ബിഎസ് നാല് സാങ്കേതികവിദ്യയില്ലാത്ത വാഹനങ്ങളുടെ ഭാവി ഇന്നറിയാം
ബിഎസ് നാല് സാങ്കേതികവിദ്യയില്ലാത്ത വാഹനങ്ങളുടെ ഭാവി ഇന്നറിയാം
Thursday, March 23, 2017 11:32 AM IST
ന്യൂഡൽഹി: ബിഎസ് (ഭാരത് സ്റ്റേജ്) നാല് സാങ്കേതികവിദ്യ ഉപയോഗിക്കാത്ത വാഹനങ്ങളുടെ ഭാവി ഇന്നറിയാം. വാഹനനിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സി(സിയാം)നോട് ‌‌കെട്ടിക്കിടക്കുന്ന ബിഎസ് മൂന്ന് ടെക്നോളജിയിലുള്ള വാഹനങ്ങളുടെ ലിസ്റ്റ് തിങ്കളാഴ്ച രാജ്യത്തെ പരമോന്നത കോടതി ആവശ്യപ്പെട്ടിരുന്നു. ടുവീലർ, ഫോർ വീലർ, ചരക്കു വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. സിയാമിന്‍റെ റിപ്പോർട്ടനുസരിച്ചായിരിക്കും ഇന്ന് സുപ്രീം കോടതി സുപ്രധാന തീരുമാനമെടുക്കുക.

ബിഎസ് മൂന്ന് സാങ്കേതികവിദ്യയിലുള്ള വാഹനങ്ങൾ വലിയ തോതിൽ കെട്ടിക്കിടക്കുന്നതിനാൽ നിർമാതാക്കൾ‌ നല്കിയ ഹർജി തിങ്കളാഴ്ചയാണ് ജസ്റ്റീസ് മദൻ ലോകുർ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഏപ്രിൽ ഒന്നിനു ശേഷം വിൽക്കുന്ന വാഹനങ്ങൾ എല്ലാം ബിഎസ് നാല് ടെക്നോളജി അനുസരിച്ചായിരിക്കണമെന്ന് സുപ്രീം കോടതി നേരത്തെ കർശന നിർദേശം നല്കിയിരുന്നു.


ബിഎസ് മൂന്നിനെ അപേക്ഷിച്ച് ബിഎസ് നാല് ടെക്നോളജി ഉപയോഗിച്ചുള്ള വാഹന എൻജിനുകളിൽനിന്ന് കുറഞ്ഞ അളവിൽ മാത്രമേ വിഷമയമുള്ള വാതകം വമിക്കുകയുള്ളു. ബിസ് മൂന്ന് വാഹനങ്ങൾ ഉപേക്ഷിക്കാനുള്ള ഡെഡ്‌ലൈൻ അടുത്തുവരുന്ന സാഹചര്യത്തിൽ ഇന്ന് സുപ്രീം കോടതി തീരുമാനമെടുത്തേക്കും. ഏപ്രിൽ ഒന്ന് എന്ന ഡെഡ്‌ലൈൻ നീട്ടി നല്കണമെന്നാണ് വാഹനനിർമാതാക്കളുടെ ആവശ്യം. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അഥോറിട്ടിയുടെ മുമ്പാകെ എം.സി. മേത്ത സമർപ്പിച്ച പൊതുതാത്പര്യ കേസിനെ ആധാരമാക്കിയാണ് സുപ്രീംകോടതി ബിഎസ് മൂന്ന് ടെക്നോളജി മാറ്റണമെന്ന സുപ്രധാന തീരുമാനമെടുത്തത്.
2005ൽ ബിഎസ് രണ്ട് കൊണ്ടുവന്നപ്പോഴും 2009ൽ ബിഎസ് മൂന്ന് കൊണ്ടുവന്നപ്പോഴും നിർമാതാക്കൾക്ക് സർക്കാർ സമയം നീട്ടിനല്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.