വിമാന സർവീസിന് ഇന്ത്യ- ഗ്രീസ് കരാർ
വിമാന സർവീസിന് ഇന്ത്യ- ഗ്രീസ് കരാർ
Wednesday, February 22, 2017 1:35 PM IST
ന്യൂഡൽഹി: ഇന്ത്യയ്ക്കും ഗ്രീസിനും ഇടയിൽ വിമാന സർവീസ് നടത്തുന്നതിനുള്ള കരാറൊപ്പിടാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍റെ അനുമതി. സിവിൽ വ്യോമയാന രംഗത്തെ വികസനങ്ങൾക്ക് അനുസൃതമായി രണ്ടു രാജ്യങ്ങൾക്കുമിടയിൽ വർധിച്ച തോതിൽ വ്യാപാരം, നിക്ഷേപം, വിനോദ സഞ്ചാരം, സാംസ്കാരിക വിനിമയം എന്നിവയ്ക്കുള്ള സാധ്യതകളെ അടിസ്ഥാനമാക്കിയുള്ളതാണു കരാർ. ഇതനുസരിച്ച് ഇരു രാജ്യങ്ങൾക്കും ഒന്നോ അതിലധികമോ വിമാനക്കന്പനികളെ നാമനിർദേശം ചെയ്യാൻ അവകാശമുണ്ടാകും. ഇരു രാജ്യങ്ങളും നാമനിർദേശം ചെയ്ത വിമാന കന്പനികൾക്ക് തങ്ങളുടെ വിമാന സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി മറുരാജ്യത്ത് ഓഫീസ് തുടങ്ങാൻ അവകാശമുണ്ടാകും. പരസ്പരം അംഗീകരിച്ച നിശ്ചിത റൂട്ടുകളിൽ സർവീസ് നടത്താൻ ഇരു രാജ്യങ്ങളും നാമനിർദേശം ചെയ്യുന്ന വിമാന കന്പനികൾക്ക് തുല്യ അവസരം ഉണ്ടായിരിക്കും.

ഓരോ രാജ്യവും നാമനിർദേശം ചെയ്ത വിമാന കന്പനിക്ക് സ്വന്തം രാജ്യത്തേയോ മറുരാജ്യത്തേയോ മൂന്നാമതൊരു രാജ്യത്തെയോ വിമാന കന്പനികളുമായി സഹകരണ വിപണന ധാരണകളിൽ ഏർപ്പെടാവുന്നതാണ്. റൂട്ട് ഷെഡ്യൂൾ പ്രകാരം ഇന്ത്യൻ വിമാനക്കന്പനികൾക്ക് ഏഥൻസ്, തെസലോനിക്കി, ഹെരാക്ലിയോണ്‍ എന്നിവിടങ്ങളിലേക്കും പിന്നീട് നിശ്ചയിക്കുന്ന ഗ്രീസിലെ മൂന്ന് സ്ഥലങ്ങളിലേക്കും വിമാന സർവീസ് നടത്താവുന്നതാണ്. അതേസമയം ഗ്രീസിന് ഇന്ത്യയിലെ ആറ് മെട്രോ നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, ബംഗളൂരൂ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്താം.


ഇതിനു പുറമേ, വ്യോമയാന സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സഹകരിക്കാൻ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. ഓസ്ട്രേലിയയിലെ വ്യോമയാന സുരക്ഷാ അധികാരികളുടെ വൈദഗ്ധ്യം പങ്കുവയ്ക്കാനും ഇന്ത്യയിലെ വ്യോമയാന രംഗത്തിന്‍റെ മൊത്തം സുരക്ഷാ സാഹചര്യങ്ങൾ വർദ്ധിപ്പിക്കാനും ധാരണാപത്രം വഴിയൊരുക്കും.

കാർഷിക അനുബന്ധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഇന്ത്യയും പോളണ്ടും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്നതിനും മന്ത്രിസഭ യോഗം അംഗീകാരം നൽകി. കാർഷികമേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, വിളകളുടെ ആരോഗ്യസംബന്ധമായ അവസ്ഥ, ഹാനികരമായ ജീവികളും മൃഗങ്ങളും ഉണ്ടാക്കുന്ന രോഗങ്ങളുടെ ഭീഷണി എന്നിവ പരസ്പരം പങ്കുവയ്ക്കുന്നത് കരാറിന് കീഴിൽ വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.