വോഡാഫോണ്‍ 2,000 കോടി ലൈസന്‍സി തുക നല്കാന്‍ കോടതി ഉത്തരവ്
വോഡാഫോണ്‍ 2,000 കോടി ലൈസന്‍സി തുക നല്കാന്‍ കോടതി ഉത്തരവ്
Wednesday, November 25, 2015 11:27 PM IST
ന്യൂഡല്‍ഹി: വോഡാഫോണ്‍ മൊബൈല്‍ സര്‍വീസിന്റെ വിവിധ കമ്പനികളുടെ ലൈസന്‍സുകള്‍ മാതൃകമ്പനിയില്‍ ലയിപ്പിക്കുന്നതിന്റെ ഫീസായി 2000 കോടി രൂപ സര്‍ക്കാരിലേയ്ക്ക് അടക്കായ്ന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

ജസ്റീസ് ജെ.എസ് ഖേകര്‍ മേധാവിയായ ബഞ്ചാണ് ഉത്തരവിട്ടത്. കമ്പനി പണമടച്ചാലുടന്‍ ലൈസന്‍സ് നല്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വിധിപ്രസ്താവത്തില്‍ അറിയിച്ചു.

വോഡാഫോണ്‍ ഈസ്റ്, വോഡാഫോണ്‍ സെല്ലുലാര്‍, വോഡാഫോണ്‍ സൌത്ത്, വോഡാഫോണ്‍ ഡിജിലിഗ് എന്നീ നാലു കമ്പനികളും വോഡാഫോണ്‍ ഇന്ത്യയുമായി ഏകോപിപ്പിക്കുന്നതിനുള്ള നടപടിക്ക് പിന്നാലെയാണ് കോടതി നടപടി.


കമ്പനി ലൈസന്‍സ് ഏകോപിപ്പിക്കുന്നതിനായി വോഡാഫോ ണ്‍ 6,678 കോടി രൂപ അടക്കയ്ണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജ രായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് നരസിംഹ വാദിച്ചു. ലൈസന്‍സ് ഏകോപിപ്പിക്കുന്നതിനു മുമ്പ് തന്നെ പണം അടയ്ക്കണമെന്നതാണ് നിയമ മെന്നും എഎസ്ജി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.