നികുതിപിരിവ് ലക്ഷ്യം കാണും, പെട്രോള്‍ നികുതി മൂലം
നികുതിപിരിവ് ലക്ഷ്യം കാണും, പെട്രോള്‍ നികുതി മൂലം
Thursday, February 11, 2016 11:40 PM IST
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ നികുതികള്‍ കൂട്ടി കേന്ദ്രസര്‍ക്കാര്‍ ബജറ്റിലെ നികുതിപിരിവ് ലക്ഷ്യം നേടി. പക്ഷേ അതു തുറന്നുപറയാതെ കേന്ദ്ര ധനമന്ത്രാലയം ഇന്നലെ ഞങ്ങള്‍ ലക്ഷ്യം കണ്േട എന്ന വീരവാദം നടത്തി.

ഇക്കൊല്ലം ലക്ഷ്യമിട്ട പരോക്ഷനികുതി പിരിവ് നേടുക മാത്രമല്ല 40,000 കോടിരൂപ അധികം പിരിക്കു കയും ചെയ്യുമെന്ന് റവന്യൂസെക്രട്ടറി ഹസ്മുഖ് അധിയ ഇന്നലെ പറഞ്ഞു. 6.47 ലക്ഷംകോടി രൂപയാ ണ് എക്സൈസ് തീരുവ, കസ്റംസ് തീരുവ, സേവനനികുതി എന്നീ ഇ നങ്ങളില്‍ പ്രതീക്ഷിച്ചത്. പത്തുമാ സംകൊണ്ട് ഇതില്‍ 5.44 ലക്ഷം കോടി (88 ശതമാനം) പിരിച്ചു. ഇ പ്പോഴത്തെ നിലയില്‍ പോയാല്‍ പി രിവ് 6.87 ലക്ഷംകോടി എത്തും.

ഇതു വര്‍ധിക്കാന്‍ മുഖ്യകാരണം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കൂട്ടിയതാണ്. വര്‍ഷം 61000 കോടി രൂപ കിട്ടാവുന്ന വര്‍ധനയാണ് നവംബര്‍ മുതല്‍ അഞ്ചുതവണയായി നടത്തിയത്. തലേവര്‍ഷം നികുതി വര്‍ധിപ്പിച്ചതു കൂടാതെയാണിത്. രാജ്യാന്തര വിലയില്‍ വന്ന ഇടിവ് ഇന്ത്യയിലെ ജനങ്ങള്‍ക്കു നല്‍കാതെ നികുതി വര്‍ധിപ്പിച്ചപ്പോള്‍ നികുതിവരവ് കൂടി.


പ്രത്യക്ഷനികുതി പിരിവില്‍ ഗവണ്‍മെന്റിനു ലക്ഷ്യം സാധിക്കില്ലെന്നാണു സൂചന. കമ്പനിനികുതിയും വ്യക്തികളുടെ ആദായനികുതിയും അടങ്ങിയ പ്രത്യക്ഷനികുതിയില്‍നിന്ന് 7.97 ലക്ഷംകോടി രൂപയാണ് ബജറ്റില്‍ പ്രതീക്ഷിച്ചത്. പക്ഷേ പത്തുമാസംകൊണ്ട് ലഭിച്ചത് 5.22 ലക്ഷംകോടി (65 ശതമാനം) മാത്രം. മാര്‍ച്ച് 31-നകം ലക്ഷ്യത്തിലെത്താനാവില്ല.

മൊത്തം 14.49 ലക്ഷംകോടി രൂപയാണ് നികുതിവരുമാനം ഉദ്ദേശിച്ചത്. ഇപ്പോഴത്തെ നിലയ്ക്ക് അതു സാധിക്കും. 2011-നു ശേഷം ഇതാദ്യമാണ് നികുതിപിരിവ് ബജറ്റില്‍ പ്രതീക്ഷിച്ചത്ര സാധിക്കുന്നത്. 2014-15-ല്‍ 13.64 ലക്ഷംകോടി പ്രതീക്ഷിച്ചെങ്കിലും ഒടുവില്‍ 12.51 ലക്ഷം കോടിയിലേക്കു കുറഞ്ഞു. 2013-14 ല്‍ 12.35 ലക്ഷംകോടി, 11.58 ലക്ഷം കോടിയായി കുറച്ചു. 2012-13 ല്‍ 10.77 ലക്ഷംകോടി പ്രതീക്ഷിച്ചത് 10.38 ലക്ഷംകോടിയായി താണു. 2011-12 ല്‍ 9.32 ലക്ഷംകോടി എന്നത് 9.01 കോടിയായി. എന്നാല്‍ 2010-11 ല്‍ 7.46 ലക്ഷംകോടി പ്രതീക്ഷിച്ചിടത്ത് 7.86 ലക്ഷംകോടി ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.