം കേന്ദ്രം നൽകും. ഇതിനാണ് സെസ് തുക ഉപയോഗിക്കുന്നത്.

വാടകയ്ക്കും ജിഎസ്ടി

കെട്ടിടം വാടകയ്ക്കു നൽകൽ, ഭൂമിയും കെട്ടിടവും പാട്ടത്തിനു നൽകൽ, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനെടുത്ത വായ്പയുടെ മാസഗഡു എന്നിവയും ജിഎസ്ടിയുടെ പരിധിയിൽവരും. ഭൂമി-കെട്ടിട വില്പനകൾ ജിഎസ്ടി പരിധിയിലില്ല. വൈദ്യുതിക്ക് എക്സൈസ് ഡ്യൂട്ടി ഉണ്ടെങ്കിലും ജിഎസ്ടി പരിധിയിൽ അത് ഉൾപ്പെടുത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.