കന്പോളങ്ങൾക്കു ക്ഷീണം
കന്പോളങ്ങൾക്കു ക്ഷീണം
Wednesday, March 22, 2017 11:51 AM IST
മുംബൈ/ലണ്ടൻ: ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റ് ആയതിനു ശേഷം ഓഹരികന്പോളത്തിലുണ്ടായ ഉത്സാഹത്തിനു തിരിച്ചടി. നികുതിനിരക്ക് കുറയ്ക്കുന്നതും അടിസ്ഥാന സൗകര്യമേഖലയിൽ മുതൽമുടക്ക് കൂട്ടുന്നതുമടക്കം ട്രംപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ പോകുമെന്ന ആശങ്ക പരന്നു. ഇതേത്തുടർന്നു ചൊവ്വാഴ്ച അമേരിക്കൻ ഓഹരി സൂചികകൾ ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. ഡോളറിന്‍റെ വിനിമയനിരക്ക് താണു. സ്വർണവില കൂടി. ക്രൂഡ് ഓയിൽ വിലയും താണു.

ഇന്നലെ ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികളും താഴോട്ടുപോയി. സെൻസെക്സ് 317.77 പോയിന്‍റ് താണ് 29,167.68ലും നിഫ്റ്റി 91.05 പോയിന്‍റ് താണ് 9,030.45ലും എത്തി. ഡോളറിന്‍റെ വിനിമയ നിരക്ക് 21 പൈസ കയറി 65.46 രൂപയായി.

പ്രമുഖ ഏഷ്യൻ സൂചികകളെല്ലാം ഒരുശതമാനം താണു. യൂറോപ്യൻ ഓഹരികളും ഒരുശതമാനം താണാണു വ്യാപാരം തുടങ്ങിയത്.

ആഗോളതലത്തിൽ ഓഹരികൾ അഞ്ചു മുതൽ 10 വരെ ശതമാനം താഴാമെന്നാണു പലരും കരുതുന്നത്. ധനകാര്യ കന്പനിക്കാർക്കാകും വലിയ തിരിച്ചടി. യൂറോയും പൗണ്ടും യെന്നും ഡോളറിനുമേൽ നേട്ടമുണ്ടാക്കി. സ്വർണവില ഔൺസിന് 1245 ഡോളറിനു മുകളിലേക്കു നീങ്ങി.

ക്രൂഡ് ഓയിൽ വില ബ്രെന്‍റ് ഇനം വീപ്പയ്ക്ക് 50 ഡോളറിനു താഴെയായി. ഡബ്ല്യുടിഐ ഇനം 47.5 ഡോളറിനു സമീപത്താണ്. വില ഇനിയും താഴാനാണു സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.