രാജ്യത്തെ 200 ഗ്രാമങ്ങൾ ഉപയോഗിക്കുന്നത് എയർടെൽ ബാങ്ക്
രാജ്യത്തെ 200 ഗ്രാമങ്ങൾ ഉപയോഗിക്കുന്നത് എയർടെൽ ബാങ്ക്
Tuesday, February 14, 2017 1:35 PM IST
ന്യൂഡൽഹി: രാജ്യത്തെ 200 ഗ്രാമങ്ങ‍ളിലെ ജനങ്ങൾ ഇടപാടുകൾ നടത്താനായി ആശ്രയിക്കുന്നത് എയർടെൽ ബാങ്കുകളെയാണെന്നു കന്പനി അധികൃതർ അറിയിച്ചു. കാഷ്‌ലെസ് സന്പദ്ഘടന എന്ന സങ്കൽപ്പത്തിലേക്കുള്ള യാത്രയുടെ ഭാഗമാണിതെന്നും രാജ്യത്തെ 5,000 ഗ്രമാങ്ങളെ എയർടെൽ ബാങ്കിലേക്ക് മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ് കന്പനിയെന്നും എയർടെൽ അധികൃതർ അറിയിച്ചു.

രാജസ്ഥാൻ, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളാണ് എയർടെൽ ബാങ്ക് ഉപയോഗിക്കുന്നത്. ഈ ഗ്രമാത്തിലെ പ്രാഥമിക ബാങ്കിംഗ് സേവനങ്ങൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കന്പനിക്കായെന്നും ഇവിടങ്ങളിൽ ഇപ്പോൾ കറൻസി നോട്ടുകൾക്കു മേലുള്ള ജനങ്ങളുടെ ആശ്രയം കുറഞ്ഞതായും എയർടെൽ അറിയിച്ചു. ബാങ്കിംഗ് ഇടപാടുകൾക്കായി യാതൊരു സംവിധാനവും ഇല്ലാതിരുന്ന പല മേഖലകളിലും ഇപ്പോൾ എയർടെൽ ബാങ്കിംഗ് ഔട്ട്‌ലെറ്റുകൾ ഉള്ളതായും കന്പനി അറിയിച്ചു.


എയർടെൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചതോടെ ഗ്രമവാസികൾക്കു പണം സൂക്ഷിച്ചു വെക്കുന്നതിന്‍റെ ബുദ്ധിമുട്ടുകൾ മാറിയെന്നും ഇടപാടുകൾ നടത്തുന്നതായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടുന്നതിന്‍റെ ആവശ്യമില്ലെന്നും കന്പനി പറഞ്ഞു.

എയർടെൽ ബാംങ്കിഗ് ഔട്ട്‌ലെറ്റിലൂടെ ഇവർക്കു ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ നടത്താനാവും. നിക്ഷേപത്തിനു ഭേദപ്പെട്ട നിരക്കിലുള്ള പലിശയും എയർ‌ടെൽ ബാങ്ക് മുഖേന നൽകുന്നുണ്ടെന്നും കന്പനി മാനേജിംഗ് ഡയറക്‌റും എയർടെൽ പേമെന്‍റ് ബാങ്കിന്‍റെ സിഇഒയുമായി ശശി അറോറ പറഞ്ഞു. വരും കാലയളവിൽ രാജ്യത്തെ ആറു ലക്ഷം ഇടങ്ങളിൽ എയർടെൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പിലാണ് കന്പനിയെന്നും ശശി അറോറ പറഞ്ഞു. ഇതിനായി കന്പനി 3000 കോടി രൂപയുടെ നിക്ഷേപമാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.