രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളം സമ്പൂര്‍ണ സ്മാര്‍ട്ട് ഫോണ്‍ സംസ്ഥാനമാകും
രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളം സമ്പൂര്‍ണ സ്മാര്‍ട്ട് ഫോണ്‍ സംസ്ഥാനമാകും
Friday, October 9, 2015 11:42 PM IST
കൊച്ചി: രണ്ടു വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ സ്മാര്‍ട്ട് ഫോണ്‍ സംസ്ഥാനമായി മാറുമെന്ന് ടെലികോം എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് മോണിറ്ററിംഗ് സെല്‍ (ടേം സെല്‍) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി. രഘുനന്ദന്‍. എല്ലാ സേവനദാതാക്കളും ചേര്‍ന്ന് 4ജി ഉള്‍പ്പടെ 3.69 കോടി മൊബൈല്‍ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഓരോ വര്‍ഷവും ശരാശരി 4.57 ലക്ഷം അപേക്ഷകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എല്ലാ സേവനദാതാക്കള്‍ക്കുമായി ആകെ 43,438 ടവറുകളാണ് പ്രവര്‍ത്തിക്കുന്നത്. 800 മുതല്‍ 2,300 മെഗാഹെട്ട്സ് വരെയുള്ള ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സംവിധാനങ്ങള്‍ ഒരുവിധ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നില്ല. നിലവിലുള്ള റേഡിയേഷന്‍ പരിധിയില്‍ കൂടുതലായാല്‍ പിഴ പത്തു ലക്ഷം രൂപയാണെന്നും അദ്ദേഹം പറഞ്ഞു.


ടെലികോം സര്‍വീസ് ദാതാക്കളുടെ ലൈസന്‍സ് സംബന്ധിച്ചും മൊബൈല്‍ റേഡിയേഷന്‍, മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചും ഉള്ള പരാതികള്‍ ടേം സെല്ലിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നവരാണ്. എറണാകുളം ഗാന്ധിനഗറിലെ ബിഎസ്എന്‍എല്‍ ഓഫീസിലാണ് ടേം സെല്‍ പ്രവര്‍ത്തിക്കുന്നത്.

മൊബൈല്‍ ടവര്‍ റേഡിയേഷനെക്കുറിച്ചും ടെലികോം സേവനദാതാക്കളെക്കുറിച്ചും മറ്റിതര ടെലികോം സംബന്ധിയായ വിഷയങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇവിടെ പരാതി നല്‍കാം.

ഫോണ്‍: 1063, 0484-2207300. ഇ-മെയില്‍ വിലാസം: മറഴാലൃാേസൃഹറീ@ിശര.ശി ഡയറക്ടര്‍മാരായ ടി. ശ്രീനിവാസന്‍, ഗീതാ ഗോഡ്വിന്‍, ടി. ആര്‍. ഷാജി എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.