വോഡഫോണും ഐഡിയയും ഇനി ഒന്ന്
വോഡഫോണും ഐഡിയയും ഇനി  ഒന്ന്
Monday, March 20, 2017 11:36 AM IST
മുംബൈ: ഇന്ത്യൻ ടെലികോം വ്യവസായത്തിൽ മഹാലയനം. വോഡഫോൺ ഇന്ത്യയും ഐഡിയയും ഒന്നിക്കുന്നതായി പ്രഖ്യാപിച്ചു. സംയുക്ത കന്പനിക്ക് രാജ്യത്തെ മൊബൈൽ വരിക്കാരിൽ 39.5 ശതമാനമുണ്ടാകും. ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള ഭാരതി എയർടെലിന് 23.58 ശതമാനം വരിക്കാരാണുള്ളത്. രണ്ടും മൂന്നും സ്ഥാനക്കാർ ഒന്നിച്ച് ഒന്നാം സ്ഥാനത്തെത്തുകയാണ്.

ബ്രിട്ടീഷ് കന്പനിയായ വോഡഫോണിന്‍റെ ഇന്ത്യയിലെ മൊബൈൽ സേവനം നൽകുന്ന വോഡഫോൺ ഇന്ത്യയും ആദിത്യ ബിർള ഗ്രൂപ്പിന്‍റെ ഐഡിയയും സംയുക്തമായി ലയനതീരുമാനം പ്രഖ്യാപിച്ചു. ആദിത്യബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയും വോഡഫോൺ ആഗോളമേധാവി വിത്തോറിയോ കൊലാവോയും സന്നിഹിതരായിരുന്നു.

ബിർള സംയുക്ത കന്പനിയുടെ ചെയർമാനാകും. വോഡഫോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും ചീഫ് ഫിനാൻസ് ഓഫീസറെയും നിയമിക്കും.

തുടക്കത്തിൽ വോഡഫോണിന് 45.1 ശതമാനവും ഐഡിയയ്ക്ക് 26 ശതമാനവും ഓഹരിയാണു സംയുക്ത കന്പനിയിൽ ഉണ്ടാവുക. ബാക്കി ഓഹരി നിക്ഷേപക സമൂഹത്തിന്‍റേതാണ്. ക്രമേണ വോഡഫോണിന്‍റെ ഓഹരികളിൽ പത്തു ശതമാനത്തോളം ഐഡിയ പ്രൊമോട്ടർമാരായ എ.വി. ബിർള ഗ്രൂപ്പ് വാങ്ങും. നാലു വർഷം കഴിയുന്പോൾ ഇരു ഗ്രൂപ്പിനും തുല്യ പങ്കാളിത്തമാകും.

റിലയൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻവേണ്ടിയാണ് ഈ ലയനം. ഇതുവഴി വോഡഫോണിന് 52000 കോടി രൂപയുടെ കടം തീർക്കാൻ കഴിയും.


വോഡഫോണും ഐഡിയയും ബ്രാൻഡുകൾ നിലനിർത്തും. ഐഡിയയിൽ പിരിച്ചുവിടീൽ ഉദ്ദേശിക്കുന്നില്ലെന്നു ബിർള പറഞ്ഞു.

സംയുക്ത കന്പനിക്കു ചില ടെലികോം സർക്കിളുകളിൽ സ്പെക്‌ട്രം വിൽക്കണം. ഒരു സർക്കിളിൽ ഒരു കന്പനിക്കു പരമാവധി 25 ശതമാനം സ്പെക്‌ട്രമേ പാടുള്ളൂ എന്നതിനാലാണിത്.

വോഡഫോൺ ഇന്ത്യക്ക് 82,800 കോടിയും ഐഡിയയ്ക്ക് 72,200 കോടിയും രൂപ വിലയിട്ടാണു ലയനം. വോഡഫോൺ ഗ്രൂപ്പിന് ടവർ കന്പനിയായ ഇൻഡസ് ടവേഴ്സിലുള്ള ഓഹരി ഈ കൈമാറ്റത്തിൽപ്പെടുത്തിയിട്ടില്ല.

സംയുക്ത കന്പനി ഇരുകൂട്ടരും രമ്യതയോടെ എത്രകാലം കൊണ്ടുപോകും എന്ന ചോദ്യവും ഉയരുന്നുണ്ട്.

ടെലികോമിൽ വേറെ ലയനനീക്കങ്ങളും നടക്കുന്നുണ്ട്. ടാറ്റാ ടെലി സർവീസസ്, റിലയൻസ് കമ്യൂണിക്കേഷൻസ്, എയർസെൽ, സിസ്റ്റെമ എന്നിവ ഒന്നിക്കാൻ ആലോചന തുടങ്ങിയിട്ടുണ്ട്. പൊതുമേഖലയിലെ ബിഎസ്എൻഎൽ ഉം എംടിഎൻഎലും ഒന്നിക്കാനും നീക്കമുണ്ട്.

വരിക്കാർ (എണ്ണം)

വോഡഫോൺ 20.47 കോടി
ഐഡിയ 19.05 കോടി
മൊത്തം 39.52 കോടി
എയർടെൽ 26.59 കോടി

വിറ്റുവരവ് (രൂപ)
വോഡഫോൺ 45,403 കോടി
ഐഡിയ 36,000 കോടി
എയർടെൽ 96,600 കോടി

വിപണിപങ്ക് (ശതമാനം)

എയർടെൽ 23.58
വോഡഫോൺ 18.16
ഐഡിയ 16.9
ടാറ്റാ ടെലി 6.5
ബിഎസ്എൻഎസ് +
എംടിഎൻഎൽ 5.0
എയർസെൽ 5.7
റിലയൻസ്
കമ്യൂണിക്കേഷൻസ് 4.2
സിസ്റ്റെമ 4.0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.