ഊര്‍ജോത്പാദനത്തിന് 65 ലക്ഷം കോടിയുടെ പദ്ധതി: പീയുഷ് ഗോയല്‍
Wednesday, February 10, 2016 11:48 PM IST
സിഡ്നി: ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജോത്പാദക രാജ്യമാകാന്‍ ഇന്ത്യ ഒരുങ്ങുന്നു. ജനങ്ങള്‍ക്ക് വൈദ്യതി സൌകര്യം ഉറപ്പു വരുത്തുന്നതിനായി ഊര്‍ജോത്പാദന രംഗത്ത് 2030ഓടെ 65 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.

ഊര്‍ജോത്പാദന രംഗത്ത് രാജ്യം ഇന്ന് വലിയ മാന്ദ്യം നേരിടുന്നു. എന്നാല്‍, ഈ അവസ്ഥയെ മറികടക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കും. കൂടാതെ വൈദ്യൂതി നിരക്കില്‍ സുതാര്യമായ നയങ്ങള്‍ നടപ്പാക്കുകയും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രിപറഞ്ഞു.

ആഗോള സാമ്പത്തിക രംഗത്ത് കനത്ത മന്ദ്യം നിലനില്ക്കുമ്പോഴും ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്നും രാജ്യത്തിന്റെ ഈ പുരോഗതി നിലനിര്‍ത്താന്‍ ഓസ്ട്രേലിയ പോലുള്ള രാജ്യത്തുനിന്നു നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്യുമെന്നും മന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യ- ഓസ്ട്രേലിയ ഉര്‍ജ സഹകരണ ചര്‍ച്ചയില്‍ പങ്കെടുത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഊര്‍ജം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സംയുക്ത നിക്ഷേപം നടത്തണം. കല്‍ക്കരി ഖനനം, പാരമ്പര്യേതര ഊര്‍ജം, എല്‍എന്‍ജി എന്നീ മേഖലകള്‍ക്കാണ് ഇന്ത്യ പ്രാധാന്യം നല്കുന്നത്. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 65 ലക്ഷം കോടി രൂപയാണ് ഇന്ത്യ ഉര്‍ജമേഖലയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നതെന്നും ഗോയല്‍ പറഞ്ഞു.

2022 ഓടെ വൈദ്യുതി പാരമ്പര്യേതര വൈദ്യതി നിര്‍മാണം 2022ഓടെ 175 ജിഗാ വാട്ട്സ് ആയി ഉയര്‍ത്താനാണ് ഇന്ത്യ പദ്ധതിയിടുന്നത്. 100 ജിഗാ വാട്ട്സ് സോളാര്‍ വൈദ്യുതിയും 260 ജിഗാ വാട്ട്സ് ആണവ വൈദ്യുതിയും 2022ഓടെ രാജ്യത്ത് ഉത്പാദിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.