ഫെഡ് ആശ്വാസം പകർന്നു, ജപ്പാൻ വിപണിയെ ഉലച്ചു
ഫെഡ് ആശ്വാസം പകർന്നു, ജപ്പാൻ വിപണിയെ ഉലച്ചു
Thursday, April 28, 2016 11:22 AM IST
ന്യൂയോർക്ക്: ജാനറ്റ് എലൻ കമ്പോളങ്ങളെ സഹായിച്ചു. ഉടനെ പലിശ കൂട്ടില്ലെന്നു ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) ചെയർപേഴ്സൺ ജാനറ്റ് എലൻ പറഞ്ഞു. പക്ഷേ കമ്പോളത്തിന്റെ സന്തോഷം അൽപായുസായിരുന്നു. നേരം പുലർന്നപ്പോൾ കമ്പോളങ്ങൾ വീണ്ടും ചാ ഞ്ചാടി. യൂറോപ്പിലും ഇന്ത്യയിലുമൊക്കെ ഓഹരികൾ കുത്തനെ ഇ ടിഞ്ഞു. ജാപ്പനീസ് കേന്ദ്രബാങ്കിന്റെ തീരുമാനമാണ് അതിനു വഴിതെളിച്ചത്.

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡ് പറഞ്ഞത് നിരക്ക് കൂട്ടാൻ ധൃതിയില്ലെന്നാണ്. അമേരിക്കയുടെ സാമ്പത്തികവളർച്ച തൃപ്തികരമാ ണ്. പക്ഷേ ലോകം മൊത്തത്തിൽ വളർച്ച മന്ദഗതിയിലാണ്. അതിനാ ൽ പലിശ കൂട്ടാൻ ധൃതി വേണ്ട എ ന്നായിരുന്നു വിശദീകരണം.

ഇതിന് രണ്ടു വ്യാഖ്യാനങ്ങൾ വന്നു. ഒന്ന്: ജൂണിലോ ഓഗസ്റ്റിലോ മാത്രമേ പലിശ കൂട്ടൂ. രണ്ട്: ഈവർഷം പരമാവധി രണ്ടു തവണയേ നിരക്കു കൂട്ടൂ.

ഇതു ശുഭാപ്തിവിശ്വാസം വള ർത്തും എന്നായിരുന്നു പ്രാരംഭ പ്രതികരണം.

എന്നാൽ ബാങ്ക് ഓഫ് ജപ്പാന്റെ ഗവർണർ ഹരുഹികോ കുറോഡ വിപണിയെ ഞെട്ടിച്ചു. അദ്ദേഹം പലിശ കുറച്ചില്ല എന്നതല്ല പ്രശ്നം. സാമ്പത്തിക ഉത്തേജക പദ്ധതിയുടെ വലിപ്പം കൂട്ടുമെന്നു പ്രതീക്ഷിച്ചവരെ നിരാശരാക്കി. ഉത്തേജകത്തിന്റെ വലിപ്പം കൂട്ടിയില്ല.


ഇതോടെയാണ് കമ്പോളങ്ങൾ താഴോട്ടുപോയത്. സ്വർണത്തിനു വില കൂടി. ക്രൂഡ് ഓയിൽവിലയും വർധിച്ചു. ജാപ്പനീസ് യെന്നിന്റെ വിനിമയനിരക്ക് കൂടി.

സ്വർണവില ഔൺസിന് (31.1 ഗ്രാം) 10 ഡോളർ കയറി 1256 ഡോളറിലെത്തി. വെള്ളിക്കും കയറി.

ബ്രെന്റ് ക്രൂഡ് ഓയിൽ വില വീ പ്പയ്ക്ക് 47 ഡോളറിനു മുകളിലായി. ഡബ്ല്യുടിഐ ഇനം 45 ഡോളറിലേക്കു കയറി.

ഓഹരിവിപണിയിൽ മൂന്നുദിവസത്തെ നേട്ടം മുഴുവൻ നഷ്ടപ്പെടുത്തി സെൻസെക്സ് ഇടിഞ്ഞു. 461.02 പോയിന്റ് നഷ്ടപ്പെടുത്തിയ സെൻസെക്സ് 25603.1ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 132.65 പോയിന്റ് ഇടിഞ്ഞ് 7847.25ൽ ക്ലോസ് ചെയ്തു.

ജാപ്പനീസ് യെനും ഡോളറുമായുള്ള മിനിമയനിരക്കിൽ യെൻ മൂന്നുശതമാനം കയറി. ജാപ് സാമ്പത്തിക ഉത്തേജക പദ്ധതി വലുതാക്കി കൂടുതൽ യെൻ വിപണിയിൽ ഇറക്കുമെന്ന് കരുതിയത് നടക്കാതെവന്നപ്പോഴാണ് കറൻസി കയറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.