4200 കമ്പനികളെ എക്സ്ചേഞ്ചുകളിൽനിന്നു നീക്കം ചെയ്യും
4200 കമ്പനികളെ എക്സ്ചേഞ്ചുകളിൽനിന്നു നീക്കം ചെയ്യും
Wednesday, May 25, 2016 11:54 AM IST
മുംബൈ: വ്യാപാരമില്ലാത്ത 4200 കമ്പനികളുടെ ഓഹരികൾ ഓഹരിവിപണിയിൽനിന്ന് ഒഴിവാക്കാൻ സെബി (സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ). ഇന്നലെ ചേർന്ന സെബി ബോർഡ് കൈക്കൊണ്ട തീരുമാനമാണിത്.

മ്യൂച്വൽ ഫണ്ടുകളുടെ വാങ്ങലിനും വില്പനയ്ക്കും ഓൺലൈൻ പ്ലാറ്റ്ഫോം ഉണ്ടാക്കാനും സെബി തീരുമാനിച്ചു.

കംപ്യൂട്ടർ പ്രോഗ്രാം തയാറാക്കിവച്ചു നടത്തുന്ന വ്യാപാരം (അൽഗോരിതം ട്രേഡ്) കർശനമായി നിയന്ത്രിക്കും. ഇത്തരം അതിവേഗ വ്യാപാരങ്ങൾ വിപണിയിൽ വലിയ കോളിളക്കത്തിനു കാരണമാകുന്നുണ്ട്. ഇത്തരം വ്യാപാരങ്ങൾക്കു പുതിയ രൂപരേഖ തയാറാക്കും.


ഓഡിറ്റിംഗിൽ പിഴവ് വരുത്തുന്ന ഓഡിറ്റർമാർക്കെതിരേയും വീഴ്ച വരുത്തുന്ന ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾക്കെതിരേയും നടപടി എടുക്കും. ചെയർമാൻ യു.കെ. സിൻവി യുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് ആണ് ഈ തീരുമാനങ്ങൾ എടുത്തത്.

ഓഹരിവ്യാപാരം നടക്കാത്ത കമ്പനികളിലെ ചെറുകിട നിക്ഷേപകർക്ക് ഓഹരികൾ വില്ക്കാൻ അവസരം നൽകിക്കൊണ്ടാകും ആ കമ്പനികളെ എക്സ്ചേഞ്ചുകളിൽ നിന്നു ഡീലിസ്റ്റ് ചെയ്യുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.