വളർച്ച കുറഞ്ഞില്ലെന്ന വാദവുമായി ജയ്റ്റ്‌ലി
വളർച്ച കുറഞ്ഞില്ലെന്ന വാദവുമായി ജയ്റ്റ്‌ലി
Monday, January 9, 2017 3:06 PM IST
ന്യൂഡൽഹി: കറൻസി പിൻവലിക്കൽമൂലം വളർച്ചയ്ക്കു പ്രശ്നമില്ലെന്ന വാദവുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നികുതി വരുമാനം വർധിച്ചതാണു ജയ്റ്റ്‌ലി ന്യായമായി എടുത്തുപറഞ്ഞത്.

ഡിസംബറിൽ എക്സൈസ് ഡ്യൂട്ടിയിൽ 31.6 ശതമാനം വർധന ഉണ്ടായി. 36,000 കോടി രൂപയാണ് ഡിസംബറിലെ എക്സൈസ് ഡ്യൂട്ടി പിരിവ്. ഇതു തലേ ഡിസംബറിലേക്കാൾ 31.5 ശതമാനം കൂടുതലാണ്. തലേ ഡിസംബറിലേക്കാൾ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലും നികുതിനിരക്കിലും ഉണ്ടായ വർധന എത്രയാണെന്നു മാത്രം മന്ത്രി പറഞ്ഞില്ല. എക്സൈസ് ഡ്യൂട്ടി മുഴുവൻ ഫാക്ടറി ഉത്പാദനത്തിന്‍റെ ആണെന്നും ഉത്പാദനം കുറഞ്ഞില്ലെന്നാണ് ഉയർന്ന നികുതി പിരിവ് കാണിക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.

റദ്ദായ നോട്ടുകൾ മാറ്റിയെടുക്കാൻ വേണ്ടി അമിതമായി ഇന്ധനം വാങ്ങിയതും പെട്രോൾ-ഡീസൽ വില്പന വർധിപ്പിച്ചു. നികുതിയടയ്ക്കാൻ റദ്ദായ നോട്ടുകൾ അനുവദിച്ചിരുന്നതുമൂലം നികുതി കുടിശികകൾ തീർത്തതും നികുതി പിരിവ് വർധിപ്പിച്ച ഘടകമാണ്.

ഡിസംബറിൽ കസ്റ്റംസ് ഡ്യൂട്ടി 6.3 ശതമാനം കുറയുകയാണുണ്ടായത്. സ്വർണ ഇറക്കുമതി കുറഞ്ഞതാണു കാരണം. സേവനനികുതി 12.4 ശതമാനം മാത്രം വർധിച്ചു.

ഏപ്രിൽ-ഡിസംബറിൽ പരോക്ഷനികുതി പിരിവ് 25 ശതമാനം വർധിച്ച് 6.3 ലക്ഷം കോടിയായി. എക്സൈസ് ഡ്യൂട്ടിയിൽ 43 ശതമാനവും (ആകെ 2.7 ലക്ഷം കോടി) സേവനനികുതിയിൽ 23.9 ശതമാനവും (1.83 ലക്ഷം കോടി രൂപ) കസ്റ്റംസ് ഡ്യൂട്ടിയിൽ 4.1 ശതമാനവും (1.67 ലക്ഷം കോടി) വർധനയുണ്ട്.

ഇതേ കാലയളവിൽ പ്രത്യക്ഷനികുതി 12.01 ശതമാനംകൂടി 5.53 ലക്ഷം കോടി രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.