മുത്തൂറ്റ് ഫിനാൻസ് അറ്റാദായത്തിൽ 48 ശതമാനം വർധന
മുത്തൂറ്റ് ഫിനാൻസ് അറ്റാദായത്തിൽ 48 ശതമാനം വർധന
Thursday, July 28, 2016 12:26 PM IST
കൊച്ചി: പ്രമുഖ സ്വർണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് നടപ്പുവർഷത്തിന്റെ ആദ്യ പാദ ത്തിൽ 48 ശതമാനം വർധനയോ ടെ 270 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ അറ്റാദായം 183 കോടി രൂ പയായിരുന്നു. മുൻ വർഷം ഇതേകാലയളവിൽ 1000 കോടി രൂപയു ടെ ചെറുകിട വായ്പകൾ നൽകി യ കമ്പനി ഈ രംഗത്തും 48 ശത മാനം വർധനയോടെ ഇത്തവണ 1,481 കോടി രൂപയുടെ ചെറുകിട വായ്പകളാണു നൽകിയത്.

ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 25,860 കോടി രൂപയാണ്. മുത്തൂറ്റ് ഫിനാൻസിനു ക്രിസിൽ നൽകിയിരിക്കുന്ന ദീർഘകാല ഡെറ്റ് റേറ്റിംഗ് എഎ സ്റ്റേബിൾ ആയി ഉയർത്തിയിട്ടുണ്ട്. ഒരു വർഷത്തിനു മുകളിൽ കാലാവധിയുള്ള കടപ്പത്രങ്ങളെയാണു ദീർഘകാല ഡെറ്റ് റേറ്റിംഗിൽ പരിഗണിക്കുന്നത്.


കമ്പനിയുടെ ലാഭക്ഷമതയും ബിസിനസ് വളർച്ചയും മെച്ചപ്പെടുത്തിയ മറ്റൊരു ത്രൈമാസമാണു കടന്നുപോയതെന്ന് പ്രവർത്തന ഫലത്തെക്കുറിച്ചു പ്രതികരിക്കവേ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. മറ്റു ബിസിനസ് മേഖലകളിലേക്കുള്ള മുന്നേറ്റം ഗ്രൂപ്പിനു നേട്ടമുണ്ടാക്കിയെന്നും മറ്റു മേഖലകളിലെ ബിസിനസ് ശക്‌തി പ്രാപിക്കുകയാണെന്നും മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മൂത്തൂറ്റും ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.