വിജയ് മല്യയുടെ വീടുകളില്‍ സിബിഐ റെയ്ഡ്
വിജയ് മല്യയുടെ വീടുകളില്‍ സിബിഐ റെയ്ഡ്
Sunday, October 11, 2015 11:19 PM IST
ന്യൂഡല്‍ഹി: പ്രവര്‍ത്തനം നിലച്ച കിംഗ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസില്‍ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യയുടെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. ഐഡിബിഐ ബാങ്കില്‍നിന്നു 900 കോടി രൂപ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. മല്യയുടെ മുംബൈ, ഗോവ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലുള്ള വസതികളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഡയറക്ടറായ വിജയ് മല്യ, എയര്‍ലൈന്‍സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ. രഘുനാഥന്‍, ഐഡിബിഐ ബാങ്കിലെ ചില ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റര്‍ ചെയ്തതായ സിബിഐ അറിയിച്ചു. മതിയായ ഈടില്ലാതെ അനുവദനീയമായ അളവിലും കൂടുതല്‍ തുക വായ്പ നല്കിയതിനാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി.


2013 മുതല്‍ ഇത്തരത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അന്യായമായ രീതിയില്‍ പണം വായ്പ നല്കിയതുമായി ബന്ധപ്പെട്ട് 27 കേസുകള്‍ രാജ്യത്ത് രജിസ്റര്‍ ചെയ്തിട്ടുണ്ട്. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ 17 ബാങ്കുകളില്‍നിന്നായി 7,000 കോടി രൂപയാണ് കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ വാങ്ങിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക നല്കിയത് സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 7,000 കോടിയില്‍ 1,600 കോടി എസ്ബിഐ വായ്പ നല്കിയതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.