ബിഎസ് മൂന്ന് വേണ്ടെന്നു സുപ്രീംകോടതി
ബിഎസ് മൂന്ന് വേണ്ടെന്നു സുപ്രീംകോടതി
Friday, March 24, 2017 12:00 PM IST
ന്യൂഡൽഹി: രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ ബിഎസ് (ഭാരത് സ്റ്റേജ്) മൂന്ന് വാഹനങ്ങൾ വിൽക്കേണ്ടെന്ന് സുപ്രീം കോടതി. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനും (ഫാഡ), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സും (സിയാം) സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന നിർദേശം.

രാജ്യത്തെ 20,000ൽപരം വാഹന ഡീലർമാരെയും അവരുടെ ജീവനക്കാരെയും നിരോധനം സാന്പത്തികമായി ബാധിക്കുമെന്നും ഒന്പത് ലക്ഷം വാഹനങ്ങൾ കെട്ടിക്കിടക്കുമെന്നും ഫാഡ സുപ്രീംകോടതിയിൽ സമർപ്പിച്ച പെറ്റീഷനിൽ അറിയിച്ചു.

നിരോധനം പരിഗണിക്കേണ്ട വിഷയമാണെന്നു വിലയിരുത്തിയ പരമോന്നത കോടതി ബിഎസ് നാലിലേക്കു മാറാൻ സർക്കാർ നടത്തിയ നീക്കങ്ങൾ പരിഗണിക്കണമെന്നു ചൂണ്ടിക്കാട്ടി. ബിഎസ് നാലിലുള്ള ഇന്ധനം പുറത്തിറക്കാനായി 18,000 കോടി രൂപ ഇതുവരെ സർക്കാർ ചെലവാക്കിയിട്ടുണ്ട്. ഏതു തീരുമാനമെടുത്താലും ഒരു കൂട്ടർക്കു നഷ്ടമുണ്ടാകുമെന്നും സുപ്രീം കോടതി പറഞ്ഞു.


മാർച്ച് 31നു ശേഷം ബിഎസ് നാല് ഇന്ധനം രാജ്യവ്യാപകമാക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ഇതു നടപ്പിലായാൽ 2020ൽ ബിഎസ് ആറിൽപ്പെട്ട ഇന്ധനം ഇറക്കാനും പദ്ധതിയുണ്ട്. ഓരോ വർഷവും വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണ തോത് കണക്കിലെടുത്താണ് കഴിഞ്ഞ വർഷം കേന്ദ്ര ഗതാഗത മന്ത്രാലയം ബിഎസ് നാല് പ്രഖ്യാപിച്ചത്.

ഡെഡ്‌ലൈൻ ആവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമേ ബാക്കി നിൽക്കുന്പോൾ ബിഎസ് മൂന്നിലുള്ള വാഹനങ്ങളുടെ ഉത്പാദനം ഇപ്പോഴും തുടരുന്നുവെന്ന് മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെ സുപ്രീംകോടതിയെ അറിയിച്ചു. രാജ്യതലസ്ഥാനത്തെ മലിനീകരണ കേസിലെ അമിക്കസ് ക്യൂരിയാണ് അദ്ദേഹം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സിയാം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ 6.71 ലക്ഷം ഇരുചക്ര വാഹനങ്ങളും 96,000 ട്രക്കുകളും 16,000 കാറുകളുമാണ് വിൽക്കാതെ കെട്ടിക്കിടക്കുന്നത്. മാർച്ച് 20 വരെയുള്ള കണക്കാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.